ബെംഗളൂരു: മുഴുവൻ പൊരുത്തങ്ങളും ഒരുമിച്ചുള്ള വധുവിനെ കണ്ടെത്തി നൽകാത്തതിന് മാട്രിമോണിയൽ സൈറ്റിന് പിഴ ചുമത്തി ബെംഗളൂരു ഉപഭോക്തൃ കോടതി. എംഎസ് നഗറിൽ താമസിക്കുന്ന കെ. എസ്.വിജയകുമാർ നൽകിയ പരാതിയിന്മേലാണ് കോടതി വിധി. ദിൽമിൽ മാട്രിമോണി പോർട്ടലിനാണു പിഴ വിധിച്ചിരിക്കുന്നത്. 60, 000 രൂപയുടെ പിഴയാണ് അടക്കേണ്ടത്.
ഇക്കഴിഞ്ഞ മാർച്ച് 17ന് വിജയകുമാർ മകൻ ബാലാജിക്ക് വധുവിനെ തേടിയാണ് ദിൽമിൽ മാട്രിമോണി പോർട്ടലിനെ സമീപിച്ചത്. ഇതിനായി മകന്‍റെ ഫോട്ടോകളും മറ്റ് രേഖകളും നൽകി. പോരാത്തതിന് വധുവിനെ കണ്ടെത്താൻ 30,000 രൂപ ഫീസായും കൊടുത്തു. ഇതേ തുടർന്ന് 45 ദിവസത്തിനകം ബാലാജിക്ക് വധുവിനെ കണ്ടെത്തുമെന്നും പോർട്ടൽ വാഗ്ദാനം നൽകിയിരുന്നു. എന്നാൽ ബാലാജിക്ക് യോജിച്ച ഒരു വധുവിനെ കണ്ടെത്തുവാൻ ദിൽമിൽ മാട്രിമോണിക്ക് സാധിച്ചിരുന്നില്ല.
ഇതോടെ വിജയകുമാർ ഓഫീസിലെത്തി പണം തിരികെ നൽകണമെന്ന് ആവശ്യപ്പെട്ടു. ഏപ്രിൽ 30 നാണ് പണം തിരികെ നൽകണമെന്ന് അഭ്യർത്ഥിച്ചത്. പക്ഷേ പണം തിരികെ നൽകിയില്ലെന്ന് മാത്രമല്ല, ജീവനക്കാർ വിജയകുമാറിനെ അസഭ്യം പറയുകയും ചെയ്തു. മെയ് 9ന് വിജയകുമാർ ഇവർക്കെതിരെ വക്കീൽ നോട്ടീസ് അയച്ചെങ്കിലും പോർട്ടൽ പ്രതികരിച്ചില്ല. തുടർന്നാണ് ഉപഭോക്തൃ കോടതിയെ വിജയകുമാർ സമീപിച്ചത്.
TAGS: BENGALURU | COURT
SUMMARY: Bengaluru man sues matrimony firm for failing to find match for son, gets Rs 60k relief
കോഴിക്കോട്: ദേശീയപാതയുടെ മതില്‍ നിര്‍മാണത്തിനിടെ അപകടം. കോഴിക്കോട് കൊയിലാണ്ടിയില്‍ തിരുവങ്ങൂര്‍ അടിപ്പാതയ്ക്ക് സമീപമാണ് അപകടമുണ്ടായത്. ദേശീയപാത നിര്‍മാണത്തിന്റെ ഭാഗമായി കോണ്‍ക്രീറ്റ്…
കാബൂൾ : അഫ്ഗാനിസ്ഥാനില്‍ കനത്ത മഴയിലും മിന്നല്‍ പ്രളയത്തിലും 17 മരണം. നിരവധി പേര്‍ക്ക് പരുക്കേറ്റു. ഹെറാത്ത് പ്രവിശ്യയിലെ കബ്‌കാൻ…
കോട്ടയം: മധ്യ ലഹരിയില്‍ സീരിയല്‍ താരം സിദ്ധാര്‍ത്ഥ് ഓടിച്ച വാഹനമിടിച്ചു ഒരാള്‍ മരിച്ച സംഭവത്തില്‍ താരത്തിനെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തി…
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള, ജാമ്യത്തിനായി ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എന്‍.വാസു സുപ്രീംകോടതിയെ സമീപിച്ചു. അന്വേഷണവും ആയി പൂർണ്ണമായി സഹകരിച്ചെന്ന്…
കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്. ചുരം കയറാനായുള്ള വാഹനങ്ങളുടെ നീണ്ട നിര അടിവാരം പിന്നിട്ടു. ചുരത്തിന്റെ മുകള്‍ഭാഗം മുതല്‍…
തിരുവനന്തപുരം: പുതുവത്സരാഘോഷത്തില്‍ മദ്യത്തിനായി മലയാളി ചെലവഴിച്ചത് 125.64 കോടി രൂപ. പുതുവര്‍ഷ തലേന്ന് ഔട്ട്‌ലെറ്റുകളിലും വെയര്‍ഹൗസുകളിലുമായി 125 കോടിയിലധികം രൂപയുടെ…