ബെംഗളൂരു: യുജിസി നെറ്റ് പരീക്ഷക്കിടെ വിദ്യാർഥിനിയോട് ഹിജാബ് അഴിച്ചുമാറ്റാൻ ആവശ്യപ്പെട്ടതായി ആരോപണം. രാമനഗരയിലെ പരീക്ഷ കേന്ദ്രത്തിലാണ് സംഭവം. പരീക്ഷാ കേന്ദ്രത്തിൽ ഹാജരായ ഇൻവിജിലേറ്റർ ഹിജാബ് അഴിക്കാൻ തന്നോട് നിർബന്ധപൂർവ്വം പറയുകയായിരുന്നു എന്ന് വിദ്യാർഥിനി ആരോപിച്ചു. യുപിഎസ്‌സി-സിഎസ്ഇ, യുപിഎസ്‌സി-ഇപിഎഫ്ഒ, എസ്എസ്‌സി-സിജിഎൽ, സിഎസ്ഐആർ-എഒ, ഐബി-എസിഐഒ, ആർആർബി എന്നിവയുൾപ്പെടെ വിവിധ മത്സര പരീക്ഷകൾ താൻ എഴുതിയില്ലെങ്കിലും ഇവിടെയെല്ലാം ഹിജാബ് അനുവദനീയമായിരുന്നു എന്ന് വിദ്യാർഥിനി പറഞ്ഞു.
നിലവിൽ യുജിസി നെറ്റ് പരീക്ഷകളിൽ ഹാജരാകുന്ന വിദ്യാർത്ഥികൾക്ക് അവരുടെ മതപരമായ വസ്ത്രങ്ങൾ പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം ധരിക്കാൻ അനുവാദമുണ്ട്. ഇത്തരമൊരു നിയമം നിലനിൽക്കുകയാണ് തന്നോട് ഹിജാബ് കഴിക്കാൻ അധികൃതർ ആവശ്യപ്പെട്ടതെന്ന് വിദ്യാർഥിനി പറഞ്ഞു. മറ്റു ചില വിദ്യാർഥികൾ സിന്ദൂരവും താലിമാലയും ധരിച്ച് പരീക്ഷയെഴുതിയത് ശ്രദ്ധയിൽ പെട്ടതായും വിദ്യാർഥിനി ആരോപിച്ചു. സംഭവത്തിൽ പെൺകുട്ടി രാമനഗര പോലീസിൽ പരാതി നൽകി.
TAGS: KARNATAKA| EXAM
SUMMARY: Student alleges she was asked to remove hijab during exam
തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണവിലയിൽ ഇടിവ്. ഇന്ന് 120 രൂപയാണ് കുറഞ്ഞത്. 71,320 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന്…
തിരുവനന്തപുരം: റവാഡ ചന്ദ്രശേഖര്‍ ഐപിഎസ് പുതിയ പോലീസ് മേധാവിയാകും. പ്രത്യേക മന്ത്രിസഭാ യോഗമാണ് പോലീസ് മേധാവിയെ തിരഞ്ഞെടുത്തത്. ഷെയ്ഖ് ദര്‍വേഷ്…
തിരുവനന്തപുരം: ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയില്‍ കഴിയുന്ന മുൻമുഖ്യമന്ത്രി വി.എസ് അച്യുതാനന്ദൻറെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. വി.എസ് മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് മകൻ…
ബെള്ളാരി: ബിജെപിയിലേക്കു മടങ്ങുമെന്ന സൂചനയുമായി പാർട്ടി പുറത്താക്കിയ മുൻ ഉപമുഖ്യമന്ത്രി കെ.എസ്. ഈശ്വരപ്പ. ഇതു സംബന്ധിച്ച ചർച്ചകൾ ബിജെപിയിൽ നടക്കുന്നതായി…
ബെംഗളൂരു: വേദക്ഷേത്ര കേരള ആയുർവേദിക് ട്രീറ്റ്‌മെന്റ് സെൻററിന്‍റെ രണ്ടാമത്തെ ശാഖ മഡിവാളയിൽ പ്രവർത്തനം ആരംഭിച്ചു. പ്രാവീണ്യം നേടിയ ഡോക്ടർമാരുടെയും പരിചയ…
തിരുപ്പൂര്‍: കൈകാട്ടിപുത്തൂർ സ്വദേശിനിയായ യുവതിയെ കാറിനകത്ത് വിഷം ഉള്ളില്‍ചെന്ന് മരിച്ച നിലയില്‍ കണ്ടെത്തി. കവിൻ കുമാറിന്റെ ഭാര്യ റിതന്യയെ(27)യാണ് മരിച്ചത്.…