ബെംഗളൂരു: യുജിസി നെറ്റ് പരീക്ഷക്കിടെ വിദ്യാർഥിനിയോട് ഹിജാബ് അഴിച്ചുമാറ്റാൻ ആവശ്യപ്പെട്ടതായി ആരോപണം. രാമനഗരയിലെ പരീക്ഷ കേന്ദ്രത്തിലാണ് സംഭവം. പരീക്ഷാ കേന്ദ്രത്തിൽ ഹാജരായ ഇൻവിജിലേറ്റർ ഹിജാബ് അഴിക്കാൻ തന്നോട് നിർബന്ധപൂർവ്വം പറയുകയായിരുന്നു എന്ന് വിദ്യാർഥിനി ആരോപിച്ചു. യുപിഎസ്‌സി-സിഎസ്ഇ, യുപിഎസ്‌സി-ഇപിഎഫ്ഒ, എസ്എസ്‌സി-സിജിഎൽ, സിഎസ്ഐആർ-എഒ, ഐബി-എസിഐഒ, ആർആർബി എന്നിവയുൾപ്പെടെ വിവിധ മത്സര പരീക്ഷകൾ താൻ എഴുതിയില്ലെങ്കിലും ഇവിടെയെല്ലാം ഹിജാബ് അനുവദനീയമായിരുന്നു എന്ന് വിദ്യാർഥിനി പറഞ്ഞു.
നിലവിൽ യുജിസി നെറ്റ് പരീക്ഷകളിൽ ഹാജരാകുന്ന വിദ്യാർത്ഥികൾക്ക് അവരുടെ മതപരമായ വസ്ത്രങ്ങൾ പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം ധരിക്കാൻ അനുവാദമുണ്ട്. ഇത്തരമൊരു നിയമം നിലനിൽക്കുകയാണ് തന്നോട് ഹിജാബ് കഴിക്കാൻ അധികൃതർ ആവശ്യപ്പെട്ടതെന്ന് വിദ്യാർഥിനി പറഞ്ഞു. മറ്റു ചില വിദ്യാർഥികൾ സിന്ദൂരവും താലിമാലയും ധരിച്ച് പരീക്ഷയെഴുതിയത് ശ്രദ്ധയിൽ പെട്ടതായും വിദ്യാർഥിനി ആരോപിച്ചു. സംഭവത്തിൽ പെൺകുട്ടി രാമനഗര പോലീസിൽ പരാതി നൽകി.
TAGS: KARNATAKA| EXAM
SUMMARY: Student alleges she was asked to remove hijab during exam
തിരുവനന്തപുരം: സ്ത്രീകളുടെ ക്ഷേമം ഉറപ്പാക്കുന്നതിനായി കേരള സർക്കാർ ആവിഷ്കരിച്ച 'സ്ത്രീ സുരക്ഷാ പദ്ധതി'യുടെ അപേക്ഷകള്‍ ഡിസംബർ 22 മുതല്‍ സ്വീകരിച്ചു…
പത്തനംതിട്ട: ശബരിമലയില്‍ കാട്ടാന ഇറങ്ങി. മരക്കൂട്ടത്ത് യുടേണ്‍ ഭാഗത്താണ് കാട്ടാന എത്തിയത്. പ്രദേശത്ത് സ്ഥാപിച്ചിരുന്ന സംരക്ഷണ വേലി കാട്ടാന തകർത്തു.…
ഇടുക്കി: ആനച്ചാലിലെ ഗ്ലാസ് ബ്രിഡ്ജിൻ്റെ പ്രവർത്തനം തടഞ്ഞു. അനുമതിയില്ലാതെ നിർമ്മാണം പൂർത്തിയാക്കിയെന്ന് കണ്ടെത്തിയതോടെയാണ് ജില്ല കലക്ടർ സ്റ്റോപ്പ് മെമ്മോ നല്‍കിയത്.…
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി വി പ്രിയദര്‍ശിനിയെ നിയോഗിക്കാന്‍ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് തീരുമാനം. കല്ലമ്പലം ഡിവിഷനില്‍ നിന്നുള്ള…
എറണാകുളം: മലയാറ്റൂരിലെ ചിത്രപ്രിയ (19) യുടെ കൊലപാതകത്തില്‍ പ്രതി അലനെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. പെണ്‍കുട്ടിയെ കൊലപ്പെടുത്തിയത് കല്ലുകൊണ്ട് തലക്കടിച്ചുകൊണ്ട്…
ന്യൂഡൽഹി: മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിക്ക് പകരമായി കേന്ദ്ര സർക്കാർ അവതരിപ്പിച്ച വികസിത് ഭാരത് - ഗാരന്റി ഫോർ റോസ്ഗാർ ആൻഡ്…