ബെംഗളൂരു: യുവാവിനെ കഴുത്തറുത്ത ശേഷം റോഡിൽ തള്ളിയ മുൻ ഭാര്യയുടെ ബന്ധുക്കൾക്കെതിരെ കേസെടുത്തു. കോലാർ ചുഞ്ചദനല്ലിക്ക് സമീപം ചൊവ്വാഴ്ച പുലർച്ചെയാണ് യുവാവിനെ ക്രൂരമായി ആക്രമിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. കോലാർ സ്വദേശി നാഗേഷ് ആണ് ആക്രമണത്തിനിരയായത്. സംഭവത്തിൽ ഇയാളുടെ മുൻ ഭാര്യ അശ്വിനിയുടെ ബന്ധുകൾക്കെതിരെ പോലീസ് കേസെടുത്തു.
നാഗേഷിനെ കഴുത്തറുക്കുകയും വയറ്റിൽ മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് കുത്തുകയും ചെയ്ത ശേഷം റോഡിൽ ഉപേക്ഷിക്കുകയായിരുന്നു. ചില വാഹനയാത്രികരും നൈറ്റ് പട്രോളിംഗ് പോലീസും ചേർന്ന് ഉടൻ തന്നെ നാഗേഷിനെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചു. കുടുംബവഴക്കിന്റെ പേരിലാണ് ഭാര്യയുടെ കുടുംബം തന്നെ ആക്രമിച്ചതെന്ന് നാഗേഷ് പോലീസിനോട് പറഞ്ഞു. ഏഴ് വർഷം മുമ്പായിരുന്നു നാഗേഷിന്റെയും അശ്വിനിയുടെയും വിവാഹം. ദമ്പതികൾക്ക് ഒരു മകളുണ്ട്.
പിന്നീട് വഴക്ക് പതിവായതോടെ ഇരുവരും വേർപിരിയുകയായിരുന്നു. എന്നാൽ ബന്ധുക്കൾ പലവട്ടം നിർബന്ധിച്ചിട്ടും അശ്വിനി മറ്റൊരു വിവാഹത്തിന് തയ്യാറായിരുന്നില്ല. ഇതോടെയാണ് അശ്വിനിയുടെ അമ്മ മഹേശ്വരമ്മയും അമ്മാവൻ നാരായണസ്വാമിയും മറ്റ് ബന്ധുക്കളും ചേർന്ന് തന്നെ കൊലപ്പെടുത്താൻ ശ്രമിച്ചതെന്ന് നാഗേഷ് ആരോപിച്ചു. സംഭവത്തിൽ കോലാർ റൂറൽ പോലീസ് കേസെടുത്ത് കൂടുതൽ അന്വേഷണം ആരംഭിച്ചു.
കോട്ടയം: ഈരാറ്റുപേട്ട പനക്കപ്പാലത്ത് ദമ്പ തിമാരെ മരിച്ചനിലയില്‍ കണ്ടെത്തി. രാമപുരം സ്വദേശി വിഷ്ണു (36) ഭാര്യ രശ്മി (32) എന്നിവരാണ്…
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്‍റെ വാഹനവ്യൂഹത്തെ പിന്തുടർന്ന അഞ്ചംഗ സംഘം കോഴിക്കോട് പിടിയില്‍. നമ്പരില്ലാത്ത കാറില്‍ സഞ്ചരിച്ച അഞ്ചുപേരാണ് ഇന്നലെ…
തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണവിലയിൽ ഇടിവ്. ഇന്ന് 120 രൂപയാണ് കുറഞ്ഞത്. 71,320 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന്…
തിരുവനന്തപുരം: റവാഡ ചന്ദ്രശേഖര്‍ ഐപിഎസ് പുതിയ പോലീസ് മേധാവിയാകും. പ്രത്യേക മന്ത്രിസഭാ യോഗമാണ് പോലീസ് മേധാവിയെ തിരഞ്ഞെടുത്തത്. ഷെയ്ഖ് ദര്‍വേഷ്…
തിരുവനന്തപുരം: ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയില്‍ കഴിയുന്ന മുൻമുഖ്യമന്ത്രി വി.എസ് അച്യുതാനന്ദൻറെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. വി.എസ് മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് മകൻ…
ബെള്ളാരി: ബിജെപിയിലേക്കു മടങ്ങുമെന്ന സൂചനയുമായി പാർട്ടി പുറത്താക്കിയ മുൻ ഉപമുഖ്യമന്ത്രി കെ.എസ്. ഈശ്വരപ്പ. ഇതു സംബന്ധിച്ച ചർച്ചകൾ ബിജെപിയിൽ നടക്കുന്നതായി…