ബെംഗളൂരു: യുവാവിനെ കഴുത്തറുത്ത ശേഷം റോഡിൽ തള്ളിയ മുൻ ഭാര്യയുടെ ബന്ധുക്കൾക്കെതിരെ കേസെടുത്തു. കോലാർ ചുഞ്ചദനല്ലിക്ക് സമീപം ചൊവ്വാഴ്ച പുലർച്ചെയാണ് യുവാവിനെ ക്രൂരമായി ആക്രമിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. കോലാർ സ്വദേശി നാഗേഷ് ആണ് ആക്രമണത്തിനിരയായത്. സംഭവത്തിൽ ഇയാളുടെ മുൻ ഭാര്യ അശ്വിനിയുടെ ബന്ധുകൾക്കെതിരെ പോലീസ് കേസെടുത്തു.
നാഗേഷിനെ കഴുത്തറുക്കുകയും വയറ്റിൽ മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് കുത്തുകയും ചെയ്ത ശേഷം റോഡിൽ ഉപേക്ഷിക്കുകയായിരുന്നു. ചില വാഹനയാത്രികരും നൈറ്റ് പട്രോളിംഗ് പോലീസും ചേർന്ന് ഉടൻ തന്നെ നാഗേഷിനെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചു. കുടുംബവഴക്കിന്റെ പേരിലാണ് ഭാര്യയുടെ കുടുംബം തന്നെ ആക്രമിച്ചതെന്ന് നാഗേഷ് പോലീസിനോട് പറഞ്ഞു. ഏഴ് വർഷം മുമ്പായിരുന്നു നാഗേഷിന്റെയും അശ്വിനിയുടെയും വിവാഹം. ദമ്പതികൾക്ക് ഒരു മകളുണ്ട്.
പിന്നീട് വഴക്ക് പതിവായതോടെ ഇരുവരും വേർപിരിയുകയായിരുന്നു. എന്നാൽ ബന്ധുക്കൾ പലവട്ടം നിർബന്ധിച്ചിട്ടും അശ്വിനി മറ്റൊരു വിവാഹത്തിന് തയ്യാറായിരുന്നില്ല. ഇതോടെയാണ് അശ്വിനിയുടെ അമ്മ മഹേശ്വരമ്മയും അമ്മാവൻ നാരായണസ്വാമിയും മറ്റ് ബന്ധുക്കളും ചേർന്ന് തന്നെ കൊലപ്പെടുത്താൻ ശ്രമിച്ചതെന്ന് നാഗേഷ് ആരോപിച്ചു. സംഭവത്തിൽ കോലാർ റൂറൽ പോലീസ് കേസെടുത്ത് കൂടുതൽ അന്വേഷണം ആരംഭിച്ചു.
തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ ഇടിവ്. ഇന്നലെ ഒരു പവൻ സ്വർണത്തിന് 73880 രൂപയായിരുന്നു വില. എന്നാല്‍ ഇപ്പോള്‍ 440 രൂപ…
മലപ്പുറം: മലപ്പുറത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. മലപ്പുറം ചേളാരി സ്വദേശിയായ 11 വയസുള്ള കുട്ടിക്കാണ് രോഗം സ്ഥിരീകരിച്ചത്.…
ഡൽഹി: ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്‌തയ്ക്ക് ആക്രമണത്തില്‍ പരിക്ക്. ഇന്നുരാവിലെ ഔദ്യോഗിക വസതിയില്‍ നടന്ന ജനസമ്പർക്ക പരിപാടിക്കിടെ ഒരാള്‍ കരണത്തടിക്കുകയും…
ന്യൂഡൽഹി: ഇന്ത്യ- ചൈന ബന്ധം ശക്തിപ്പെടുത്താൻ ഇരു രാജ്യങ്ങളും രംഗത്ത്. ചൈനക്കും ഇന്ത്യയ്ക്കുമിടയില്‍ നേരിട്ടുള്ള വിമാന സര്‍വീസുകള്‍ എത്രയും വേഗം…
എറണാകുളം: പറവൂരില്‍ വീട്ടമ്മ പുഴയില്‍ ചാടി ജീവനൊടുക്കി. കോട്ടുവള്ളി സ്വദേശി ആശയാണ് മരിച്ചത്. മരണത്തിന് കാരണം വീട് കയറിയുള്ള ഭീഷണിയെന്ന…
ന്യൂഡല്‍ഹി: ബെറ്റിങ് ആപ്പുകളെ നിയന്ത്രിക്കാനും ചൂതാട്ടത്തിന് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനും ലക്ഷ്യമിട്ടുകൊണ്ടുള്ള ഓണ്‍ലൈന്‍ ഗെയിമിങ് ബില്ലിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി.…