ബെംഗളൂരു: റോഡിലെ കുഴികൾ വേഗത്തിൽ കണ്ടെത്തുന്നതിനു എഐ കാമറ സ്ഥാപിച്ച വാഹനങ്ങൾ ഉപയോഗപ്പെടുത്തുമെന്ന് ബിബിഎംപി അറിയിച്ചു. എഐ കാമറ ഘടിപ്പിച്ച വാഹനം ഉപയോഗിക്കുന്നത് വഴി വളരെ ചെറിയ കുഴികൾ പോലും കണ്ടെത്താൻ സാധിക്കുമെന്ന് ബിബിഎംപി ചീഫ് കമ്മീഷണർ തുഷാർ ഗിരിനാഥ് പറഞ്ഞു.
മഴക്കാലം വരുന്നതും വലിയ വാഹനങ്ങളുടെ സഞ്ചാരവുമെല്ലാം റോഡിലെ കുഴികൾ വർധിപ്പിക്കാനിടയാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രശ്നം പെട്ടെന്ന് പരിഹരിക്കുന്നതിന് സാങ്കേതിക വിദ്യയുടെ സഹായം തേടുകയാണ് ബിബിഎംപി കമ്മീഷണർ അറിയിച്ചു.
എഐ കാമറ ഉപയോഗിച്ച് തിരിച്ചറിയുന്ന കുഴികൾ പെട്ടെന്ന് അടച്ച് പ്രശ്നം പരിഹരിക്കുന്നതിനാണ് പദ്ധതി. നഗരത്തിൽ വാർഡ് മേഖലകളിലെ ആകെയുള്ള 1344 കി.മീ റോഡിൽ 5600 കുഴികളാണ് കഴിഞ്ഞ ആഴ്ച്ച ബിബിഎംപി അധികൃതർ തിരിച്ചറിഞ്ഞത്. ഇതിൽ 1500 കുഴികൾ ഇതിനകം തന്നെ അടച്ചുകഴിഞ്ഞു.
ജൂൺ നാലിന് മുമ്പ് ബാക്കിയുള്ള കുഴികളും അടക്കാനാണ് നിർദേശം നൽകിയിട്ടുള്ളതെന്ന് ബിബിഎംപി ചീഫ് കമ്മീഷർ തുഷാർ ഗിരി നാഥ് പറഞ്ഞു. ആർആർ നഗറിലും ദാസറഹള്ളി മേഖലയിലും 1200 കുഴികൾ വീതം കണ്ടെത്തിയിട്ടുണ്ട്. ജൂൺ നാല് വരെയാണ് ഇവ അടക്കാനുള്ള സമയം നൽകിയിരിക്കുന്നത്. മറ്റു മേഖലകളിൽ മെയ് 31-ന് മുമ്പായി കുഴികളെല്ലാം അടക്കുമെന്ന് ഗിരിനാഥ് പറഞ്ഞു.
ന്യൂഡല്‍ഹി: ഐഎസ്‌ആർഒയുടെ എല്‍വിഎം 3 എം 6 വിക്ഷേപണം വിജയം. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററില്‍ നിന്ന് രാവിലെ…
തിരുവനന്തപുരം: ഐഎഫ്‌എഫ്കെ സ്ക്രീനിങ്ങിനെത്തിയ ചലച്ചിത്രപ്രവർത്തകയോട് അപമര്യാദയായി പെരുമാറി എന്ന കേസില്‍ സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെ അറസ്റ്റ് ചെയ്തു. സംവിധായകനെ പിന്നീട്…
തിരുവനന്തപുരം: ഒരു ലക്ഷം രൂപ കടന്നിട്ടും പിന്നോട്ട് ഇറങ്ങാതെ സ്വര്‍ണം. രാജ്യാന്തര വിപണിയിലും കേരളത്തിലും ഇന്നും വില വര്‍ധിച്ചു. ഇന്ന്…
കൊച്ചി: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി കെ പി ശങ്കര്‍ദാസും എന്‍ വിജയകുമാറും. ഇരുവരും കൊല്ലം വിജിലന്‍സ്…
ബെംഗളൂരു: എം ജി എസ് നാരായണൻ അടക്കമുള്ളവരുടെ, യൂണിവേഴ്സിറ്റികളിൽ പഠിപ്പിക്കുന്ന കേരള ചരിത്ര പുസ്തകങ്ങളിൽ ഈ മണ്ണ് ഉണ്ടാക്കിയ പുലയനെക്കുറിച്ചോ,…
കണ്ണൂർ: മട്ടന്നൂർ എടയന്നൂരിൽ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടർ യാത്രികരായ അമ്മയും മകനും മരിച്ചു. മറ്റൊരു കുട്ടിക്ക് ഗുരുതരമായി പരുക്കേറ്റു.…