Categories: ASSOCIATION NEWS

ലക്ഷ്യാധിഷ്ഠിതമായ കൃതികളിലൂടെ ജീവിതത്തെ ഏറ്റവും ലളിതമായി അനാവരണം ചെയ്ത പ്രതിഭാശാലികളായിരുന്നു കുമാരനാശാനും വൈക്കം മുഹമ്മദ്‌ ബഷീറും – കവി സച്ചിദാനന്ദൻ

ബെംഗളൂരു: ലക്ഷ്യാധിഷ്ഠിതമായ കൃതികളിലൂടെ ജീവിതത്തെ അനാവരണം ചെയ്ത രണ്ട് പ്രതിഭാശാലികളായിരുന്നു കുമാരനാശാനും വൈക്കം മുഹമ്മദ് ബഷീറുമെന്ന് കവി സച്ചിദാനന്ദന്‍. ഇന്ദിരാനഗര്‍ ഈസ്റ്റ് കള്‍ച്ചറല്‍ അസോസിയേഷന്‍ (ഇസിഎ) സാഹിത്യവേദി സംഘടിപ്പിച്ച ‘സ്മൃതി പര്‍വം’ സാഹിത്യ സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പുരോഗതിയുടെ പാതയിലേക്ക് നയിച്ച അധൃഷ്യ പ്രഭാവനായ കവിയായിരുന്നു ആശാന്‍. ഉപരിപ്ലവമായ ചിന്തകളെ താലോലിക്കുക ആശാന്റെ സ്വഭാവമല്ല .സമസൃഷ്ടികളോടുള്ള സഹാനുഭൂതിയും നാം ജീവിക്കുന്ന ലോകത്തോടുള്ള സ്‌നേഹവും ജീവിതമഹാരഹസ്യത്തിന്റെ നേര്‍ക്കുള്ള ദയാദരങ്ങളും ഉത്തേജിപ്പിക്കുന്നവയാണ് ആ കവിതകള്‍. നവോത്ഥാന കവികളില്‍ അഗ്രഗണ്യനായ ആശാനാണ് തന്റെ സര്‍ഗപരമായ കഴിവ് പ്രതിലോമാശയങ്ങള്‍ക്കെതിരെ പോരാടാനുള്ള ആയുധമാക്കണമെന്ന് ആദ്യം പ്രഖ്യാപിച്ചതും – ജാതി മത ചിന്തകള്‍ക്കെതിരേയും സ്ത്രീ സ്വാതന്ത്യത്തിനും പാര്‍ശ്വവല്‍ക്കരിക്കുന്നവര്‍ക്കും വേണ്ടി ആ തൂലിക ചലിച്ചു. അതേ പോലെ തന്നെ ഗദ്യസാഹിത്യമായ കഥാശാഖയില്‍ ജീവിതത്തെ ഏറ്റവും ലളിതമായി അനാവരണം ചെയ്ത പ്രതിഭാശാലിയായ മഹാകവി തന്നെയായിരുന്നു വൈക്കം മുഹമ്മദ് ബഷീറും.മൗലികതയും നര്‍മ്മത്തിന്റെ വെട്ടിത്തിളക്കങ്ങളും ബഷീര്‍ കൃതികളുടെ മുഖമുദ്രയായിരുന്നു ജീവിതത്തെ അതിന്റെ തനിമയില്‍ കലാത്മകമായി സൃഷ്ടിച്ചു. അതിരുകള്‍ക്കപ്പുറത്തേക്ക് ആ ഭാവന സ്വതന്ത്രമായി മേഞ്ഞുനടന്നു എന്നിടത്താണ് ബഷീര്‍ കൃതികള്‍ അനര്‍ഘമായ അനുഭവമായിത്തീരുന്നത്. ഈ രണ്ട് പ്രതിഭാശാലികളേയും അവരുടെ എഴുത്തിനേയും ഇന്നും സ്മരിക്കേണ്ടത് വര്‍ത്തമാനകാലത്തിന്റെ ആവശ്യകത കൂടിയാകുന്നുവെന്നും അദ്ദേഹം പറഞ്ഞു.

◾ സദസ്‌

 

സ്‌ത്രോത്രങ്ങളെഴുതിയിരുന്ന കുട്ടിആശാന്‍ കുമാരനാശാനായി മാറിയതിന് ഭൂമിക ഒരുക്കിയ ബെംഗളൂരു നഗരത്തില്‍ അതേ കുറിച്ച് സംസാരിക്കാനായതിലുള്ള സന്തോഷം അറിയിക്കുന്നുവെന്ന് തുടര്‍ന്ന് സംസാരിച്ച എഴുത്തുകാരനും പ്രഭാഷകനുമായ കെ വി സജയ് പറഞ്ഞു. ആശാന്റെ ബെംഗളൂരു വാസത്തിനിടെ ഗെരിസപ്പാ അരുവി (ജോഗ് ഫാള്‍സ്) യെ കുറിച്ചെഴുതിയ അപൂര്‍ണമായ കവിതയിലെ ‘ലോകാനുരാഗമിയലാത്തവരേ, നരന്റെയാകാരമാര്‍ന്നിവിടെ നിങ്ങൾ ജനിച്ചിടായ്‌വിൻ ഏകാന്തനിർമ്മമതരേ, വെറുതേ വനത്തിന്നേകാന്തമാം ഗുഹവെടിഞ്ഞു വെളിപ്പെടായ്‌വിൻ’ എന്ന ശ്ലോകം കെ വി സജയ് ആലപിച്ചു.

വൈക്കം മുഹമ്മദ് ബഷീറിന്റെ കഥാലോകത്തെ കുറിച്ച് ഇ പി രാജഗോപാലന്‍ വിശദീകരിച്ചൂ. തുടർന്ന് സംസാരിച്ച ഡോ. സോമൻ കടലൂര്‍ ബഷീറിന്റെ നോവലുകളെക്കുറിച്ചു സംസാരിച്ചു. സോമൻ കടലൂര്‍ കവിതാലാപനവും നടത്തി. ഇസിഎ പ്രസിഡണ്ട് സുധി വർഗീസ് അധ്യക്ഷത വഹിച്ചു. ഇസിഎ സാഹിത്യവേദി ചെയർമാൻ ഒ. വിശ്വനാഥൻ ആമുഖ പ്രസംഗം നടത്തി. ബിന്ദു ബിനേഷ് പ്രാർഥനാ ഗാനം ആലപിച്ചു. സിന്ധു രാജേഷ് അതിഥികളെ പരിചയപ്പെടുത്തി. ബെംഗളൂരുവിലെ കലാസാഹിത്യ സാംസ്‌കാരിക സംഘടനാ പ്രതിനിധികള്‍ പങ്കെടുത്തു.

<BR>
TAGS : ECA | ART AND CULTURE
SUMMARY : ECA Smriti Parvam Literary Seminar

Savre Digital

Recent Posts

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: കണ്ണൂർ അലവിൽ സ്വദേശി കെ പി വസന്തന്‍ (74) ബെംഗളൂരുവില്‍ അന്തരിച്ചു. ടി.സി. പാളയ, കിത്തിഗന്നൂർ ന്യൂ സിറ്റി…

7 minutes ago

ഒന്നരമാസത്തെ വിശ്രമത്തിന് ദലൈലാമ കർണാടകയില്‍ എത്തി

ബെംഗളൂരു: ടിബറ്റൻ ആത്മീയ നേതാവായ ദലൈലാമ കർണാടകയില്‍ എത്തി. ഉത്തര കന്നഡ ജില്ലയിലെ മുണ്ട്‌ഗോഡ് ടിബറ്റൻ കേന്ദ്രത്തിലെ ഡ്രിപങ് ഗൊമാങ്…

17 minutes ago

തിരുവനന്തപുരം നഗരം ആര് ഭരിക്കും? വി.വി. രാജേഷും ശ്രീലേഖയും പരിഗണനയില്‍

തിരുവനന്തപുരം: വലിയ ഒറ്റക്കക്ഷിയായി ഭരണം പിടിച്ചെടുത്ത തിരുവനന്തപുരം കോർപ്പറേഷന്റെ ചുക്കാന്‍ ആരെ ഏല്‍പ്പിക്കുമെന്ന ചര്‍ച്ചകള്‍ സജീവം.. മുതിര്‍ന്ന ബിജെപി നേതാവ്…

1 hour ago

മാധ്യമപ്രവർത്തകൻ ജി. വിനോദ് അന്തരിച്ചു

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകനും മലയാള മനോരമ തിരുവനന്തപുരം സ്‌പെഷല്‍ കറസ്‌പോണ്ടന്റുമായ ജി.വിനോദ് (54) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.…

2 hours ago

അമേരിക്കയിലെ ബ്രൗണ്‍ യൂണിവേഴ്സിറ്റിയില്‍ വെടിവയ്പ്പ്; രണ്ട് മരണം, നിരവധി പേര്‍ക്ക് പരുക്ക്

റോഡ് ഐലണ്ട്:  അമേരിക്കയിലെ ബ്രൗണ്‍ യൂണിവേഴ്‌സിറ്റിയിലുണ്ടായ വെടിവെപ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. എട്ട് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ശനിയാഴ്ച വൈകിട്ടാണ് വെടിവയ്പ്പപുണ്ടായത്.…

2 hours ago

നൈസ് റോഡിൽ കാറിടിച്ച് രണ്ട് കാൽനടയാത്രക്കാര്‍ മരിച്ചു

ബെംഗളൂരു: നൈസ് റോഡിൽ കാറിടിച്ചു കാൽനടയാത്രക്കാരായ രണ്ട് തൊഴിലാളികള്‍ മരിച്ചു. യാദ്‌ഗിർ സ്വദേശികളായ രംഗമ്മ (45), ചൗഡമ്മ (50) എന്നിവരാണ്…

2 hours ago