ലെബനനില്‍ ഇസ്രയേല്‍ ആക്രമണം. റോക്കറ്റ് ആക്രമണത്തില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടു. 40 പേര്‍ക്ക് പരുക്ക്. നാല് മാസം മുന്‍പുള്ള വെടിനിര്‍ത്തലിന് ശേഷമുള്ള ഏറ്റവും വലിയ ആക്രമണമാണ് നടന്നത്. ഹിസ്ബുല്ല ആക്രമണത്തിനുള്ള തിരിച്ചടിയാണിതെന്ന് ഇസ്രയേല്‍ വ്യക്തമാക്കി. അതേസമയം, ആരോപണം ഹിസ്ബുല്ല നിഷേധിച്ചു.
ആദ്യ ആക്രമണത്തിന് മണിക്കൂറുകള്‍ക്ക് ശേഷം രാത്രി രണ്ടാം ഘട്ട ആക്രമണം നടത്തുകയായിരുന്നു. ലെബനനിലെ കമാന്റ് സെന്ററുകള്‍, ആയുധ സംഭരണ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ഇതിനിടെ, ഗസ്സയില്‍ ഇസ്രയേല്‍ ആക്രമണം തുടരുകയാണ്. ശനിയാഴ്ച അഞ്ച് കുട്ടികളടക്കം 32 പേര്‍ കൊല്ലപ്പെട്ടു. ഗസ്സയിലെ 200 കേന്ദ്രങ്ങളില്‍ വ്യോമാക്രമണം നടത്തിയെന്ന് ഇസ്രയേല്‍ വ്യക്തമാക്കി. യുദ്ധം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ടെല്‍ അവീവില്‍ പതിനായിരങ്ങള്‍ തെരുവിലിറങ്ങി.14 മാസം നീണ്ട ഇസ്രയേല്‍–ഹിസ്ബുല്ല ഏറ്റുമുട്ടലിന് വിരാമമിട്ട് നവംബറിലാണ് വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നത്. എന്നാൽ ഇപ്പോൾ ഇസ്രയേലിന്റെ ആക്രമണത്തോടെ മേഖല വീണ്ടും യുദ്ധ ഭീതിയിലായിട്ടുണ്ട്.
TAGS: ISRAEL
SUMMARY: Israel Launches attack against lebanon again
ബെംഗളൂരു: എസ്എംവിടി ബെംഗളൂരു-തിരുവനന്തപുരം നോർത്ത് ഹംസഫർ എക്സ്പ്രസിന് കായംകുളത്ത് 2 മിനിറ്റ് സ്‌റ്റോപ് അനുവദിച്ചു. നവംബർ 1 മുതൽ പരീക്ഷണാടിസ്‌ഥാനത്തിലാണ്…
തിരുവനന്തപുരം: ഓസ്കര്‍ ജേതാവും സൗണ്ട് ഡിസൈനറും സംവിധായകനുമായ റസൂല്‍ പൂക്കുട്ടി കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനാകും. ഇന്ന് ഉത്തരവിറങ്ങും. സംവിധായകന്‍…
ജറുസലേം: ഗാസയിൽ ഹമാസ് സമാധാനക്കരാർ ലംഘിച്ചതായി ഇസ്രയേൽ. വെടിനിർത്തൽ കരാർ ഹമാസ് ലംഘിച്ചുവെന്ന് ആരോപിച്ച ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹു, ഗാസയിൽ…
ബെംഗളൂരു : ബലാത്സംഗക്കേസിലെ ശിക്ഷ റദ്ദാക്കണമെന്നും ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ജെഡിഎസ് മുൻ എംപി പ്രജ്ജ്വൽ രേവണ്ണ നൽകിയ ഹര്‍ജിയില്‍…
ബെംഗളൂരു: പൊതുസ്ഥലങ്ങളിൽ പരിപാടികൾ നടത്താൻ മുൻകൂർ അനുമതി നിർബന്ധമാക്കുന്നതിന് കർണാടക സർക്കാർ പുറപ്പെടുവിച്ച ഉത്തരവ് ഹൈക്കോടതി സ്റ്റേചെയ്തു. പുനചേതന സേവാ…
ബെംഗളൂരു: കേരളസമാജം ചാരിറ്റബിൾ സൊസൈറ്റി മഹിളാസമിതി നടപ്പാക്കുന്ന തെരുവോരങ്ങളിൽ കഴിയുന്നവര്‍ക്കുള്ള പുനരധിവാസ പദ്ധതിയായ റൈറ്റ് ടു ഷെൽട്ടറിന്റെ ആശയരേഖ പുറത്തിറക്കി.…