ഹൈദരാബാദ്: അഞ്ച് ലക്ഷം രൂപയുടെ കൊക്കെയ്ൻ വാങ്ങിയെന്ന കേസിൽ യുവ വനിതാ ഡോക്ടറെ പോലീസ് അറസ്റ്റ് ചെയ്തു. ഹൈദരാബാദിലെ ഒരു പ്രമുഖ സ്വകാര്യ ആശുപത്രിയുടെ മുൻ സിഇഒ ആയ നമ്രത ചിഗുരുപതി (34) ആണ് കൊക്കെയ്ൻ വാങ്ങുന്നതിനിടെ പോലീസ് പിടിയിലായത്.
മുംബൈ കേന്ദ്രമായി പ്രവർത്തിക്കുന്ന വിതരണക്കാരനായ വാൻഷ് ധാക്കറിൽ നിന്ന് കൊറിയർ വഴിയാണ് നമ്രത കൊക്കെയ്ൻ വാങ്ങിയത്. ഇരുവരും തമ്മിൽ സ്ഥിരമായി മയക്കുമരുന്ന് ഇടപാട് നടത്താറുണ്ടെന്ന് പോലീസ് പറഞ്ഞു. മയക്കുമരുന്ന് എത്തിച്ചുകൊടുക്കുന്ന ധാക്കറിന്റെ സഹായി ബാലകൃഷ്ണയ്ക്ക് ഒപ്പമാണ് നമ്രത പോലീസ് പിടിയിലായത്.
ഇവർ വാട്‌സ്ആപ്പ് വഴി ധാക്കറിന്റെ പക്കൽ നിന്ന് അഞ്ചുലക്ഷം രൂപയുടെ കൊക്കെയ്ൻ ഓർഡർ ചെയ്തുവെന്നും ഓൺലൈൻ വഴിയാണ് പണം കൈമാറിയതെന്നും പോലീസ് പറഞ്ഞു. തുടർന്ന് ബാലകൃഷ്ണ കൊക്കെയ്ൻ നമ്രതയ്ക്ക് കൈമാറാനായി റായദുർഗത്തിൽ എത്തി. പോലീസ് ഓഫീസർ വെങ്കണ്ണയുടെ നേതൃത്വത്തിലുള്ള സംഘം ഇവരെ പിന്തുടർന്ന് പിടികൂടുകയായിരുന്നു. ഇവരിൽ നിന്ന് 10,000 രൂപയും 53 ഗ്രാം കൊക്കെയ്നും രണ്ട് മൊബൈൽ ഫോണും പോലീസ് പിടിച്ചെടുത്തു. കുറച്ചു നാളിനുള്ളിൽ 70 ലക്ഷം രൂപയുടെ മയക്കു മരുന്ന് വാങ്ങിയതായി നമ്രത സമ്മതിച്ചതായി പോലീസ് പറഞ്ഞു.
<BR>
TAGS : DRUG ARREST | HYDERABAD
SUMMARY : Ordered via WhatsApp; Young female doctor arrested while buying cocaine worth Rs. 5 lakh
ടെഹ്‌റാന്‍: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നിര്‍ദേശിച്ച വെടിനിര്‍ത്തല്‍ ഇറാനും ഇസ്രയേലുംഅംഗീകരിച്ചു. ഇസ്രയേലിലേക്ക് അവസാന വട്ട മിസൈലുകളും അയച്ചതിനു പിന്നാലെയാണ്…
തിരുവനന്തപുരം: ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ഹോസ്പിറ്റിലില്‍ പ്രവേശിപ്പിച്ചിരിക്കുന്ന മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനെ സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു.…
ചെന്നൈ: പ്രണയപ്പകയെത്തുടര്‍ന്ന് യുവാവിനെ കുടുക്കാന്‍ വ്യാജബോംബ് ഭീഷണി സന്ദേശം അയച്ച സംഭവത്തില്‍ റോബോട്ടിക്‌സ് എഞ്ചിനീയറായ യുവതി അറസ്റ്റില്‍. ചെന്നൈയിലെ മള്‍ട്ടിനാഷണല്‍…
തിരുവനന്തപുരം: കേരളത്തില്‍ സ്വർണവില തുടർച്ചയായ രണ്ടാം ദിവസവും കുറഞ്ഞു. തിങ്കളാഴ്ച നേരിയ വില കുറവ് രേഖപ്പെടുത്തിയ വിപണിയില്‍ ചൊവ്വാഴ്ച വീണ്ടും…
ന്യൂഡൽഹി: ഇന്ത്യയുടെ മുന്‍ ക്രിക്കറ്റ് താരം ദിലീപ് ദോഷി (77) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്ന് തിങ്കളാഴ്ച രാത്രി ലണ്ടനിലായിരുന്നു അന്ത്യം. കുറച്ചുകാലമായി…
ടെഹ്റാൻ/ടെൽ അവീവ്: ഇറാൻ-ഇസ്രയേൽ സംഘർഷത്തിൽ വെടിനിർത്തലിനു ധാരണയായെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വാദം തള്ളി ഇറാൻ. നിലവിൽ വെടിനിർത്തൽ…