കൊച്ചി: വാളയാർ പെണ്‍കുട്ടികള്‍ക്കെതിരെ മോശം പരാമർശം നടത്തിയെന്ന കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന എംജെ സോജനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി. ഉദ്യോഗസ്ഥൻ നല്‍കിയ ഹർജിയിലാണ് ഉത്തരവ്. മരിച്ച വാളയാർ പെണ്‍കുട്ടികളെക്കുറിച്ച് ഒരു ചാനല്‍ വഴി മോശം പരാമർശം നടത്തി എന്നായിരുന്നു കേസ്.
എന്നാല്‍ ഉദ്യോഗസ്ഥമെതിരെയല്ല, ഫോണ്‍ സംഭാഷണം റെക്കോർഡ് ചെയ്ത് കേള്‍പ്പിച്ച മാധ്യമ സ്ഥാപനത്തിനെതിരെയാണ് കേസ് എടുക്കേണ്ടതെന്ന് കോടതി ചൂണ്ടിക്കാട്ടി. ഉത്തരവിന്റെ പകർപ്പ് ഡിജിപിക്ക് അയച്ചുകൊടുക്കണമെന്നും സംസ്ഥാന പോലീസ് മേധാവി മാധ്യമ സ്ഥാപനത്തിനെതിരെ തുടർ നിയമ നടപടി സ്വീകരിക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.
24 ന്യൂസ് ചാനലിനെതിരെയാണ് ഹൈക്കോടതിയുടെ പരാമർശം. ആധികാരികത ഉറപ്പു വരുത്താതെ ഇരകളെ താഴ്ത്തിക്കെട്ടുന്ന പരാമർശം പ്രചരിപ്പിച്ചതിലാണ് കോടതിയുടെ ഇടപെടല്‍ ഉണ്ടായത്. ചാനലിനെതിരെ പോക്സോ കുറ്റം ചുമത്താം. ആവശ്യമെങ്കില്‍ റിപ്പോർട്ടർക്കെതിരെ അന്വേഷണം നടത്തുന്നത് പരിഗണിക്കാമെന്നും കോടതി പറഞ്ഞു. ജസ്റ്റിസ് എ ബദറുദ്ദീന്റേതാണ് ഉത്തരവ്.
TAGS : HIGH COURT | VALAYAR CASE
SUMMARY : Bad remarks against Valayar girls; POCSO charges may be filed against 24 News
ടെഹ്‌റാന്‍: അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി (ഐഎഇഎ)യുമായുള്ള സഹകരണം വിച്ഛേദിച്ച് ഇറാന്‍. ഇത് സംബന്ധിച്ച ബില്ലിന് ഇറാന്‍ പാര്‍ലമെന്റ് അംഗീകാരം നല്‍കി.…
തൃശ്ശൂര്‍: കുളിക്കുന്നതിനിടെ കുളിമുറി ഇടിഞ്ഞുവീണ് ചുമരുകള്‍ക്കിടയില്‍പ്പെട്ട യുവാവിന് ദാരുണാന്ത്യം. ഇരിങ്ങാലക്കുട കാറളം ചെമ്മണ്ട ബാലവാടിക്ക് സമീപം താമസിക്കുന്ന നെടുമ്പള്ളി വീട്ടില്‍…
കൊച്ചി: പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്ഐ)യുടെ ഹിറ്റ് ലിസ്റ്റില്‍ കേരളത്തില്‍ നിന്ന് 950ഓളം പേരുണ്ടെന്ന റിപോര്‍ട്ടുമായി എന്‍ഐഎ. ഒരു…
കൊച്ചി: കേന്ദ്രമന്ത്രി സുരേഷ് ഗോപി കേന്ദ്ര കഥാപാത്രമാകുന്ന ജാനകി vs സ്റ്റേറ്റ് ഓഫ് കേരള സിനിമ വിവാദത്തിൽ ഇടപെട്ട് ഹൈക്കോടതി.…
ബെംഗളൂരു: സംസ്ഥാനത്ത് വിവിധജില്ലകളിലായി എട്ട് സർക്കാർ ഉദ്യോഗസ്ഥരുടെ വീടുകളിലും ഓഫീസുകളിലും ലോകായുക്ത പരിശോധന നടത്തി. അനധികൃത സ്വത്തുസമ്പാദനവുമായി ബന്ധപ്പെട്ടാണ് നടപടി.…
ബെംഗളൂരു : എസ്എൻഡിപി യോഗം ബെംഗളൂരു യൂണിയന്റെ 24-ാം വാർഷികം തമ്മനഹള്ളി എസ്എൻഡിപി സ്കൂളിൽ നടന്നു. എസ്എൻഡിപി ദേവസ്വം സെക്രട്ടറി…