ബെംഗളൂരു: ജോലിക്കായി വ്യാജ എസ്എസ്എൽസി മാർക്ക് ലിസ്റ്റ് ഹാജരാക്കിയ കോടതി പ്യൂൺ അറസ്റ്റിൽ. കൊപ്പാൾ ജെഎംഎഫ്‌സി കോടതിയിൽ പ്യൂൺ ആയി ജോലി ചെയ്തുവരികയായിരുന്ന പ്രഭു ലോകരെക്കെതിരെയാണ് കേസ്. എസ്എസ്എൽസിയുടെ വ്യാജ മാർക്ക്ലിസ്റ്റ് ആൺ പ്രഭു ജോലിക്ക് വേണ്ടി ഹാജരാക്കിയിരുന്നത്.
എന്നാൽ കന്നഡയോ, ഹിന്ദിയോ, ഇംഗ്ലീഷോ സംസാരിക്കാനും വായിക്കാനും പ്രഭുവിനു അറിയില്ലായിരുന്നു. ഇക്കാര്യം ശ്രദ്ധയിൽ പെട്ട ജെഎംഎഫ്‌സി ജഡ്ജി പ്രഭുവിനെതിരെ ആഭ്യന്തര അന്വേഷണം നടത്തി. ഇതോടെ ഇയാൾ ഹാജരാക്കിയത് വ്യാജ മാർക്ക്ലിസ്റ്റ് ആണെന്ന് കണ്ടെത്തുകയായിരുന്നു. പ്രഭു കാരണം മറ്റ് യോഗ്യതരായ ഉദ്യോഗാർത്ഥികൾക്ക് അവസരം നഷ്ടപ്പെട്ടതായും ജഡ്ജി ചൂണ്ടിക്കാട്ടി. ജഡ്ജിയുടെ ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ കൊപ്പാൾ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കണ്ണൂർ: എടക്കാട് തിരയില്‍പെട്ട് കാണാതായ 18 കാരന്റെ മൃതദേഹം കണ്ടെത്തി. കായലോട് സ്വദേശി ഫർഹാൻ റൗഫ് ആണ് മരിച്ചത്. വ്യാഴാഴ്ച…
തിരുവനന്തപുരം: കേരളത്തിൽ സ്വർണവില ഇടിഞ്ഞു. പവന് ഇന്ന് 680 രൂപയാണ് കുറഞ്ഞത്. ഇതോടെ സ്വർണവില 72,000 ത്തിന് താഴേക്കെത്തി. ഒരു…
തിരുവനന്തപുരം: കെഎസ്‌ആര്‍ടിസിക്ക് സര്‍ക്കാര്‍ സഹായമായി ഈ മാസം 122 കോടി രൂപകൂടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍…
തിരുവനന്തപുരം: ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. കഴിഞ്ഞദിവസം വി.എസിനെ ന്യൂറോ…
കോട്ടയം: കോട്ടയം പള്ളിക്കത്തോട് അമ്മയെ മകൻ വെട്ടിക്കൊലപ്പെടുത്തി. ഇളമ്പള്ളി സ്വദേശി സിന്ധുവിനെയാണ് മകൻ അരവിന്ദ് (25) കൊലപ്പെടുത്തിയത്. ഇയാളെ പോലീസ്…
ബെംഗളൂരു: മൈസൂരുവില്‍ ബൈക്കപകടത്തെ തുടർന്ന് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി മരിച്ചു. കോഴിക്കോട് വടക്കേ കൈതച്ചാൽ കക്കട്ടിൽ നരിപ്പറ്റ…