പത്തനംതിട്ട: ശബരിമലയിൽ പുഷ്പാഭിഷേക വഴിപാടിന് അമിതമായി പൂക്കൾ ഉപയോഗിക്കേണ്ടെന്ന് തീരുമാനം. ആവശ്യത്തിലധികം പൂക്കൾ കൊണ്ടുവന്ന് സന്നിധാനത്ത് നശിപ്പിക്കുന്നത് ഒഴിവാക്കാനാണ് ഹൈക്കോടതിയും, ശബരിമല തന്ത്രിയും, ദേവസ്വം ബോർഡും യോജിച്ച് തീരുമാനത്തിലെത്തിയത്. പുഷ്പാഭിഷേകത്തിന് പൂക്കളുടെ അളവും 25 ലിറ്റർ മാത്രമാക്കി പുതുക്കി നിശ്ചയിച്ചു.
12,500 രൂപയാണ് പുഷ്പാഭിഷേകത്തിന് ചെലവുവരുന്നത് . ഇതിനായി അയൽസംസ്ഥാനങ്ങളിൽ നിന്നാണ് പൂക്കളെത്തിക്കുന്നത്. പൂക്കളെത്തിക്കാൻ ദേവസ്വം ബോർഡ് രണ്ടുകോടിയുടെ കരാറും നൽകിയിട്ടുണ്ട്. സാധാരണയായി ദിവസം 80 മുതൽ 100 വരെ പുഷ്പാഭിഷേകമാണ് നടക്കുക.
വഴിപാടുകാരുടെ ഇഷ്ടത്തിനൊത്തുള്ള അളവിലായിരുന്നു പൂക്കൾ ഉപയോഗിക്കുന്നത്. പുഷ്‌പാഭിഷേക പൂജകൾക്കുശേഷം പൂക്കൾ ഇൻസിനറേറ്ററിൽ കത്തിച്ചുകളയുകയായിരുന്നു ചെയ്യുക.
TAGS: KERALA | FLOWERS | SABARIMALA
SUMMARY: Over usage of Flowers in Sabarimala devasthanam to be controlled
ന്യൂഡൽഹി: ഇന്ത്യയുടെ ഇതിഹാസ ഹോക്കി താരം ഡോ. വെസ് പേസ് അന്തരിച്ചു. 80 വയസ്സായിരുന്നു. 1972 മ്യൂണിച്ച് ഒളിംപിക്‌സ് ഹോക്കിയില്‍…
ആലപ്പുഴ: ആലപ്പുഴയിൽ മകൻ അച്ഛനേയും അമ്മയേയും കുത്തിക്കൊന്നു. ആലപ്പുഴ കൊമ്മാടിയിലാണ് സംഭവം. തങ്കരാജ് ആഗ്രസ് എന്നിവരാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാത്രി…
കൊച്ചി: മലയാള സിനിമാ നിര്‍മാതാക്കളുടെ സംഘടനയായ കേരളാ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹി തിരഞ്ഞെടുപ്പില്‍ ലിസ്റ്റിന്‍ സ്റ്റീഫനും ബി. രാകേഷിനും…
ശ്രീനഗര്‍: ജമ്മു കശ്മീരിലെ മേഘവിസ്‌ഫോടനത്തിലും മിന്നൽ പ്രളയത്തിലും മരണസംഖ്യ ഉയരുന്നു. കിഷ്ത്വാറിലെ ദുരന്തത്തിൽ 40 പേർ മരിച്ചെന്നാണ് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട്…
ബെംഗളൂരു: 79-ാമത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ബെംഗളൂരുവിലെ രാജ്ഭവൻ സന്ദര്‍ശിക്കാന്‍ പൊതുജനങ്ങൾക്ക് അവസരമൊരുക്കുന്നു. ഓഗസ്റ്റ് 16 മുതൽ 18 വരെ വൈകുന്നേരം 4…
ന്യൂഡൽഹി: രാജ്യത്തിന്റെ 79ാമത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചുള്ള രാഷ്ട്രപതിയുടെ സൈനിക മെഡലുകള്‍ പ്രഖ്യാപിച്ചു. 127 സൈനികരാണ് ഇത്തവണ രാജ്യത്തിന്റെ ആദരം ഏറ്റുവാങ്ങുന്നത്. ഓപ്പറേഷൻ…