Categories: KARNATAKATOP NEWS

സംഗീത പരിപാടിക്കിടെ പഹൽഗാം പരാമർശം; സോനു നിഗമിന് ഇടക്കാല ആശ്വാസം

ബെംഗളൂരു: സംഗീത പരിപാടിക്കിടെ പഹൽഗാം പരാമർശം നടത്തിയ സംഭവത്തിൽ കർണാടക ഹൈക്കോടതിയിൽ നിന്ന് ഗായകൻ സോനു നിഗത്തിനു ഇടക്കാല ആശ്വാസം. തൽക്കാലം അദ്ദേഹത്തിനെതിരെ യാതൊരു പോലീസ് നടപടിയും സ്വീകരിക്കരുതെന്നും, നടന്നുകൊണ്ടിരിക്കുന്ന അന്വേഷണവുമായി പൂർണ്ണമായും സഹകരിക്കണമെന്നും കോടതി നിർദ്ദേശിച്ചു.

അവലഹള്ളി പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത എഫ്‌ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മെയ് 14ന് സോനു നിഗം നൽകിയ ഹർജിയെ തുടർന്നാണ് നടപടി. ബെംഗളൂരുവിലെ സ്വകാര്യ കോളേജിൽ നടന്ന സംഗീത പരിപാടിക്കിടെ നടത്തിയ പരാമർശങ്ങൾ കന്നഡിഗരുടെ വികാരത്തെ വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് മാധ്യമ റിപ്പോർട്ടുകളുടെയും മൂന്നാം കക്ഷി പരാതിയുടെയും അടിസ്ഥാനത്തിലാണ് പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്.

ജസ്റ്റിസ് ശിവശങ്കർ അമരണ്ണവർ അധ്യക്ഷനായ അവധിക്കാല ബെഞ്ചാണ് കേസ് പരിഗണിച്ചത്. കന്നഡ സമൂഹത്തെ അപമാനിക്കാൻ നിഗത്തിന് ഉദ്ദേശ്യമില്ലെന്നും ഇതിനകം തന്നെ പൊതുമാപ്പ് പറഞ്ഞിട്ടുണ്ടെന്നും നിഗമിന്റെ അഭിഭാഷകൻ വാദിച്ചു. അതേസമയം കേസ് റദ്ധാക്കണമെന്ന് ആവശ്യപ്പെട്ട് സോനു നിഗം നൽകിയ ഹർജി കോടതി തള്ളി. അന്വേഷണവുമായി സോനു നിഗം സഹകരിക്കണമെന്നും മൊഴി ഓണ്‍ലൈനായി രേഖപ്പെടുത്തിയാല്‍ മതിയെന്നും കോടതി വ്യക്തമാക്കി. സംഗീത പരിപാടിക്കിടെ സോനുവിനോട് കന്നഡ ഭാഷയിലെ പാട്ട് പാടിയേ തീരൂ എന്ന് ഒരാൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇത്തരം നിർബന്ധങ്ങളാണ് പിന്നീട് പഹൽഗാം പോലുള്ള ഭീകരാക്രമണങ്ങളിലേക്ക് വഴി വെയ്ക്കുന്നത് എന്നായിരുന്നു ഇതിന് സോനു നിഗം നൽകിയ മറുപടി. താൻ പാടിയവയിൽ ഏറ്റവും നല്ല പാട്ടുകൾ കന്നഡയിലേതാണ്.

എന്നാൽ ഇത്തരത്തിൽ ഭീഷണി ഉയരുന്നത് വേദനാജനകമാണെന്ന് സോനു പറഞ്ഞിരുന്നു. സംഭവത്തെ തുടർന്ന്, കന്നഡ ചലച്ചിത്ര സംവിധായകൻ കെ. രാംനാരായൺ തന്റെ വരാനിരിക്കുന്ന ചിത്രമായ കുലദള്ളി കീല്യവുഡോയ്‌ക്കായി സോനു നിഗം റെക്കോർഡുചെയ്‌ത ഗാനം ഒഴിവാക്കിയിരുന്നു.

TAGS: KARNATAKA | SONU NIGAM
SUMMARY: Sonu Nigam gets relief from Karnataka HC in Bengaluru concert row

Savre Digital

Recent Posts

കോഴിക്കോട്ടെ വയോധികരായ സഹോദരിമാരുടെ മരണം കൊലപാതകം; പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്

കോഴിക്കോട്: വയോധികരായ സഹോദരിമാരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വഴിത്തിരിവ്. ഇവരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തി.…

5 hours ago

അമ്പൂരിയില്‍ മയക്കുവെടി വച്ച് പിടികൂടിയ പുലി ചത്തു

തിരുവനന്തപുരം: അമ്പൂരിയില്‍നിന്നു മയക്കുവെടി വച്ച് പിടികൂടിയ പുലി ചത്തു. ഇന്നലെ നെയ്യാറിലെ പരിചരണ കേന്ദ്രത്തിലേക്കാണു പുലിയെ മാറ്റിയത്. പുലിയെ നിരീക്ഷിക്കാനായി…

6 hours ago

വോട്ടർ പട്ടികയിലെ ക്രമക്കേട് പരിശോധിക്കണം; തിരഞ്ഞെടുപ്പ് കമ്മിഷന് അപ്പീൽ നൽകി കർണാടക കോണ്‍ഗ്രസ്

ബെംഗളൂരു: കർണാടകയില്‍ വോട്ടർ പട്ടികയിലെ ക്രമക്കേട് ആരോപണങ്ങള്‍ സംബന്ധിച്ച് അന്വേഷിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷന് അപ്പീൽ നൽകി കർണാടക ഉപമുഖ്യമന്ത്രി ഡി കെ…

6 hours ago

ലോകത്തെ ഏറ്റവും വലിയ ആഢംബരക്കപ്പലിന്റെ വാട്ടർ സ്ലൈഡ് തകർന്നു, ഒരാൾക്ക് പരുക്ക്

വാഷിങ്ടണ്‍: ലോകത്തെ ഏറ്റവുംവലിയ ആഡംബരക്കപ്പലായ 'ഐക്കണ്‍ ഓഫ് ദ സീസി'ലെ വാട്ടർ സ്ലൈഡ് തകർന്ന് ഒരാൾക്ക് പരുക്കേറ്റു. കപ്പലിലെ വിനോദങ്ങളുടെ…

7 hours ago

കര്‍ണാടക സംസ്ഥാന യുവജനോത്സവത്തിന് വർണ്ണാഭ തുടക്കം

ബെംഗളൂരു: ബാംഗ്ലൂര്‍ കേരളസമാജത്തിന്റെ ആഭിമുഖ്യത്തില്‍ കര്‍ണാടകയിലെ യുവാക്കള്‍ക്കായി സംഘടിപ്പിക്കുന്ന യുവജനോത്സവത്തിന് ഇന്ദിരാനഗര്‍ കൈരളീ നികേതന്‍ എഡൃൂക്കേഷന്‍ ട്രസ്റ്റ് ക്യാമ്പസില്‍ തുടക്കമായി.…

7 hours ago

കായിക മത്സരങ്ങൾ മാറ്റിവച്ചു

ബെംഗളൂരു: കേരളസമാജം ദൂരവാണിനഗർ ഞായറാഴ്ച (10-08-2025) നടത്താൻ നിശ്ചയിച്ചിരുന്ന കായിക മത്സരങ്ങൾ പ്രതികൂല കാലാവസ്ഥ കാരണം മാറ്റിവച്ചു. മത്സരങ്ങള്‍ സെപ്തമ്പര്‍…

7 hours ago