ബെംഗളൂരു: ബെംഗളൂരുവിലെ സ്വപ്ന പദ്ധതിയായ സ്കൈഡെക്കിന്റെ സ്ഥാനം വീണ്ടും മാറുന്നു. ഹെമ്മിഗെപുരയിൽ സ്ഥാപിക്കാൻ ഉദ്ദേശിച്ചിരുന്ന സ്കൈഡെക്ക് അവിടെ സ്ഥാപിക്കാൻ കഴിയാത്ത സാഹചര്യമാണെന്ന് ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ പറഞ്ഞു. പല സ്ഥലങ്ങൾ പരിഗണനയ്ക്കെടുത്ത ശേഷം ഒടുവിൽ കണ്ടെത്തിയ സ്ഥലമാണ് ഹെമ്മിഗെപുരയിലേത്. എന്നാൽ ഇവിടെ സ്കൈഡെക്ക് സ്ഥാപിക്കുന്നതിന് നിയമപരമായ തടസ്സങ്ങൾ വന്നിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
സ്കൈഡെക്ക് സ്ഥാപിക്കാൻ ആദ്യം കണ്ടെത്തിയത് പ്രതിരോധ സേനയുടെ ഭൂമിയായിരുന്നു. എന്നാൽ പ്രതിരോധ മന്ത്രാലയത്തിന്റെ വിവിധ ഓഫീസുകളും മറ്റും ഉള്ളതിനാൽ ഔദ്യോഗികമായിത്തന്നെ എതിർപ്പ് വന്നു. ഇതോടെയാണ് സ്ഥലം മാറാൻ തീരുമാനമെടുത്തത്.
ദക്ഷിണേഷ്യയിലെ ഏറ്റവും ഉയരം കൂടിയ നിർമ്മിതി ബെംഗളൂരുവിൽ കൊണ്ടുവരിക എന്നതാണ് കർണാടക സർക്കാരിന്റെ ലക്ഷ്യം. ബെംഗളൂരുവിനെ ആഗോളതലത്തിൽ ശ്രദ്ധേയമാക്കുന്നതാകും സ്കൈഡെക്. 500 കോടി രൂപയുടെ പദ്ധതിയാണിത്. 250 മീറ്റർ ഉയരമാണ് സ്കൈഡെക്കിന് ഉണ്ടാവുകയെന്നും ശിവകുമാർ കൂട്ടിച്ചേർത്തു.
TAGS: BENGALURU | SKYDECK
SUMMARY: City’s skydeck plan location changed again
ബെംഗളൂരു: കെആർ പുരം മെട്രോ സ്റ്റേഷനിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കറുത്ത പെട്ടി കണ്ടെത്തിയതു പരിഭ്രാന്തി പടർത്തി. ഇന്ന് വൈകുന്നേരം 4…
ന്യൂഡല്‍ഹി: ദ്വിദിന സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനയിലേക്ക്. രാജ്യാന്തര സഹകരണ കൂട്ടായ്മയായ ഷാങ്ഹായി കോ-ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ (SCO) ഉച്ചകോടിയില്‍…
തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമായി കേരള സർക്കാർ ഏർപ്പെടുത്തിയ മെഡിക്കൽ ഇൻഷുറൻസ് പദ്ധതിയുടെ (മെഡിസെപ്) രണ്ടാം ഘട്ടത്തിന് മന്ത്രിസഭായോഗം അനുമതി നൽകി.…
തിരുവനന്തപുരം: അധിക്ഷേപ പരാമർശത്തില്‍ അടൂർ ഗോപാലകൃഷ്ണനെതിരെ കേസെടുക്കില്ല. പ്രസംഗത്തില്‍ എസ്‌സി-എസ്.ടി വിഭാഗങ്ങള്‍ക്കെതിരെ നേരിട്ട് പരാമർശമില്ലെന്ന് നിയമോപദേശം ലഭിച്ചതിനെ തുടർന്നാണ് തീരുമാനം.…
തിരുവനന്തപുരം: ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ തട്ടിപ്പ് കേസില്‍ രണ്ടാം പ്രതി ദിവ്യ ക്രൈംബ്രാഞ്ച് ഓഫീസിലെത്തി കീഴടങ്ങി. അഭിഭാഷകർക്ക് ഒപ്പമെത്തിയാണ് ദിവ്യ…
ന്യൂഡൽഹി: 10, 12 ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ കുറഞ്ഞത് 75 ശതമാനം ഹാജര്‍ നിലനിര്‍ത്തണമെന്ന് സിബിഎസ്‌ഇ. 2026ലെ ബോര്‍ഡ് പരീക്ഷയ്ക്ക് യോഗ്യത…