കൊച്ചി: പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ വിദ്യാർഥി ജെ.എസ്. സിദ്ധാർഥന്റെ മരണത്തിൽ പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈകോടതി മേയ് 22ലേക്ക് മാറ്റി. സിദ്ധാർഥന്റെ മരണത്തിൽ പ്രതികളായ എട്ടുപേരാണ് ജാമ്യാപേക്ഷയുമായി ഹൈകോടതിയെ സമീപിച്ചത്. കേസിൽ കക്ഷി ചേരാനുള്ള സിദ്ധാർഥന്റെ അമ്മ ഷീബയുടെ ഹരജി കോടതി അംഗീകരിച്ചു.
അമ്മയുടെ ഭാഗം കൂടി കേട്ട ശേഷമാകും ജാമ്യാപേക്ഷയിൽ അന്തിമ തീരുമാനം സ്വീകരിക്കുക. സിദ്ധാര്‍ഥന്റെ മരണകാരണം ഇപ്പോഴും വ്യക്തമല്ല. സിബിഐ സമര്‍പ്പിച്ച അന്തിമ റിപ്പോര്‍ട്ടില്‍ നിന്നും സിദ്ധാര്‍ഥന്റെ മരണത്തില്‍ പ്രതികളുടെ പങ്ക് വ്യക്തമാണെന്നും സിദ്ധാര്‍ഥന്റെ അമ്മ നല്‍കിയ ഹരജിയില്‍ പറയുന്നു. ക്രൂരമായ ആക്രമണമാണ് സിദ്ധാര്‍ത്ഥന്‍ നേരിട്ടതെന്നും ഹരജിയില്‍ പറയുന്നുണ്ട്. സിബിഐ ഹൈക്കോടതിയില്‍ നല്‍കിയ അന്തിമ റിപ്പോര്‍ട്ടില്‍ നിന്നും കേസില്‍ തുടരന്വേഷണം വേണമെന്ന കാര്യം വ്യക്തമാണെന്നും ഹരജിയില്‍ പറയുന്നു.
സിദ്ധാര്‍ഥന് ക്രൂരമര്‍ദം ഏല്‍ക്കേണ്ടി വന്നിട്ടുണ്ടെന്നും കേസില്‍ തുടരന്വേഷണം വേണമെന്നും കഴിഞ്ഞ ദിവസം സി.ബി.ഐ ആവശ്യപ്പെട്ടിരുന്നു. 2024 ഫെബ്രുവരി 18നാണ് സിദ്ധാര്‍ഥനെ ഹോസ്റ്റലിലെ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
തൃശൂർ: പുതുക്കാട് നവജാത ശിശുക്കളെ കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ടാമത്തെ കുഞ്ഞിന്റെ മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്തി. ബവിന്റെ വീടിന്റെ പരിസരത്തു നടത്തിയ…
ഹൈദരാബാദ്: തെലങ്കാനയിലെ പശമൈലാറമിലെ സിഗാച്ചി കെമിക്കല്‍ ഇൻഡസ്ട്രിയില്‍ ഉണ്ടായ തീപിടുത്തത്തില്‍ 10 പേർ മരിച്ചതായി റിപ്പോർട്ട്. അപകടത്തില്‍ നിരവധി പേർക്ക്…
കോട്ടയം: ഈരാറ്റുപേട്ട പനക്കപ്പാലത്ത് ദമ്പ തിമാരെ മരിച്ചനിലയില്‍ കണ്ടെത്തി. രാമപുരം സ്വദേശി വിഷ്ണു (36) ഭാര്യ രശ്മി (32) എന്നിവരാണ്…
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്‍റെ വാഹനവ്യൂഹത്തെ പിന്തുടർന്ന അഞ്ചംഗ സംഘം കോഴിക്കോട് പിടിയില്‍. നമ്പരില്ലാത്ത കാറില്‍ സഞ്ചരിച്ച അഞ്ചുപേരാണ് ഇന്നലെ…
തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണവിലയിൽ ഇടിവ്. ഇന്ന് 120 രൂപയാണ് കുറഞ്ഞത്. 71,320 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന്…
തിരുവനന്തപുരം: റവാഡ ചന്ദ്രശേഖര്‍ ഐപിഎസ് പുതിയ പോലീസ് മേധാവിയാകും. പ്രത്യേക മന്ത്രിസഭാ യോഗമാണ് പോലീസ് മേധാവിയെ തിരഞ്ഞെടുത്തത്. ഷെയ്ഖ് ദര്‍വേഷ്…