ബെംഗളൂരു: സുരക്ഷ ക്രമീകരണങ്ങളില്ലാതെ പ്രവർത്തിക്കുന്ന 30ഓളം റിസോർട്ടുകൾക്ക് നോട്ടീസ് നൽകി ടൂറിസം വകുപ്പ്. മൂന്ന് ദിവസത്തിനകം മറുപടി നൽകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചിരിക്കുന്നത്. മറുപടി തൃപ്തികരമല്ലെങ്കിൽ റിസോർട്ടുകൾ അടച്ചുപൂട്ടുമെന്ന് വകുപ്പ് മുന്നറിയിപ്പ് നൽകി.
റിസോർട്ട് ഉടമകൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുമെന്നും ഇത്തരം അനധികൃത സ്ഥാപനങ്ങൾക്കും ഹോംസ്റ്റേകൾക്കും എതിരെ കർശന നടപടി സ്വീകരിക്കുമെന്നും വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. ഹരോഹള്ളി താലൂക്കിലെ ബേട്ടഹള്ളി ഗ്രാമത്തിലെ ജംഗിൾ ട്രയൽ റിസോർട്ടിൽ ഏതാനും ദിവസങ്ങൾക്ക് മുമ്പ് സിപ്‌ലൈൻ കേബിൾ പൊട്ടി ബെംഗളൂരു സ്വദേശിനി മരിച്ചിരുന്നു. ഇതേതുടർന്നാണ് നടപടി.
ബെംഗളൂരു ഉൾപ്പെടെയുള്ള ജില്ലകളിൽ 32 അനധികൃത റിസോർട്ടുകൾ ആണ് കണ്ടെത്തിയിട്ടുള്ളത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 30ഓളം ഹോംസ്റ്റേകൾക്ക് നോട്ടീസ് നൽകുകയും അവ നിയമവിധേയമാക്കുന്നത് വരെ അടച്ചിടാൻ നിർദേശിക്കുകയും ചെയ്തിട്ടുണ്ട്. അനുമതിയില്ലാത്ത റിസോർട്ടുകൾ കണ്ടെത്തി നിയമവിധേയമാക്കാൻ തീരുമാനിച്ചതായി ടൂറിസം കമ്മിറ്റി വ്യക്തമാക്കി.
തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ ഇടിവ്. ഇന്നലെ ഒരു പവൻ സ്വർണത്തിന് 73880 രൂപയായിരുന്നു വില. എന്നാല്‍ ഇപ്പോള്‍ 440 രൂപ…
മലപ്പുറം: മലപ്പുറത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. മലപ്പുറം ചേളാരി സ്വദേശിയായ 11 വയസുള്ള കുട്ടിക്കാണ് രോഗം സ്ഥിരീകരിച്ചത്.…
ഡൽഹി: ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്‌തയ്ക്ക് ആക്രമണത്തില്‍ പരിക്ക്. ഇന്നുരാവിലെ ഔദ്യോഗിക വസതിയില്‍ നടന്ന ജനസമ്പർക്ക പരിപാടിക്കിടെ ഒരാള്‍ കരണത്തടിക്കുകയും…
ന്യൂഡൽഹി: ഇന്ത്യ- ചൈന ബന്ധം ശക്തിപ്പെടുത്താൻ ഇരു രാജ്യങ്ങളും രംഗത്ത്. ചൈനക്കും ഇന്ത്യയ്ക്കുമിടയില്‍ നേരിട്ടുള്ള വിമാന സര്‍വീസുകള്‍ എത്രയും വേഗം…
എറണാകുളം: പറവൂരില്‍ വീട്ടമ്മ പുഴയില്‍ ചാടി ജീവനൊടുക്കി. കോട്ടുവള്ളി സ്വദേശി ആശയാണ് മരിച്ചത്. മരണത്തിന് കാരണം വീട് കയറിയുള്ള ഭീഷണിയെന്ന…
ന്യൂഡല്‍ഹി: ബെറ്റിങ് ആപ്പുകളെ നിയന്ത്രിക്കാനും ചൂതാട്ടത്തിന് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനും ലക്ഷ്യമിട്ടുകൊണ്ടുള്ള ഓണ്‍ലൈന്‍ ഗെയിമിങ് ബില്ലിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി.…