ബെംഗളൂരു: സംസ്ഥാനത്ത് 40,000 പേർക്ക് സൈബർ സുരക്ഷ പരിശീലനം നൽകുന്ന പദ്ധതിയുമായി കർണാടക സർക്കാർ. ബിരുദധാരികൾക്കും അവസാനവർഷ ബിരുദവിദ്യാർഥികൾക്കുമാണ് പരിശീലനം നൽകുക. ഇതിനായി സൈബർ സുരക്ഷ പരിശീലന രംഗത്ത് പ്രവർത്തിക്കുന്ന അമേരിക്കൻ കമ്പനിയായ സിസ്കോയുമായി സംസ്ഥാന സര്‍ക്കാര്‍ കരാർ ഒപ്പിട്ടു. സൈബർസുരക്ഷാപ്രവർത്തനത്തിൽ ആഴത്തിലുള്ള അറിവും പ്രായോഗിക നൈപുണിയും നേടിക്കൊടുക്കാനുള്ള പരിശീലന കോഴ്‌സാണ് നടപ്പാക്കുകയെന്ന് ഐ.ടി.-ബി.ടി. മന്ത്രി പ്രിയങ്ക് ഖാർഗെ അറിയിച്ചു.
തിരഞ്ഞെടുക്കപ്പെടുന്നവരിൽ പകുതി വനിതകളായിരിക്കും. സംസ്ഥാനത്ത് വർധിച്ചുവരുന്ന സൈബർ തട്ടിപ്പ്, സൈബർ കുറ്റകൃത്യങ്ങള്‍ എന്നിവയ്ക്കെതിരെ അവബോധം സൃഷ്ടിക്കുക, ഇവയെ പ്രതിരോധിക്കാനുള്ള മാര്‍ഗങ്ങള്‍ ജനങ്ങൾക്കിടയില്‍ എത്തിക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം.
സൈബർ സുരക്ഷാ നയം നടപ്പിലാക്കുന്നതിനായി സംസ്ഥാന സർക്കാർ അടുത്ത അഞ്ച് വർഷത്തേക്ക് 103.87 കോടി രൂപ നീക്കിവെച്ചതായി പ്രിയങ്ക് ഖാർഗെ പറഞ്ഞു. ഐടി, ബിടി, സയൻസ് ആൻഡ് ടെക്നോളജി വകുപ്പുകളുടെ ബജറ്റ് വിഹിതം വഴി ഇത് നിറവേറ്റുമെന്നും അദ്ദേഹം പറഞ്ഞു.
<BR>
TAGS : CYBER SECURITY | KARNATAKA
SUMMARY : cyber security; 40000 people will be trained
തൃശൂർ: പുതുക്കാട് നവജാത ശിശുക്കളെ കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ടാമത്തെ കുഞ്ഞിന്റെ മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്തി. ബവിന്റെ വീടിന്റെ പരിസരത്തു നടത്തിയ…
ഹൈദരാബാദ്: തെലങ്കാനയിലെ പശമൈലാറമിലെ സിഗാച്ചി കെമിക്കല്‍ ഇൻഡസ്ട്രിയില്‍ ഉണ്ടായ തീപിടുത്തത്തില്‍ 10 പേർ മരിച്ചതായി റിപ്പോർട്ട്. അപകടത്തില്‍ നിരവധി പേർക്ക്…
കോട്ടയം: ഈരാറ്റുപേട്ട പനക്കപ്പാലത്ത് ദമ്പ തിമാരെ മരിച്ചനിലയില്‍ കണ്ടെത്തി. രാമപുരം സ്വദേശി വിഷ്ണു (36) ഭാര്യ രശ്മി (32) എന്നിവരാണ്…
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്‍റെ വാഹനവ്യൂഹത്തെ പിന്തുടർന്ന അഞ്ചംഗ സംഘം കോഴിക്കോട് പിടിയില്‍. നമ്പരില്ലാത്ത കാറില്‍ സഞ്ചരിച്ച അഞ്ചുപേരാണ് ഇന്നലെ…
തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണവിലയിൽ ഇടിവ്. ഇന്ന് 120 രൂപയാണ് കുറഞ്ഞത്. 71,320 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന്…
തിരുവനന്തപുരം: റവാഡ ചന്ദ്രശേഖര്‍ ഐപിഎസ് പുതിയ പോലീസ് മേധാവിയാകും. പ്രത്യേക മന്ത്രിസഭാ യോഗമാണ് പോലീസ് മേധാവിയെ തിരഞ്ഞെടുത്തത്. ഷെയ്ഖ് ദര്‍വേഷ്…