Categories: KARNATAKATOP NEWS

സ്വകാര്യ മൈക്രോഫിനാൻസ് കമ്പനികളെ നിയന്ത്രിക്കാൻ നിയമഭേദഗതി വരുത്തുമെന്ന് മുഖ്യമന്ത്രി

ബെംഗളൂരു: സ്വകാര്യ മൈക്രോഫിനാൻസ് കമ്പനികളെ നിയന്ത്രിക്കാൻ നടപടികകള്‍ക്കൊരുങ്ങി കർണാടക സർക്കാർ. ഇത്തരത്തിലുള്ള കമ്പനികളെ നിയന്ത്രിക്കുന്നതിനായി നിലവിലുള്ള നിയമങ്ങളിൽ ഭേദഗതി വരുത്തുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. മൈക്രോഫിനാൻസ് കമ്പനികളുടെ ചൂഷണത്തിനിരയായി ആളുകൾ ജീവനൊടുക്കുന്നതും നാടുവിടുന്നതും പതിവായതോടെയാണ് സർക്കാർ ഇടപ്പെട്ടത്. വിഷയം ചർച്ച ചെയ്യാനായി ശനിയാഴ്ച മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അടിയന്തര യോഗം ചേർന്നു. ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, റവന്യു മന്ത്രി കൃഷ്ണബൈരെ ഗൗഡ, ആഭ്യന്തരമന്ത്രി ജി. പരമേശ്വര, നിയമമന്ത്രി എച്ച്.കെ. പാട്ടീൽ എന്നിവരും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.

മൈക്രോഫിനാൻസ് കമ്പനികളുടെ പ്രതിനിധികളുടെയും ആർ.ബി.ഐ. ഉദ്യോഗസ്ഥരുടെയും അഭിപ്രായങ്ങൾ ശേഖരിച്ചു. മൈക്രോഫിനാൻസ് കമ്പനികളെയും സ്വകാര്യ പണമിടപാടുകാരെയും നിയന്ത്രിക്കാൻ നിലവിലുള്ള നിയമങ്ങളിൽ ഭേദഗതിവരുത്തി പുതിയ നിയമനിർമാണം നടത്തുമെന്ന് യോഗത്തിനുശേഷം മുഖ്യമന്ത്രി പറഞ്ഞു.

പണം തിരിച്ചുപിടിക്കുമ്പോൾ ആർ.ബി.ഐ.യുടെ മാർഗനിർദേശം പാലിക്കണമെന്ന് കമ്പനികള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. ഇതിൽ വീഴ്ചവരുത്തുന്നുണ്ടോയെന്ന് സെൻട്രൽ ബാങ്ക് നിരീക്ഷിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമാനുസൃതമല്ലാതെ ഉയർന്ന പലിശനിരക്ക് ഈടാക്കാൻ പാടില്ലെന്നും നിർദേശിച്ചു. വൈകീട്ട് അഞ്ചിനുശേഷം പണം തിരിച്ചുപിടിക്കാൻ വീടുകളിലെത്താൻ പാടില്ലെന്നും കമ്പനികൾ കിട്ടാക്കടം തിരിച്ചുപിടിക്കാൻ പുറത്തുനിന്ന് ആളുകളെ ഉപയോഗിക്കരുതെന്നും സര്‍ക്കാര്‍ അറിയിച്ചു. ഇങ്ങനെ ചെയ്യുന്ന പക്ഷം കർശന നടപടിയെടുക്കുമെന്നും സര്‍ക്കാര്‍ മുന്നറിയിപ്പു നൽകി.
<br>
TAGS : KARNATAKA | MICROFINANCE COMPANIES
SUMMARY : The Chief Minister will amend the law to regulate private microfinance companies

 

Savre Digital

Recent Posts

മലയാളീ പ്രീമിയർ ലീഗിന് തുടക്കമായി

ബെംഗളൂരു: ബെംഗളൂരുവിലെ ക്രിക്കറ്റ് പ്രേമികളുടെ കൂട്ടായ്മ സംഘടിപ്പിക്കുന്ന മലയാളീ പ്രീമിയർ ലീഗിന് (എംപിഎൽ) തുടക്കമായി. സർജാപുര ദൊഡ്ഡബൊമ്മസാന്ദ്ര ബ്ലെൻഡിൻ ക്രിക്കറ്റ്…

7 hours ago

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ്; മുൻ തിരുവാഭരണം കമ്മീഷണര്‍ കെ എസ് ബൈജു അറസ്റ്റിൽ

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ വീണ്ടും അറസ്റ്റ്. മുൻ തിരുവാഭരണം കമ്മീഷണ കെ എസ് ബൈജുവാണ് അറസ്റ്റിലായത്. കേസിൽ ഏഴാം…

7 hours ago

തൊഴിലുറപ്പ് ജോലിക്കിടെ അണലിയുടെ കടിയേറ്റ സ്ത്രീ മരിച്ചു

കോഴിക്കോട്: തൊഴിലുറപ്പ് ജോലിക്കിടെ അണലിയുടെ കടിയേറ്റ് ചികിത്സയിലിരുന്ന സ്​ത്രീ മരിച്ചു. കാവിലുമ്പാറ പഞ്ചായത്തിലെ പൂതമ്പാറയിലെ വലിയപറമ്പത്ത് കല്യാണിയാണ് (65) മരിച്ചത്​.…

7 hours ago

കേരളസമാജം മാഗഡി റോഡ് സോൺ ഓണാഘോഷം ഞായറാഴ്ച

ബെംഗളൂരു: ബാംഗ്ലൂർ കേരളസമാജം സിറ്റി സോൺ ഓണാഘോഷം ഓണോത്സവ് 2025,ഞായറാഴ്ച മാഗഡി റോഡ്, സീഗേഹള്ളി എസ് ജി ഹാളിൽ നടക്കും. ആഘോഷങ്ങൾ…

8 hours ago

ജെഎൻയു തിരഞ്ഞെടുപ്പ്; മുഴുവൻ സീറ്റുകളിലും ഇടതു സഖ്യത്തിന് ജയം

ന്യൂഡൽ‌​ഹി: ജവഹർലാൽ നെഹ്റു സർവകലാശാലയിലെ (ജെഎൻയു) വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ സഖ്യത്തിന് ഉജ്വല വിജയം. എസ്‌എഫ്‌ഐ, ഐസ, ഡിഎസ്‌എഫ്‌…

8 hours ago

ബിഹാറില്‍ ഒന്നാംഘട്ട വിധിയെഴുത്ത് പൂര്‍ത്തിയായി; പോളിങ് 60.28%

പട്ന: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായി. 18 ജില്ലകളിലെ 121 മണ്ഡലങ്ങളിലായിരുന്നു വോട്ടെടുപ്പ്. 60.28 ശതമാനമാണ് പോളിങ്.…

9 hours ago