ബെംഗളൂരു: സ്വകാര്യ സ്കൂളുകൾ കുട്ടികളുടെ സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസത്തിനുള്ള നിയമത്തിനു കീഴിൽ (ആർടിഇ) രജിസ്റ്റർ ചെയ്യണമെന്ന് നിർദേശവുമായി സംസ്ഥാന സർക്കാർ. സംസ്ഥാനത്തെ എല്ലാ സ്വകാര്യ സ്‌കൂളുകളും ആർടിഇ നിയമത്തിനനുസൃതമായി പ്രവർത്തിക്കണമെന്നും അല്ലാത്തപക്ഷം നിയമനടപടി നേരിടേണ്ടി വരണമെന്ന് സർക്കാർ വ്യക്തമാക്കി.
എല്ലാ സിലബസുകളിലെയും എല്ലാ സ്വകാര്യ എയ്ഡഡ്, പ്രൈവറ്റ് അൺ എയ്ഡഡ് സ്‌കൂളുകളും വിദ്യാഭ്യാസ അവകാശ നിയമം നിഷ്‌കർഷിച്ചിട്ടുള്ള മാനദണ്ഡങ്ങൾ പാലിക്കുകയും, സ്വയം സാക്ഷ്യപ്പെടുത്തിയ ഫോമിൽ അംഗീകാരത്തിനായി അപേക്ഷിക്കുകയും വേണം. ഓരോ അഞ്ച് വർഷം കൂടുമ്പോഴും സ്കൂളുകൾ അവരുടെ അപേക്ഷകൾ പുതുക്കണമെന്നും സർക്കാർ വ്യക്തമാക്കി.
ഏതെങ്കിലും സ്‌കൂൾ വ്യവസ്ഥകൾ ലംഘിക്കുകയാണെങ്കിൽ അവയുടെ അംഗീകാരം പിൻവലിക്കുമെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. കൂടാതെ, ഏതെങ്കിലും സ്‌കൂൾ അംഗീകാരം പുതുക്കാതെ പ്രവർത്തിക്കുന്നത് തുടർന്നാൽ നിയമനടപടി സ്വീകരിക്കും. സംസ്ഥാന, കേന്ദ്ര പാഠ്യപദ്ധതിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള സ്‌കൂളുകൾ ആർടിഇയുടെ പരിധിയിൽ വരികയും അക്രഡിറ്റേഷൻ പുതുക്കാതിരിക്കുകയും ചെയ്‌തിട്ടുണ്ടെങ്കിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ നേരിട്ട് ഉത്തരവാദികളായിരിക്കുമെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി.
തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ വീണ്ടും ഇടിവ്. ഇന്ന് പവന് 200 രൂപ കുറഞ്ഞു. ഇതോടെ ഒരു പവന് സ്വർണത്തിന്റെ വില…
ആലപ്പുഴ: ആലപ്പുഴ ബീച്ച് വാർഡില്‍ നിന്നും കാണാതായ യുവതിയുടെ മൃതദേഹം തോട്ടില്‍ കണ്ടെത്തി. മായ എന്ന 37വയസുകാരിയെ ആണ് രണ്ട്…
ബെംഗളൂരു: വൈറ്റ്ടോപ്പിങ് പ്രവൃത്തികൾ നടക്കുന്നതിനാൽ പുലികേശി നഗറിലെ എംഎം റോഡിൽ ഇന്നു മുതൽ 20 ദിവസത്തേക്ക് ഗതാഗതം നിരോധിച്ചു. മോസ്ക്…
തിരുവനന്തപുരം: ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ…
ബെംഗളൂരു: നഗരത്തിലെ റോഡുകളുടെ ശോചനീയാവസ്ഥയെക്കുറിച്ച് പരാതി വ്യാപകമാകുന്നതിനിടെ കുഴി അടയ്ക്കൽ നടപടികളുമായി ബിബിഎംപി. മൈസൂരു റോഡ്, മാഗഡി റോഡ്, വൈറ്റ്ഫീൽഡ്…
ബെംഗളൂരു: നഗരത്തിലെ 75 ജംക്ഷനുകളിലെ ഗതാഗത കുരുക്കഴിക്കാനും സുരക്ഷിതമാക്കാനുമുള്ള പദ്ധതി ഉടൻ നടപ്പിലാക്കുമെന്ന് ബിബിഎംപി. തിരഞ്ഞെടുത്ത ജംക്ഷനുകളിലെ റോഡിന്റെ നിർമാണ…