Categories: TELANGANATOP NEWS

സ്വത്തുതർക്കം; 86കാരനായ വ്യവസായിയെ കൊച്ചുമകൻ കുത്തിക്കൊന്നു, ദേഹത്ത് 70ല്‍ ഏറെ കുത്തുകള്‍

ഹൈദരാബാദ്:  തെലങ്കാന കേന്ദ്രീകരിച്ച്‌ പ്രവർത്തിക്കുന്ന വ്യവസായ പ്രമുഖനെ സ്വത്തുതര്‍ക്കത്തെ തുടര്‍ന്ന് കൊച്ചുമകൻ കുത്തിക്കൊന്നു. വെല്‍ജന്‍ ഗ്രൂപ്പ് ഒഫ് ഇന്‍ഡസ്ട്രീസിന്റെ സ്ഥാപകന്‍ വെലാമതി ചന്ദ്രശേഖര ജനാര്‍ദ്ദന്‍ റാവുവിനെയാണ്  കുത്തിക്കൊലപ്പെടുത്തിയത്. ജനാര്‍ദ്ദന്‍ റാവുവിന്റെ ശരീരത്തില്‍ 70ല്‍ ഏറെ കുത്തുകളേറ്റു. സംഭവത്തിന് പിന്നാലെ പ്രതി കിലാരു കീര്‍ത്തി തേജയെ പോലീസ് അറസ്റ്റ് ചെയ്തു.

വ്യാഴാഴ്ച രാത്രിയാണ് സംഭവം. സ്വത്തിനെ ചൊല്ലി ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. ഇതിനെ തുടര്‍ന്നുണ്ടായ വൈരാഗ്യത്തിലാണ് കീര്‍ത്തി മുത്തശ്ശനെ കൊലപ്പെടുത്തിയത്. കൃത്യം നടത്തിയതിനുശേഷം രക്തക്കറയുള്ള വസ്ത്രങ്ങള്‍ മാറ്റി കീര്‍ത്തി രക്ഷപ്പെടാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഇയാളെ പഞ്ചഗുട്ട ഫ്‌ളൈ ഓവറിന് സമീപത്ത് നിന്ന് പോലീസ് പിടികൂടുകയായിരുന്നു.

ഇയാളുടെ കൈവശം നിന്ന് കൊലപാതകത്തിനായി ഉപയോഗിച്ച ആയുധവും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. റാവുവിന്റെ മകളുടെ മകനാണ് കിലാരു കീര്‍ത്തി തേജ. ആക്രമണത്തിനിടയില്‍ പരുക്കേറ്റ കീര്‍ത്തിയുടെ അമ്മ ആശുപത്രിയില്‍ ചികിത്സയിലാണ്.

അമേരിക്കയില്‍ ബിരുദാനന്തര ബിരുദം നേടിയ തേജ അടുത്തിടെയാണ് നാട്ടിലേക്ക് എത്തിയത്. തുടർന്ന് റാവുവിന്റെ വസതിയിലേക്ക് അമ്മയോടൊപ്പം വരുകയായിരുന്നു. ഇതിനിടെയാണ് സ്വത്തുമായി ബന്ധപ്പെട്ട തർക്കം ഉടലെടുത്തതും കൊലപാതകത്തിൽ കലാശിച്ചതും.

ഹൈഡ്രോളിക് പമ്പുകൾ, മോട്ടറുകൾ, മെഷീനുകൾ തുടങ്ങിയവയുടെ നിർമാണം മുതൽ ഊർ‌ജരംഗത്തു വരെ സാന്നിധ്യമുള്ള വെൽജൻ ഗ്രൂപ്പിന്റെ സ്ഥാപകനായ ജനാർദൻ റാവു കമ്പനിയുടെ ചെയർമാനും മാനേജിങ് ഡയറക്ടറുമായി പ്രവർത്തിക്കുകയായിരുന്നു. 460 കോടി രൂപയുടെ ആസ്തിയുള്ള റാവുവിന്റെ അനന്തരാവകാശം നിഷേധിക്കപ്പെട്ടതാണ് കീർത്തി തേജയെ പ്രകോപിപ്പിച്ചതെന്നാണ് പോലീസ് പറയുന്നത്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നുെം പോലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി.
<BR>
TAGS : CRIME NEWS | HYDERABAD NEWS
SUMMARY : Property disputes; An 86-year-old businessman was stabbed to death by his grandson, with more than 70 stab wounds in his body

Savre Digital

Recent Posts

മനുഷ്യ-വന്യജീവി സംഘര്‍ഷം: ബന്ദിപ്പൂര്‍, നാഗര്‍ഹോള ടൂറിസം സഫാരികള്‍ നിര്‍ത്തിവെച്ചു

ബെംഗളൂരു: വന്യമൃഗ ആക്രമണത്തില്‍ മനുഷ്യര്‍ കൊല്ലപ്പെടുന്ന സംഭവങ്ങള്‍ വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ ബന്ദിപ്പൂര്‍, നാഗര്‍ഹോള വന്യജീവി സങ്കേതങ്ങളിലെ ടൂറിസം സഫാരി പ്രവര്‍ത്തനങ്ങള്‍…

7 hours ago

സാങ്കേതിക തകരാര്‍; ഡല്‍ഹി വിമാനത്താവളത്തില്‍ വൈകിയത് 800 വിമാന സര്‍വീസുകള്‍

ന്യൂഡല്‍ഹി: ഡല്‍ഹി വിമാനത്താവളത്തിൽ സാങ്കേതിക തകരാർ കാരണം വൈകിയത് 800 വിമാന സർവീസുകൾ. ഇതുവരെയും തകരാർ പരിഹരിച്ചിട്ടില്ല. അന്താരാഷ്ട്ര സർവീസുകളും…

8 hours ago

സുവർണ കർണാടക കേരളസമാജം ബെംഗളൂരു നോര്‍ത്ത് സോണ്‍ സുവർണ ജ്യോതി 9 ന്

ബെംഗളൂരു: സുവർണ കർണാടക കേരളസമാജം ബെംഗളൂരു നോര്‍ത്ത് സോണ്‍ 'സുവർണ ജ്യോതി 2025' നവംബർ 9 ന് രാവിലെ 11…

8 hours ago

തിരുവനന്തപുരം മെട്രോ ആദ്യ ഘട്ട അലൈന്‍മെന്റിന് അംഗീകാരം; 31 കി.മീ ദൂരം, 27 സ്റ്റേഷനുകൾ

തിരുവനന്തപുരം: തിരുവനന്തപുരം മെട്രോ റെയില്‍ പദ്ധതിയുടെ ആദ്യ ഘട്ട അലൈന്‍മെൻ്റിന് അംഗീകാരം. ടെക്നോപാര്‍ക്കിന്റെ മൂന്ന് ഫേസുകള്‍, വിമാനത്താവളം, തമ്പാനൂര്‍ ബസ് സ്റ്റാന്റ്,…

9 hours ago

കെ ജയകുമാര്‍ ഐഎഎസ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റാകും

തിരുവനന്തപുരം: കെ ജയകുമാർ ഐഎഎസ് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായേക്കുമെന്ന് സൂചന. അന്തിമ തീരുമാനം നാളെയുണ്ടാകും. മുന്‍ ചീഫ് സെക്രട്ടറിയാണ്…

9 hours ago

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഭരണസമിതിയെ മാറ്റും; പുതിയ പ്രസിഡണ്ടിനെ തീരുമാനിച്ചെന്ന് എം വി ഗോവിന്ദന്‍

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഭരണസമിതി മാറുമെന്നും പുതിയ പ്രസിഡണ്ടിനെ തീരുമാനിച്ചിട്ടുണ്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. സര്‍ക്കാര്‍…

10 hours ago