ബെംഗളൂരു: സ്വന്തമായി ജീവിക്കാനുള്ള തുക ബാക്കിവെച്ച ശേഷം ജീവനാംശം നൽകണമെന്ന് കർണാടക ഹൈക്കോടതി. തുച്ഛമായ ശമ്പളം ലഭിക്കുന്ന യുവാവ് പകുതിയിലേറെ തുക ഭാര്യക്ക് ജീവനാംശം നൽകേണ്ടി വന്നാൽ എങ്ങനെ ജീവിക്കുമെന്ന് കോടതി ചോദിച്ചു.
ഭർത്താവിൽ നിന്നും ജീവനാംശം ആവശ്യപ്പെട്ട് കർണാടക ഹൈക്കോടതിയെ സമീപിച്ച ഭാര്യയോടാണ് ജഡ്ജി ചോദ്യമുന്നയിച്ചത്. 12,000 രൂപ സമ്പാദിക്കുന്ന ഒരാൾ തന്റെ മകന്റെ സംരക്ഷണത്തിനായി 10,000 രൂപ നൽകുന്നുവെന്നറിഞ്ഞാണ് ജഡ്ജി ഇക്കാര്യം ചോദിച്ചത്.
കുട്ടിയെ പരിപാലിക്കാൻ 10,000 രൂപ നൽകണമെന്ന് വിചാരണക്കോടതി വിധിച്ചിരുന്നതായി പരാതിക്കാരിയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഇതിന്റെ വിശദാംശങ്ങൾ പരിശോധിച്ചപ്പോഴാണ് കോടതിക്ക് യുവാവിന് 12,000 രൂപ മാത്രമാണ് ശമ്പളമായി ലഭിക്കുന്നതെന്ന് ബോധ്യമായത്. തുടർന്ന് ഇത്രയും തുക അനുവദിക്കാനാകില്ലെന്നും ഭർത്താവിന്റെ ശമ്പളം വർദ്ധിക്കുന്ന പക്ഷം ഭാര്യക്ക് ജീവനാംശം കൂടുതൽ ലഭിക്കാൻ അപേക്ഷ നൽകാമെന്നും ഹൈക്കോടതി വിധിച്ചു.
TAGS: KARNATAKA | HIGH COURT
SUMMARY: One should maintain enough balance to live befode giving comoensation says hc
ചെന്നൈ: ലഹരിമരുന്നുക്കേസില്‍ നടൻ ശ്രീകാന്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ചെന്നൈ നുംഗമ്പാക്കം പോലീസ് സ്റ്റേഷനിലാണ് താരത്തെ കസ്റ്റഡിയിലെടുത്തത്. മുന്‍ എഐഎഡിഎംകെ അംഗത്തെ…
മലപ്പുറം: എല്‍ഡിഎഫ് ഭരണത്തിന്റെ വിലയിരുത്തലാണ് ഈ തിരഞ്ഞെടുപ്പ് ഫലമെന്ന് കരുതുന്നില്ലെന്ന് എം.സ്വരാജ്. എല്‍ഡിഎഫ് ഉയര്‍ത്തിയ വിഷയങ്ങളില്‍ ജനങ്ങള്‍ക്ക് തെറ്റിദ്ധാരണ ഉണ്ടായിട്ടുണ്ടോ…
അഹമ്മദാബാദ്: അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ മരിച്ച മലയാളി നേഴ്‌സ് രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞു. മൃതദേഹം നാളെ നാട്ടിലെത്തിച്ചേക്കും. തിരിച്ചറിയാനായി രഞ്ജിതയുടെ…
മലപ്പുറം: സ്വകാര്യ ഹോട്ടല്‍ മുറിയില്‍ നിന്ന് താഴേക്ക് വീണ് യുവാവ് മരിച്ചു. കോഴിക്കോട് പെരുവണ്ണാമൂഴി സ്വദേശി അജയ് കുമാര്‍ (23)…
മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് 11,000 ത്തിലധികം ഭൂരിപക്ഷം നേടിയാണ് വിജയക്കൊടി പാറിച്ചത്. യുഡിഎഫിന്റെ വിജയ…
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ വിഎസ് അച്യുതാനന്ദനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് രാവിലെയാണ് ആശുപത്രിയിലെത്തിച്ചത്.…