ബെംഗളൂരു: ഹണി ട്രാപ്പ് വിവാദത്തില്‍ ആഭ്യന്തര വകുപ്പിന് പരാതി നല്‍കി മന്ത്രി കെ.എന്‍. രാജണ്ണ. തന്നെ ഹണി ട്രാപ്പില്‍ കുടുക്കാന്‍ ചിലര്‍ ശ്രമിച്ചതായും എന്നാല്‍ പ്രതികളുടെ ഉദ്ദേശ്യം മനസിലാക്കി വിവേകപൂര്‍വം ചതിയില്‍ നിന്നും രക്ഷപ്പെട്ടതായി മന്ത്രി പറഞ്ഞു. ഓരോ സ്ത്രീകളുമായി രണ്ട് തവണ ഒരാള്‍ തന്റെ വീട്ടില്‍ വന്നാണ് തന്നെ കുടുക്കാന്‍ ശ്രമിച്ചതെന്നും രാജണ്ണ പരാതിയില്‍ ആരോപിച്ചു. രണ്ടാം തവണ വന്നപ്പോള്‍ ഇയാള്‍ ഹൈക്കോടതിയിലെ അഭിഭാഷകയെന്ന് പറഞ്ഞാണ് കൂടെയുള്ള സ്ത്രീയെ പരിചയപ്പെടുത്തിയത്. നടന്ന സംഭവങ്ങള്‍ വ്യക്തമായി പരാതിയില്‍ ചേര്‍ത്തിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
സ്ത്രീകളെ വീട്ടിലേക്ക് കൊണ്ടുവന്നയാളെ കണ്ടാല്‍ തിരിച്ചറിയുമെന്നും രാജണ്ണ പറഞ്ഞു. സംസ്ഥാനത്തെ മിക്ക മന്ത്രിമാരുടെ ഔദ്യോഗിക വസതിയിലും സിസിടിവിയില്ലെന്നും ഇക്കാരണത്താല്‍ തന്നെ പല നേതാക്കളും ഇത്തരം കെണികളില്‍ വീഴുകയാണെന്നും അദ്ദേഹം ആരോപിച്ചു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍ക്കിടെ 48 എംഎല്‍എമാരെങ്കിലും ഹണി ട്രാപ്പിന് ഇരയായെന്ന് കര്‍ണാടക നിയമസഭയില്‍ രാജണ്ണ വെളിപ്പെടുത്തിയത് വന്‍ വിവാദത്തിന് വഴിയൊരുക്കിയിരുന്നു. ഇതിന് പിന്നാലെയാാണ് മന്ത്രി പരാതി നല്‍കിയിരിക്കുന്നത്.
TAGS: HONEY TRAP | KARNATAKA
SUMMARY: Karnataka minister files complaint in honey trap
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ സിനിമാനയ രൂപീകരണത്തിന്റെ ഭാഗമായി 2025 ആഗസ്റ്റ് 2, 3 തീയതികളിൽ കേരള ഫിലിം പോളിസി കോൺക്ലേവ്…
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ നിയമസഭാ ഉപതിരഞ്ഞെടുപ്പ് വിജയാഹ്ലാദത്തിനിടെ ഉണ്ടായ നാടൻ ബോംബ് സ്‌ഫോടനത്തിൽ നാലാം ക്ലാസ് വിദ്യാർഥിനി കൊല്ലപ്പെട്ടു. നാദിയ…
പത്തനംതിട്ട: ശബരിമലയിലെ പുതിയ നവഗ്രഹ ശ്രീകോവിലില്‍ പ്രതിഷ്ഠ ജൂലൈ 13 ന് (കൊല്ലവർഷം 1200 മിഥുനം 29) നടക്കും. ജൂലൈ…
തൃശൂർ: പാർളിക്കാട് പട്ടിച്ചിറക്കാവ് ക്ഷേത്ര കുളത്തില്‍ യുവാവ് മുങ്ങി മരിച്ചു. തെക്കുംകര വലിയ വീട്ടില്‍ കല്ലിപറമ്പിൽ സുനില്‍ കുമാർ (47)ആണ്…
മലപ്പുറം: മുൻ മന്ത്രി ആര്യാടൻ മുഹമ്മദിന്റെ സഹോദരൻ ആര്യാടൻ മമ്മു അന്തരിച്ചു. 71 വയസായിരുന്നു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു.…
ചെന്നൈ: ലഹരിമരുന്നുക്കേസില്‍ നടൻ ശ്രീകാന്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ചെന്നൈ നുംഗമ്പാക്കം പോലീസ് സ്റ്റേഷനിലാണ് താരത്തെ കസ്റ്റഡിയിലെടുത്തത്. മുന്‍ എഐഎഡിഎംകെ അംഗത്തെ…