Categories: TOP NEWSWORLD

ഹമാസ് തലവൻ യഹ്യ സിൻവർ കൊല്ലപ്പെട്ടെന്ന് സൂചന; കൂടുതൽ വിവരങ്ങൾ ഉടനെ വെളിപ്പെടുത്തുമെന്ന് ഇസ്രയേൽ

ജെറുസലേം: പലസ്തീൻ സംഘടനയായ ഹമാസിന്റെ മേധാവി യഹ്യ സിൻവറിനെ ഇസ്രയേൽ വധിച്ചെന്നു റിപ്പോർട്ട്. യഹ്യ സിൻവർ കൊല്ലപ്പെട്ടെന്ന സാധ്യത പരിശോധിക്കുകയാണെന്നും കൂടുതൽ വിവരങ്ങൾ ഉടനെ അറിയിക്കാമെന്നും ഇസ്രയേൽ പ്രതിരോധ സേന പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

ഗാസ മുനമ്പിൽ ഈയടുത്ത് നടത്തിയ ആക്രമണത്തിൽ മൂന്ന് ഭീകരരെ തങ്ങളുടെ സൈന്യം കൊലപ്പെടുത്തിയിരുന്നെന്നും അതിലൊരാൾ സിൻവർ ആണെന്ന് സംശയിക്കുന്നുവെന്നുമാണ് ഇസ്രയേലിൻ്റെ വാദം. എന്നാൽ ഇത് സിൻവർ തന്നെയാണോയെന്ന് ഇസ്രയേലിന് ഇതുവരെ സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല.

ഹമാസ് 2023 ഒക്ടോബർ ഏഴിന് ഇസ്രയേലിലേക്ക് നടത്തിയ ആക്രമണത്തിൻ്റെ സൂത്രധാരനായി കരുതുന്നത് യഹ്യ സിൻവറാണ്. ഇദ്ദേഹത്തെ വധിക്കുകയായിരുന്നു ഇസ്രയേലിന് മുന്നിലുണ്ടായിരുന്ന പ്രധാന വെല്ലുവിളി. ഇതിനായി ഗാസയിലെമ്പാടും ഇസ്രയേൽ അരിച്ചുപെറുക്കി ആക്രമിച്ചിരുന്നെങ്കിലും സാധിച്ചിരുന്നില്ല.

ഗാസ മുനമ്പിനെ നിയന്ത്രിക്കുന്ന ഹമാസ് നേതാവാണ് യഹ്യ. 1989ൽ രണ്ട് ഇസ്രയേൽ സൈനികരെയും ഇസ്രയേൽ സൈന്യത്തിന് സഹായങ്ങൾ ചെയ്തിരുന്ന രണ്ട് പലസ്തീൻ സ്വദേശികളെയും തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത് യഹ്യ സിൻവർ ആയിരുന്നു. ഈ സംഭവത്തിൽ ഇസ്രയേൽ സിൻവറിനെ പിടികൂടുകയും നാല് ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും ചെയ്തു. ഒടുവിൽ 22 വർഷം ശിക്ഷ അനുഭവിച്ച ശേഷം 2011ൽ ഇയാൾ മോചിതനായി.

നേരത്തെ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടുവെന്ന് കരുതിയിരുന്ന സിൻവർ ജീവിച്ചിരിപ്പുണ്ടെന്ന സൂചനകൾ അടുത്തിയൊണ് പുറത്തുവന്നത്. ചില പലസ്തീൻ ഉദ്യോഗസ്ഥരും മിഡിൽ ഈസ്റ്റ് ഔദ്യോഗിക വക്താക്കളും ഇയാളെ കാണാൻ ചെന്നിരുന്നതായും റിപ്പോർട്ടുകളും പുറത്ത് വന്നിരുന്നു. റോയിട്ടേഴ്‌സ് ആണ് ഇത് സംബന്ധിച്ച റിപ്പോർട്ടുകൾ പുറത്ത് വിട്ടത്. ഇസ്രയേലിൽ ഒക്‌ടോബർ ഏഴിന് നടത്തിയ ആക്രമണത്തിൽ തനിക്ക് തരിമ്പും പശ്ചാത്താപമില്ലെന്നും തന്നെ കാണാനെത്തിയവരോട് സിൻവർ പറഞ്ഞിരുന്നു. സായുധ ആക്രമണങ്ങളിലൂടെ മാത്രമേ പലസ്തീൻ എന്ന സ്വതന്ത്ര രാഷ്ട്രം സാധ്യമാകൂ എന്നാണ് സിൻവറിന്റെ കാഴ്ച്ചപ്പാടെന്നും ഇവർ പറയുന്നു.

സെപ്തംബർ 21-ന് ഗാസയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ യഹ്യ സിൻവാർ കൊല്ലപ്പെട്ടതായാണ് കരുതിയിരുന്നത്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 22 പേർ ഈ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. യഹ്യയെ കുറിച്ചും ഈ ആക്രമണത്തിന് ശേഷം വിവരങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. ഇതാണ് ഇയാൾ കൊല്ലപ്പെട്ടതായി ലോകം മുഴുവൻ കണക്കാക്കാൻ കാരണവും. എന്നാൽ, ഈ അനുമാനങ്ങൾ എല്ലാം തെറ്റിച്ചുകൊണ്ടാണ് യഹ്യ ജീവിച്ചിരിക്കുന്നുവെന്ന വാർത്തകൾ പുറത്തുവരുന്നത്.
<BR>
TAGS : YAHYA SINWAR | HAMAS | ISRAEL ATTACK
SUMMARY : Hamas chief Yahya Sinwar reportedly killed

Savre Digital

Recent Posts

കാപ്പിത്തോട്ടത്തിൽ കടുവയെ ചത്ത നിലയില്‍ കണ്ടെത്തി

ബെംഗളൂരു: കുടക് മടിക്കേരി ചെട്ടള്ളിയിലെ ശ്രീമംഗലയില്‍ കാപ്പിത്തോട്ടത്തിൽ എട്ട് വയസ്സുള്ള ആൺകടുവയെ ചത്ത നിലയില്‍ കണ്ടെത്തി. കെണിയിൽ കുടുങ്ങിയതിനെത്തുടർന്നുള്ള പരുക്കാണ്…

3 minutes ago

ഉഡുപ്പിയിൽ ഒന്നരവയസുകാരി കിണറ്റിൽ വീണുമരിച്ചു

ബെംഗളൂരു: ഉഡുപ്പി കിന്നിമുൽക്കിയിൽ ഒന്നരവയസുകാരി കിണറ്റിൽ വീണുമരിച്ചു. വെള്ളം കോരുന്നതിനിടയിൽ അമ്മയുടെ കൈയിൽനിന്നു വഴുതി കിണറ്റിൽ വീണ ഒന്നര വയസുകാരി…

9 hours ago

മട്ടന്നൂരിൽ ബസ് മറിഞ്ഞ് യാത്രക്കാർക്ക് പരുക്ക്

മട്ടന്നൂർ: മട്ടന്നൂർ തെരൂരിനു സമീപം മറിഞ്ഞ് യാത്രക്കാർക്ക് പരുക്ക് ഇരിട്ടിയിൽ നിന്ന് കണ്ണൂരിലേക്ക് പോവുകയായിരുന്ന അജ്‌വ ബസ് ആണ് അപകടപ്പെട്ടത്.…

9 hours ago

പോറ്റിയെ കേറ്റിയെ.. അയ്യപ്പ ഭക്തിഗാന പാരഡിയില്‍ കേസെടുത്ത് പോലീസ്

തിരുവനന്തപുരം: അയ്യപ്പഭക്തിഗാനം തിരഞ്ഞെടുപ്പ് പാരഡിയാക്കിയ സംഭവത്തില്‍ കേസെടുത്ത് പോലീസ്. തിരുവനന്തപുരം സിറ്റി സൈബര്‍ പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ബിഎന്‍എസ്…

9 hours ago

കൈരളി സാംസ്കാരിക സംഘം നോർത്ത് ബെംഗളൂരു ഭാരവാഹികള്‍

ബെംഗളൂരു: യെലഹങ്ക മുതൽ ഗൗരിബിന്തന്നൂർ വരെയുള്ള മലയാളികളെ ഏകോപിപ്പിക്കാന്‍ രൂപീകരിച്ച കൈരളി സാംസ്കാരിക സംഘം, നോർത്ത് ബെംഗളൂരുവിന്റെ ജനറൽ ബോഡി…

10 hours ago

പുതുവത്സരാഘോഷങ്ങള്‍ക്ക് പടക്കം വേണ്ട; മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി ബെംഗളൂരു പോലീസ്

ബെംഗളൂരു: നഗരത്തിലെ പുതുവത്സരാഘോഷങ്ങള്‍ക്ക് സമഗ്രമായ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചുകൊണ്ട് ബെംഗളൂരു പോലീസ്. പുതുവത്സരാഘോഷ പരിപാടികളിൽ പടക്കം പൊട്ടിക്കുന്നത് പൂർണ്ണമായും നിരോധിച്ചു. ഗോവയിലെ…

10 hours ago