തിരുവനന്തപുരം:
സംസ്ഥാനത്ത് നടന്ന ഹയര്‍സെക്കന്‍ഡറി പരീക്ഷയില്‍ വിദ്യാര്‍ഥികള്‍ കോപ്പിയടിച്ചതായി കണ്ടെത്തിയതായി പൊതുവിദ്യാഭ്യാസ വകുപ്പ്. ക്രമക്കേട് കണ്ടെത്തിയ 112 വിദ്യാര്‍ഥികളുടെ പരീക്ഷാഫലം പൊതു വിദ്യാഭ്യാസ വകുപ്പ് റദ്ദ് ചെയ്തു.
വിദ്യാർഥികളെയും പരീക്ഷാ ഡ്യൂട്ടിയുണ്ടായിരുന്ന അധ്യാപകരെയും തിരുവനന്തപുരത്ത് ഹയർ സെക്കൻഡറി ആസ്ഥാനത്തു വിളിച്ചുവരുത്തി നടത്തിയ ഹിയറിങ്ങിനെ തുടർന്നാണു നടപടി. വിദ്യാര്‍ഥികളുടെ മാപ്പപേക്ഷ പരിഗണിച്ച് ഇവര്‍ക്ക് സേ പരീക്ഷ എഴുതാന്‍ വകുപ്പ് അനുമതി നല്‍കിയിട്ടുണ്ട്.
അതേസമയം കാസറഗോഡ് മുതലുള്ള വിദ്യാർഥികളെയും അധ്യാപകരെയും തിരുവനന്തപുരത്തേക്കു വരുത്തിയുള്ള തെളിവെടുപ്പിനെതിരെ പ്രതിപക്ഷ അദ്ധ്യാപക സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്. ജില്ലകളിലെ ആർഡിഡി ഓഫിസുകളിൽ ഹിയറിങ് നടത്താമെന്നിരിക്കെ കുട്ടികളെയും രക്ഷിതാക്കളെയും അധ്യാപകരെയും ബുദ്ധിമുട്ടിക്കുന്നതും മാനസികമായി പീഡിപ്പിക്കുന്നതുമായ നടപടിയാണിതെന്നാണു പരാതി.
കൊച്ചി: എറണാകുളത്ത് ആഫ്രിക്കൻ പന്നിപ്പനി സ്ഥീരീകരിച്ചു. കാലടി മലയാറ്റൂർ - നീലീശ്വരം പഞ്ചായത്തില്‍ പാണ്ട്യൻചിറയിലാണ് പന്നികള്‍ക്ക് ആഫ്രിക്കൻ പന്നിപ്പനി സ്ഥീരീകരിച്ചത്.…
തിരുവനന്തപുരം: നിലമ്പൂരിൻ്റെ എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്ത് കോണ്‍ഗ്രസ് നേതാവ് ആര്യാടൻ ഷൗക്കത്ത്. ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്. മുഖ്യമന്ത്രി പിണറായി വിജയനും…
കൊല്ലം: കൊല്ലം കിളികൊല്ലൂരില്‍ കാണാതായ വിദ്യാർഥിനിയുടെ മൃതദേഹം കണ്ടെത്തി. കിളികൊല്ലൂർ സ്വദേശി നന്ദ സുരേഷ് ആണ് മരിച്ചത്. വീടിന് സമീപത്തെ…
കോഴിക്കോട്.: ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ പുതുതായി റോബോട്ടിക്സ് & ലേസർയൂറോളജി സെന്റർ ആരംഭിച്ചു. ബേബിമെമോറിയൽ ഹോസ്പിറ്റൽസ് ഗ്രൂപ്പ് ചെയർമാൻ ഡോ.…
കൊച്ചി: കേന്ദ്രമന്ത്രി സുരേഷ്ഗോപി നായകനായി എത്തുന്ന ജെഎസ്‌കെ സിനിമ വിവാദത്തില്‍ എന്തിനാണ് കഥാപാത്രത്തിന്റെ പേര് മാറ്റുന്നതെന്ന് സെൻസർ ബോർഡിനോട് ഹൈക്കോടതി.…
കൊച്ചി: സംസ്ഥാനത്തെ സർവകലാശാലയില്‍ സ്ഥിരമായി വൈസ് ചാൻസിലർമാരെ നിയമിക്കാത്തതില്‍ സർക്കാരിനെയും ചാൻസലറിനെയും വിമർശിച്ച് ഹൈക്കോടതി. സ്ഥിരമായി വിസിമാരില്ലാത്തത് ഉന്നത വിദ‍്യാഭ‍്യാസ…