വടക്കന്‍ കൊളംബിയയില്‍ ഹെലികോപ്ടര്‍ തകര്‍ന്ന് ഒമ്പത് സൈനികര്‍ കൊല്ലപ്പെട്ടു. മരിച്ചവരില്‍ രണ്ട് ഉദ്യോഗസ്ഥരും രണ്ട് സര്‍ജന്‍മാരും മൂന്ന് സ്വകാര്യ ഉദ്യോഗസ്ഥരുമാണുള്ളത്. പ്രാദേശിക സമയം ഉച്ചയ്ക്ക് 1.50 ഓടെയാണ് ഹെലികോപ്ടര്‍ തകര്‍ന്നതെന്ന് അധികൃതര്‍ അറിയിച്ചു.
നാഷണല്‍ ലിബറേഷന്‍ ആര്‍മി ഗറില്ല ഗ്രൂപ്പും ഗള്‍ഫ് ക്ലാന്‍ എന്നറിയപ്പെടുന്ന മയക്കുമരുന്ന് കടത്ത് ഗ്രൂപ്പും തമ്മില്‍ അടുത്തിടെ ഏറ്റുമുട്ടിയ സാന്താ റോസ ഡെല്‍ സൂര്‍ മുനിസിപ്പാലിറ്റിയിലേക്ക് ഹെലികോപ്റ്ററില്‍ സാധനങ്ങള്‍ കൊണ്ടുപോകുന്നതിനിടെയാണ് അപകടമെന്ന് സൈന്യം പ്രസ്താവനയില്‍ പറയുന്നു.
ഹെലികോപ്റ്റടറിലുണ്ടായിരുന്നവരാരും രക്ഷപ്പെട്ടിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. സൈനിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന റഷ്യന്‍ നിര്‍മ്മിത ഹെലികോപ്ടറായ എംഐ-17 ആണ് തകര്‍ന്നത്.
ന്യൂഡൽഹി: ശബരിമല സ്വർണ്ണപ്പാളി വിഷയം പാർലമെന്റിൽ സജീവ ചർച്ചയാക്കാൻ യുഡിഎഫ്. ഇതിന്റെ ഭാഗമായി യുഡിഎഫ് എംപിമാര്‍ നാളെ രാവിലെ 10.30ന്…
കാഠ്മണ്ഡു: മധ്യ നേപ്പാളിലെ ഗന്ധകി പ്രവിശ്യയില്‍ ഭൂചലനം. ഞായറാഴ്ച രാവിലെയാണ് ഭൂചലനം ഉണ്ടായത്. അതേസമയം പ്രദേശത്ത് നാശനഷ്ടങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് അധികൃതർ…
ന്യൂഡല്‍ഹി: ബിജെപിയുടെ പുതിയ ദേശീയ വര്‍ക്കിംഗ് പ്രസിഡന്റായി ബിഹാര്‍ മന്ത്രി നിതിന്‍ നബീനെ നിയമിച്ചു. ബി.ജെ.പി. അധ്യക്ഷനായ ജെ.പി. നദ്ദയ്ക്ക്…
തിരുവനന്തപുരം: ദിലീപിന്റെ സിനിമ കെഎസ്ആര്‍ടിസി ബസിൽ പ്രദര്‍ശിപ്പിച്ചതിൽ തര്‍ക്കം. സിനിമ പ്രദര്‍ശിപ്പിച്ചതിനെതിരെ പ്രതിഷേധം ഉയര്‍ന്നതോടെ നടനെ അനുകൂലിച്ചും പ്രതികൂലിച്ചും ആളുകൾ…
ബെംഗളൂരു: ശ്രീനാരായണ സമിതിയുടെ 45-ാമത് വാർഷിക പൊതുയോഗം സമിതി ഓഡിറ്റോറിയത്തിൽ നടന്നു. അൾസൂരു ഗുരുമന്ദിരത്തിലെ ഗുരുപൂജയ്ക്കുശേഷം നടന്ന യോഗത്തില്‍ പ്രസിഡന്റ് എൻ…
ബെംഗളൂരു: ബെംഗളൂരുവിൽ പുതുതായി നിര്‍മ്മിക്കുന്ന രണ്ടാമത്തെ വിമാനത്താവളത്തിനു വേണ്ടിയുള്ള സ്ഥലം കണ്ടെത്തുന്നതിന് സാധ്യത പഠനം നടത്താൻ ടെൻഡർ വിളിച്ചു. കർണാടക…