വടക്കന്‍ കൊളംബിയയില്‍ ഹെലികോപ്ടര്‍ തകര്‍ന്ന് ഒമ്പത് സൈനികര്‍ കൊല്ലപ്പെട്ടു. മരിച്ചവരില്‍ രണ്ട് ഉദ്യോഗസ്ഥരും രണ്ട് സര്‍ജന്‍മാരും മൂന്ന് സ്വകാര്യ ഉദ്യോഗസ്ഥരുമാണുള്ളത്. പ്രാദേശിക സമയം ഉച്ചയ്ക്ക് 1.50 ഓടെയാണ് ഹെലികോപ്ടര്‍ തകര്‍ന്നതെന്ന് അധികൃതര്‍ അറിയിച്ചു.
നാഷണല്‍ ലിബറേഷന്‍ ആര്‍മി ഗറില്ല ഗ്രൂപ്പും ഗള്‍ഫ് ക്ലാന്‍ എന്നറിയപ്പെടുന്ന മയക്കുമരുന്ന് കടത്ത് ഗ്രൂപ്പും തമ്മില്‍ അടുത്തിടെ ഏറ്റുമുട്ടിയ സാന്താ റോസ ഡെല്‍ സൂര്‍ മുനിസിപ്പാലിറ്റിയിലേക്ക് ഹെലികോപ്റ്ററില്‍ സാധനങ്ങള്‍ കൊണ്ടുപോകുന്നതിനിടെയാണ് അപകടമെന്ന് സൈന്യം പ്രസ്താവനയില്‍ പറയുന്നു.
ഹെലികോപ്റ്റടറിലുണ്ടായിരുന്നവരാരും രക്ഷപ്പെട്ടിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. സൈനിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന റഷ്യന്‍ നിര്‍മ്മിത ഹെലികോപ്ടറായ എംഐ-17 ആണ് തകര്‍ന്നത്.
കൊച്ചി: പള്ളുരുത്തിയില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം. പെണ്‍സുഹൃത്തിന്‍റെ ഭര്‍ത്താവായ ഷിഹാസാണ് ആഷിഖിനെ കൊലപ്പെടുത്തിയത്. മരിച്ച യുവാവിന്റെ…
ന്യൂഡൽഹി: ഇറാൻ ഇസ്രായേല്‍ സംഘർഷ സാഹചര്യത്തില്‍ ഇരു രാജ്യങ്ങളിലുമുള്ള ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനുള്ള ദൗത്യം തുടരുന്നു. ഓപ്പറേഷൻ സിന്ധുവിലൂടെ ഇസ്രായേലില്‍ നിന്ന്…
കണ്ണൂർ: കായലോട് യുവതി ആത്മഹത്യ ചെയ്ത കേസില്‍ രണ്ട് പ്രതികള്‍ വിദേശത്തേക്ക് കടന്നെന്ന് സൂചന. കേസിലെ നാലാം പ്രതി സുനീർ,…
തിരുവനന്തപുരം: വർഷങ്ങള്‍ക്ക് ശേഷം ആദ്യമായി ഇന്ത്യൻ റെയില്‍വേ പാസഞ്ചർ ട്രെയിൻ നിരക്ക് വർധിപ്പിക്കാൻ ഒരുങ്ങുന്നു. പുതുക്കിയ നിരക്കുകള്‍ ജൂലൈ 1…
കൊച്ചി: മഞ്ഞുമ്മല്‍ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസില്‍ നടനും നിര്‍മാതാവുമായ സൗബിന്‍ ഷാഹിര്‍ ഉള്‍പ്പടെയുള്ളവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് പോലീസ്.…
ബെംഗളൂരു: ജീവകാരുണ്യ സേവന കൂട്ടായ്മയായ കാരുണ്യ ബെംഗളൂരുവിന്‍റെ ഈ അധ്യയനവർഷത്തെ പഠനസഹായ വിതരണം ഇന്ദിരാനഗർ ജീവൻ ഭീമനഗറിലെ കാരുണ്യ അഡ്മിൻ…