കൊച്ചി: മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിങ്ങിലൂടെ കോടികള്‍ തട്ടിച്ചകേസില്‍ ഹൈറിച്ച് ഉടമകളുടെ ആസ്തി ഇ.ഡി മരവിപ്പിച്ചു. കമ്പനി ഉടമകളുടെ 260 കോടി രൂപയിലേറെ വരുന്ന സ്വത്തുക്കളാണ് ഇ.ഡി മരവിപ്പിച്ചത്. അന്വേഷണ ഭാഗമായി ഇ.ഡി കഴിഞ്ഞ ദിവസം കേരളം, മഹാരാഷ്ട്ര, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലെ 14 കേന്ദ്രങ്ങളിൽ പരിശോധന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടി
70 ലക്ഷം രൂപയുടെ കറന്‍സികള്‍, 15 കോടിയുടെ വസ്തുവകകള്‍, നാല് കാറുകള്‍ എന്നിവ പിടിച്ചെടുത്തതിന് പിന്നാലെയാണ് ഇ.ഡി കമ്പനിയുടെ പലയിടങ്ങളിലുള്ള ബാങ്ക് അക്കൗണ്ടുകള്‍, കമ്പനിയുടമകളുടെ കുടുംബാംഗങ്ങള്‍, കമ്പനി പ്രെമോട്ടര്‍മാര്‍ എന്നിവരുടെ അക്കൗണ്ടിലെ 32 കോടിയോളം രൂപ മരവിപ്പിച്ചത്.
ഹൈറിച്ച് കമ്പനി മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിങ്ങിലെ അംഗത്വ ഫീസിനത്തില്‍ മാത്രം 1157 കോടി രൂപ തട്ടിയെന്നും ഇതില്‍ 250 കോടിയോളം രൂപ കമ്പനി പ്രമോട്ടര്‍മാരായ കെ.ഡി പ്രതാപന്‍, ഭാര്യ ശ്രീന എന്നിവര്‍ തട്ടിയെന്നുമാണ് ഇ.ഡി ആരോപിക്കുന്നത്. കൂടാതെ ഇവര്‍ക്കെതിരെ ക്രിപ്‌റ്റോ കറന്‍സി തട്ടിപ്പ് നടത്തിയെന്നും ആരോപണമുണ്ട്. അന്വേഷണത്തെ തുടർന്ന് ആദ്യഘട്ടത്തിൽ 212 കോടി രൂപ മരവിപ്പിച്ചിരുന്നു. ഇതിന് തുടർച്ചയായാണ് 48 കോടി രൂപ കൂടി മരവിപ്പിച്ചത്.
<BR>
TAGS ; HIGH RICH SCAM | ED | ENFORCEMENT DIRECTORATE | KERALA
SUMMARY : Highrich Fraud; 260 crore assets of company owners have been frozen by ED
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ സിനിമാനയ രൂപീകരണത്തിന്റെ ഭാഗമായി 2025 ആഗസ്റ്റ് 2, 3 തീയതികളിൽ കേരള ഫിലിം പോളിസി കോൺക്ലേവ്…
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ നിയമസഭാ ഉപതിരഞ്ഞെടുപ്പ് വിജയാഹ്ലാദത്തിനിടെ ഉണ്ടായ നാടൻ ബോംബ് സ്‌ഫോടനത്തിൽ നാലാം ക്ലാസ് വിദ്യാർഥിനി കൊല്ലപ്പെട്ടു. നാദിയ…
പത്തനംതിട്ട: ശബരിമലയിലെ പുതിയ നവഗ്രഹ ശ്രീകോവിലില്‍ പ്രതിഷ്ഠ ജൂലൈ 13 ന് (കൊല്ലവർഷം 1200 മിഥുനം 29) നടക്കും. ജൂലൈ…
തൃശൂർ: പാർളിക്കാട് പട്ടിച്ചിറക്കാവ് ക്ഷേത്ര കുളത്തില്‍ യുവാവ് മുങ്ങി മരിച്ചു. തെക്കുംകര വലിയ വീട്ടില്‍ കല്ലിപറമ്പിൽ സുനില്‍ കുമാർ (47)ആണ്…
മലപ്പുറം: മുൻ മന്ത്രി ആര്യാടൻ മുഹമ്മദിന്റെ സഹോദരൻ ആര്യാടൻ മമ്മു അന്തരിച്ചു. 71 വയസായിരുന്നു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു.…
ചെന്നൈ: ലഹരിമരുന്നുക്കേസില്‍ നടൻ ശ്രീകാന്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ചെന്നൈ നുംഗമ്പാക്കം പോലീസ് സ്റ്റേഷനിലാണ് താരത്തെ കസ്റ്റഡിയിലെടുത്തത്. മുന്‍ എഐഎഡിഎംകെ അംഗത്തെ…