മോസ്കോ: റഷ്യൻ വിമാനം തകർന്നുവീണ് 49 മരണം. സൈബീരിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന അങ്കാര എയർലൈനിന്റെ എൻ-24 വിമാനമാണ് തകർന്നത്. വിമാനത്തില്‍ 43 യാത്രക്കാരും ആറ് ജീവനക്കാരും ഉണ്ടായിരുന്നു. ഇവരെല്ലാം അപകടത്തില്‍ ദാരുണമായി കൊല്ലപ്പെട്ടെന്നാണ് വിവരം.
അൻ്റോണോവ് 24 എന്ന പേരിലുള്ള യാത്രാവിമാനം ടിൻഡ വിമാനത്താവളത്തില്‍ ഇറങ്ങാനിരിക്കെയാണ് അപകടമുണ്ടായത്. നേരത്തെ റഷ്യൻ വിമാനം റഡാറില്‍ നിന്ന് അപ്രത്യക്ഷമായെന്ന് എയർ ട്രാഫിക് കണ്‍ട്രോള്‍ അധികൃതരാണ് ആദ്യം സ്ഥിരീകരിച്ചത്. വിമാനം ചൈനയോട് ചേർന്നുള്ള അമുർ മേഖലയിലെ ടിൻഡയിലേക്ക് അടുക്കുന്നതിനിടെ ആശയവിനിമയം നിലയ്ക്കുകയായിരുന്നു.
തുടർന്ന് വിമാനം കണ്ടെത്താനായി വ്യാപകമായ തെരച്ചില്‍ ആരംഭിച്ചിരുന്നു. വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ അമുർ മേഖലയില്‍ കണ്ടെത്തിയെന്നും തീപിടിച്ച നിലയിലുള്ള അവശിഷ്ടങ്ങള്‍ കണ്ടെത്തിയെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു.
SUMMARY: Russian passenger plane crashes, all 50 passengers dead
ആലപ്പുഴ: പി.എം ശ്രീ വിഷയത്തിൽ സിപിഐയെ പരോക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പദ്ധതികൾ നടപ്പാക്കുന്നതിനാണ് സർക്കാർ എന്നും മുടക്കുന്നവരുടെ…
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് ബുധനാഴ്ച സംസ്ഥാനത്ത് യുഡിഎസ്എഫ് പഠിപ്പ്മുടക്ക്. സംസ്ഥാന വ്യാപക പഠിപ്പ് മുടക്ക് സമരവും അന്നേ…
കാസറഗോഡ്: സീതാംഗോളിക്ക് സമീപം അനന്തപുരയിലെ പ്ലൈവുഡ് ഫാക്ടറിയിലുണ്ടായ പൊട്ടിത്തെറിയിൽ ഒരാൾ മരിച്ചു. ഏതാനും പേർക്ക് ഗുരുതരമായി പരുക്കേറ്റു. അസം സിംഗ്ലിമാര…
തൃശൂർ: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (ഒക്ടോബർ 28) അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ…
ബെംഗളൂരു: കേരളസമാജം ബെംഗളൂരു നോര്‍ത്ത് വെസ്റ്റ്, ഓണാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച അന്തര്‍സംസ്ഥാന വടംവലി മത്സരം കാര്‍ഗില്‍ എക്യുപ്‌മെന്റ്‌സ് എം.ഡി എം.…
ന്യൂഡല്‍ഹി: ബംഗാൾ ഉൾക്കടലിൽ 'മോൻതാ' ചുഴലിക്കാറ്റ് രൂപപ്പെട്ടതോടെ വിവിധ സംസ്ഥാനങ്ങളിൽ അതീവ ജാഗ്രത. ആന്ധ്ര പ്രദേശിലും ഒഡിഷയിലെ തെക്കൻ ജില്ലകളിലും…