Follow the News Bengaluru channel on WhatsApp

കല വെൽഫെയർ അസോസിയേഷൻ പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു

ബെംഗളൂരു : ലോക തൊഴിലാളി ദിനത്തോടനുബന്ധിച്ച് കല വെൽഫയർ അസോസിയേഷൻ ബെംഗളൂരുവിലെ തൊഴിലാളികൾ താമസിക്കുന്ന പീനിയയുടെ പത്തോളം പ്രദേശങ്ങളിൽ പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു.

കൊറോണ എന്ന മഹാമാരി മൂലം ജനങ്ങൾ സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന സാഹചര്യത്തിലാണ് ബെംഗളൂരുവിൽ ഏറ്റവുമധികം തൊഴിലാളികൾ താമസിക്കുന്ന പീനിയയും അതിനോടു ചേർന്നു കിടക്കുന്ന 10 ഓളം പ്രദേശങ്ങളും തിരഞ്ഞെടുത്ത് അവിടെത്തെ അഞ്ഞൂറോളം കുടുംബങ്ങളിൽ 15 കൂട്ടം പച്ചക്കറികൾ അടങ്ങിയ കിറ്റുകൾ കലയുടെ പ്രവർത്തകർ എത്തിച്ചു കൊടുത്തത്.

പ്രസിഡൻറ് ജീവൻ തോമസിൻ്റെയും സെക്രട്ടറി ഫിലിപ്പ് ജോർജിന്റെയും നേതൃത്വത്തിൽ നടന്ന പ്രവർത്തനങ്ങൾക്ക് മികച്ച പിന്തുണയാണ് പ്രവർത്തകരുടെ ഭാഗത്തുനിന്നും ഉണ്ടായത്. കിറ്റുകൾ തയ്യാറാക്കുന്നതിനും വിവിധ ഏരിയകളിൽ എത്തിച്ചു വിതരണം ചെയ്യുന്നതിനും നൂറോളം പ്രവർത്തകർ സജീവമായിരുന്നു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.