കർണാടകയിൽ 337 പേർക്കു കൂടി കോവിഡ് ; ബെംഗളൂരുവിൽ 138 പുതിയ രോഗികൾ

ബെംഗളൂരു : കർണാടകയിൽ ഇന്ന് പുതുതായി രോഗം സ്ഥിരീകരിച്ചത് 337 പേർക്ക്. 10 പേര്‍ മരണപെട്ടു. 230 പേര്‍ക്ക് രോഗം ഭേദമായി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ വിദേശത്ത് നിന്നും വന്ന 11പേരും മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വന്ന 93 പേരും ഉള്‍പെടുന്നു.
ഏറ്റവും കൂടുതൽ പേര്‍ക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചത് ബെംഗളൂരു അർബൻ ജില്ലയിലാണ്. 138 പേർക്കാണ് ഇവിടെ കോവിഡ് രോഗം സ്ഥിരീകരിച്ചത്.
ബെംഗളൂരു റൂറൽ 4, ഉത്തര കന്നഡ 1, ബീദര്‍ 10, , ഹാസന്‍ 18 ധാർവാഡ് 3, യാദഗിരി 4, ഷിമോഗ 1 .ദാവൺഗരെ 12, മൈസൂരു 6, ദക്ഷിണ കന്നഡ 13, മാണ്ഡ്യ 3 ചിക്കമംഗളൂരു 2 , രാംനഗര 3, കൊപ്പൽ 6, ബാഗൽ കോട്ട് 3, കൽബുർഗി 52, ബെല്ലാരി 37, ഉഡുപ്പി 11, കോലാർ 4, ചിക്കബെല്ലാപുര 3, തുംകൂർ 2, ബെൽഗാവി 1, ഉത്തര കന്നഡ 1 എന്നിങ്ങനെയാണ് പുതുതായി രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകൾ. ഇതോടെ സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം 8281 ആയി ഉയർന്നു.
ഇന്ന് 230 പേര്‍ക്ക് രോഗം ഭേദമായതോടെ സംസ്ഥാനത്ത് കോവിഡ് രോഗമുക്തി നേടിയവരുടെ എണ്ണം 5210 ആയി.
ചികിത്സയിലായിരുന്ന 10 പേർ ഇന്ന്മരണപ്പെട്ടു. ബെംഗളൂരു അർബനിൽ ഏഴു പേരും, ബീദറിൽ രണ്ടു പേരും വിജയപുരയിൽ ഒരാളുമാണ് ഇന്ന് മരണപ്പെട്ടത്. ഇതോടെ സംസ്ഥാനത്ത് കോവിഡ് രോഗം ബാധിച്ചു മരിച്ചവരുടെ എണ്ണം 124 ആയി.
സംസ്ഥാനത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 2943 ആണ്. ഇതില്‍ 78 പേര്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ആണ്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
