ചാര്‍ട്ടേര്‍ഡ് വിമാനത്തില്‍ വീണ്ടും സ്വര്‍ണക്കടത്ത് ; ബഹ്‌റൈനില്‍ നിന്നും എത്തിയ യുവതി പിടിയിലായി

കൊച്ചി : ബഹ്‌റൈനില്‍ നിന്നും ഗള്‍ഫ് എയര്‍ ചാര്‍ട്ടേര്‍ഡ് വിമാനത്തില്‍ നെടുമ്പാശ്ശേരിയില്‍ എത്തിയ യുവതിയില്‍ നിന്നും സ്വര്‍ണം പിടികൂടി. തൃശൂര്‍ സ്വദേശിനിയില്‍ നിന്നാണ് 10 ലക്ഷം രൂപ വരുന്ന 240 ഗ്രാം സ്വര്‍ണം കസ്റ്റംസ് അധികൃതര്‍ പിടികൂടിയത്. ഇവര്‍ സ്വര്‍ണ കള്ളക്കടത്തിലെ പ്രധാനി എന്നാണ് സൂചന. ഒരു വര്‍ഷത്തിനിടയില്‍ നിരവധി തവണയാണ് ഇവര്‍ ഗള്‍ഫ് യാത്ര നടത്തിയത്. ഇവരെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. വസ്ത്രത്തിനുള്ളില്‍ വിദഗ്ധമായാണ് സ്വര്‍ണം ഒളിപ്പിച്ചത്.
കോവിഡ് വ്യാപനത്തിനിടയിലും വിമാനങ്ങള്‍ വഴി സ്വര്‍ണ്ണക്കടത്ത് തുടരുകയാണ്. നേരത്തെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് സ്വര്‍ണം പിടികൂടിയിരുന്നു. റാസല്‍ഖൈമയില്‍ നിന്നെത്തിയ സ്‌പൈസ് ജെറ്റ് ചാര്‍ട്ടേഡ് വിമാനത്തിലെ യാത്രക്കാരനില്‍ നിന്നും 30 ലക്ഷം രൂപ വിലമതിക്കുന്ന 736 ഗ്രാം സ്വര്‍ണ്ണമാണ് പിടികൂടിയത്. ഷാര്‍ജയില്‍ നിന്നെത്തിയ എയര്‍ അറേബ്യ യാത്രക്കാരനില്‍ നിന്നും ഒന്നേകാല്‍ കിലോ സ്വര്‍ണം പിടികൂടി. ദുബൈയില്‍ നിന്നുള്ള ഫ്‌ലൈ ദുബായ് വിമാനത്തിലെ മൂന്ന് യാത്രക്കാരില്‍ നിന്നായും ഒന്നേകാല്‍ കിലോ സ്വര്‍ണം പിടിച്ചെടുത്തിരുന്നു.
Main Topics : Gold smuggling in kochi. Women arrested for gold smuggling in Kochi
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.