ഗര്‍ഭസ്ഥ ശിശു ആണോ പെണ്ണൊ എന്നറിയാന്‍ ഭര്‍ത്താവ് ഭാര്യയുടെ വയറ് കീറി പരിശോധിച്ചു; ഭാര്യ ഗുരുതരാവസ്ഥയില്‍
ബുലന്ദ് ശഹര്‍: ഗര്‍ഭസ്ഥ ശിശു ആണോ പെണ്ണൊ എന്നറിയാന്‍ ഭര്‍ത്താവ് ഭാര്യയുടെ വയറ് കീറി പരിശോധിച്ചു. ഗുരുതരാവസ്ഥയിലായ ഭാര്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉത്തര്‍ പ്രദേശിലെ ബുലന്ദ് ശഹര്‍ ജില്ലയിലെ നേക്പൂരില്‍ ശനിയാഴ്ച വൈകുന്നേരമാണ് സംഭവം. അഞ്ച് പെണ്‍കുട്ടികളുടെ പിതാവായ പന്നാലാല്‍ എന്ന ആളാണ് ഗര്‍ഭിണിയായ തന്റെ ഭാര്യ പ്രസവിക്കാന്‍ പോകുന്ന കുഞ്ഞ് ആണോ, പെണ്ണോ എന്നറിയാനുള്ള ആകാംക്ഷയില്‍ മൂര്‍ച്ചയുള്ള കത്തികൊണ്ട് വയറ് കീറി പരിശോധിക്കാന്‍ ശ്രമിച്ചത്. ഏഴുമാസം ഗര്‍ഭിണിയാണ് യുവതി. യുവതി ഇപ്പോള്‍ ബറേലി ആശുപത്രിയില്‍ തീവ്രപരിചരണവിഭാഗത്തിലാണ്. പന്നാലാലിനെ പോലീസ് അറസ്റ്റ് ചെയ്തു.
ഒരു ആണ്‍കുട്ടി വേണമെന്നുള്ള ആഗ്രഹം പന്നാലാലിന് ഉണ്ടായിരുന്നതായും, അഞ്ച് പെണ്‍കുട്ടികളുള്ള തനിക്ക് ആറാമതും ജനിക്കാന്‍ പോകുന്നത് ആണോ, പെണ്ണോ എന്നറിയാനുള്ള ആകാംക്ഷയുമാണ് ഇയാളെ ഇത്തരമൊരു കടുംകൈ ചെയ്യാന്‍ പ്രേരിപ്പിച്ചത് എന്നാണ് പ്രാഥമിക നിഗമനമെന്ന് സിറ്റി സീനിയര്‍ പോലീസ് ഓഫീസര്‍ പ്രവീണ്‍ സിംഗ് ചൗഹാന്‍ പറഞ്ഞു. മറ്റ് വല്ല കാരണങ്ങളും ഇതിനു പുറകിലുണ്ടോ എന്നുള്ള കാര്യവും അന്വേഷിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.