ലഹരിക്കടത്ത്; ബെംഗളൂരുവില്‍ മലയാളികളടക്കം നാലുപേര്‍ പിടിയില്‍
ബെംഗളൂരു : മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് രണ്ടു മലയാളികളടക്കം നാലുപേര്‍ കൂടി ബെംഗളൂരുവില്‍ അറസ്റ്റില്‍. കെ പ്രമോദ്, ഫഹീം എന്നീ മലയാളികളാണ് നാര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ ബ്യൂറോയുടെ (എന്‍സിബി) പിടിയിലായത്. നെതര്‍ലാന്റില്‍ നിന്ന് മയക്കുമരുന്നുകളെത്തിച്ച് ഉഡുപ്പി, മംഗളൂരു, ബെംഗളൂരു, ചെന്നൈ എന്നി നഗരങ്ങളിലെ കോളേജുകളിലും, ആഘോഷ പാര്‍ട്ടികളിലുമാണ് ഈ സംഘം മയക്കുമരുന്നുകള്‍ എത്തിച്ച് നല്‍കിയിരുന്നത്. പിടിയിലായവരില്‍ നിന്ന് 750 എംഡിഎം ഗുളികള്‍ പിടിച്ചെടുത്തു. ബിറ്റ് കോയിന്‍ വഴി ഓണ്‍ലൈനിലൂടെ ഓര്‍ഡര്‍ ചെയ്ത് ലഹരി വസ്തുക്കള്‍ നെതര്‍ലാന്റില്‍ നിന്ന് കൊറിയര്‍ വഴി ബെംഗളൂരുവിലെത്തിക്കുകയായിരുന്നുവെന്ന് എന്‍സിബി അധികൃതര്‍ പറഞ്ഞു.
കഴിഞ്ഞ ആഗസ്റ്റ് 30 നാണ് പാര്‍സല്‍ ബെംഗളൂരുവില്‍ എത്തിയത്. രഹസ്യവിവരത്തെ തുടര്‍ന്ന്പാര്‍സല്‍ പിടിച്ചെടുത്തപ്പോഴാണ് 142 ഗ്രാം വരുന്ന 750 എംഡിഎം ഗുളികകള്‍ പാര്‍സലില്‍ നിന്നും കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഫഹിം, സുഹൃത്ത് കെ പ്രമോദ്, ഇവരുടെ സഹായികളായ മംഗലാപുരം ഉഡുപ്പി സ്വദേശികളായ എ ഹാഷിര്‍, എസ് എസ് ഷെട്ടി എന്നിവര്‍ പിടിയിലായത്.
NCB seized a parcel that was sourced through darknet containing 750 tablets of MDMA. It was destined to India from Netherlands. pic.twitter.com/KkdUSPq1A4
— NCB INDIA (@narcoticsbureau) September 29, 2020
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.