ഇരവത്ക്കരിക്കപ്പെടുന്നവരുടെ ജീവിതം ചർച്ച ചെയ്ത് സിപിഎസി വെബിനാർ
ബെംഗളൂരു : ജനാധിപത്യ വിരുദ്ധത തങ്ങളുടെ പ്രത്യയശാസ്ത്രമായി കൊണ്ടാടപ്പെടുന്ന ഫാസിറ്റ് കാലത്ത് ഇരവത്ക്കരിക്കപ്പെടുന്നവരുടെ കഥ ചര്‍ച്ച ചെയ്ത് സിപിഎസി വെബിനാര്‍. അശോകന്‍ ചരുവിലിന്റെ തലകുത്തി മറിഞ്ഞു കളിക്കുന്ന മൂന്ന് വൃദ്ധന്‍മാര്‍ എന്ന കഥയെ ആസ്പദമാക്കിയാണ് സിപിഎസി സംവാദം സംഘടിപ്പിച്ചത്. സാഹിത്യ നിരൂപകനും എഴുത്തുകാരനുമായ ഇ പി രാജഗോപാലന്‍ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാകുകയാണ് എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി.
അടിയന്തിരാവസ്ഥ, ഗുജറാത്ത് വംശഹത്യ, ബാബറി മസ്ജിദ് തകര്‍ക്കല്‍ തുടങ്ങിയ ദേശീയ ദുരന്തങ്ങളോടുള്ള പ്രതികരണം എന്ന നിലയില്‍ പുറത്തിറങ്ങാതെ കഴിയുന്ന മൂന്ന് വൃദ്ധരായ സഹോദരങ്ങളെയാണ് തല കുത്തി മറിയുന്ന മൂന്ന് വൃദ്ധന്‍മാര്‍ എന്ന നിരാശയും സ്വപ്നാത്മകതയും ഇഴചേര്‍ന്നു കിടക്കുന്ന രചനയിലൂടെ അശോകന്‍ ചരുവില്‍ ആവിഷ്‌ക്കരിച്ചതെന്ന് ഇ പി രാജഗോപാലന്‍ അഭിപ്രായപ്പെട്ടു. ഇസ്ലാം മതക്കാരായ ആധുനികരായ മൂന്ന് സഹോദരന്‍മാരുടെ കഥയാണ് പറയുന്നതെങ്കിലും ഇരവത്കരിക്കുന്നവരുടെ എല്ലാം പ്രാതിനിധ്യം ഈ കഥാപാത്രങ്ങളിലുണ്ട്. കാലം വൃദ്ധരാക്കിയ കാലത്തില്‍ ഇടപെടാത്ത ഈ കഥാപാത്രങ്ങളുടെ നൈരാശ്യവും പിന്മാറ്റവും രാഷ്ട്ര ജീവിതത്തിലെ വലിയ വിള്ളലുകളും നിരാശയുമാണ് പ്രതിഫലിപ്പിക്കുന്നത്. ഇ പി രാജഗോപാലന്‍ പറഞ്ഞു.
ഇന്ത്യക്കാരുടെ മഹത്തായ പാരമ്പര്യം മത- ഭാഷ – സാംസ്‌കാരിക സൗഹൃദത്തിന്റെതാണെന്നും അതിനെ എതിര്‍ക്കുന്ന ഒരു ന്യൂനപക്ഷം എന്നുമുണ്ടായിരുന്നെന്നും ഗാന്ധിജിയെ കൊലചെയ്ത നാഥുറാം ഗോഡ്‌സേ അതിന്റെ പ്രതിനിധിയാണെന്നും എഴുത്തുകാരന്‍ അശോകന്‍ ചരുവില്‍ പറഞ്ഞു. ജനാധിപത്യ വിരുദ്ധതയുടെ പ്രതീകമായ ഈ ഗോഡ്‌സെ പാരമ്പര്യത്തെ ചെറുക്കാന്‍ ഇത്തരം കഥാ-കവിതാ- സാംസ്‌ക്കാരിക ചര്‍ച്ചകള്‍ സഹായകരമാവട്ടെ എന്നും അശോകന്‍ ചരുവില്‍ പറഞ്ഞു.
സിപിഎസി പ്രസിഡണ്ട് സി കുഞ്ഞപ്പന്‍ അധ്യക്ഷത വഹിച്ചു. എം എസ് ചന്ദ്രശേഖരന്‍ ചര്‍ച്ച ഉദ്ഘാടനം ചെയ്തു. ഡെന്നീസ് പോള്‍ വെബിനാറില്‍ മോഡറേറ്റര്‍ ആയി. കെ ആര്‍ കിഷോര്‍, പി മുരളിധരന്‍, ദിവാകരന്‍, ടി എ കലിസ്റ്റ്യസ്, വല്ലപ്പുഴ ചന്ദ്രശേഖരന്‍, രാമന്‍ കുട്ടി, എ കെ വത്സലന്‍, സുദേവന്‍ പുത്തന്‍ചിറ, പൊന്നമ്മ ദാസ്, ടി എം ശ്രീധരന്‍, ആര്‍ വി ആചാരി, സിനീബ വിനോദ്, രേഖ പി മേനോന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. വയലാര്‍ പുരസ്‌കാരം നേടിയ കവി ഏഴാച്ചേരി രാമചന്ദ്രനേയും, ആത്മന എന്ന ഹ്രസ്വചിത്രത്തിന്റെ നിര്‍മ്മാതാവും നടനുമായ എ കെ വത്സലനേയും വെബിനാറില്‍ അനുമോദിച്ചു. സി പി എ സി സെക്രട്ടറി ഗിരീഷ് മേനോന്‍ നന്ദി പറഞ്ഞു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.