കര്‍ണാടകയില്‍ ഇതിനകം 1.93 കോടി പേര്‍ക്ക് കോവിഡ് വന്നിട്ടുണ്ടാകുമെന്ന് സെറോ സര്‍വേ
ബെംഗളൂരു : കര്‍ണാടകയില്‍ ഇതിനകം 1.93 കോടിയോളം ആളുകള്‍ക്ക് കോവിഡ് വന്നിട്ടുണ്ടാകാമെന്ന് സെറോ സര്‍വേയില്‍ കണ്ടെത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി ഡോ. കെ സുധാകര്‍. സർവേ പ്രകാരം നടത്തിയ പരിശോധനയില്‍ 16.4 ശതമാനം പേരിലും കോവിഡിനെതിരായ ആന്റി ബോഡി കണ്ടെത്തിയെന്നും ഇവരില്‍ നേരത്തെ രോഗം വന്നു പോയിട്ടുണ്ടാകാമെന്നും ആരോഗ്യ മന്ത്രി പുറത്തിറക്കിയ സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നു.
സെപ്തംബര്‍ മൂന്ന് മുതല്‍ പതിനാറാം തീയതി വരെയാണ് സര്‍വേ നടത്തിയത്. പൂര്‍ണ ആരോഗ്യമുള്ളവരില്‍ നടത്തിയ ആന്റിജന്‍/ ആര്‍ടി പി സി ആര്‍ പരിശോധനയില്‍ 12.7 ശതമാനം പേര്‍ക്ക് പോസിറ്റീവായി. ഇത്തരത്തില്‍ ആകെ പരിശോധന നടത്തിയവരില്‍ 27.3 ശതമാനം പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഈ കണക്കുകള്‍ പ്രകാരമാണ് സംസ്ഥാനത്ത് 1.93 കോടിയോളം പേര്‍ക്ക് കോവിഡ് വന്നിട്ടുണ്ടാകാമെന്നോ നിലവില്‍ രോഗമുണ്ടാകാമെന്നോ ഉള്ള അനുമാനത്തില്‍ സംസ്ഥാന ആരോഗ്യ വകുപ്പ് എത്തിയത്. ആകെ 16,585 പേരെയാണ് സര്‍വേയില്‍ ഉള്‍പ്പെടുത്തിയത്. സംസ്ഥാനത്തെ 290 ആശുപത്രികള്‍ കേന്ദ്രീകരിച്ചുള്ള വരെയാണ് പരിശോധനക്ക് വിധേയമാക്കിയത്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.