ശ്വാസതടസ്സത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു
ബെംഗളൂരു: ശ്വാസതടസ്സത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു. ബെംഗളൂരു ആര്‍. സി പുരത്ത് താമസിക്കുന്ന ഓ. ഉമ്മറുല്‍ ഫാറൂഖ് (40) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം.
ഒരാഴ്ച്ച മുമ്പാണ് ഫാറൂഖിനെ ശ്വാസ സംബന്ധമായ പ്രശ്നങ്ങളെ തുടര്‍ന്ന് ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ കോവിഡ് പരിശോധനയില്‍ കോവിഡ് നെഗറ്റീവായിരുന്നു. രോഗം ഗുരുതരമാവുകയും ബെംഗളൂരുവില്‍ വെന്റിലേറ്റര്‍ സൗകര്യം ലഭിക്കാത്തതിനാല്‍ പിന്നീട് കോഴിക്കോടെക്ക് മാറ്റുകയുമായിരുന്നു.
ഫ്രീലാന്‍സ് മാധ്യമ പ്രവര്‍ത്തകനായി പ്രവര്‍ത്തിച്ച ഫാറൂഖ് ബെംഗളൂരുവിലെ നിരവധി സംഘടനകളുടെ ഭാഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സാമൂഹിക സാംസ്‌കാരിക പരിപാടികളില്‍ സജീവമായിരുന്നു. ബെംഗളൂരു കേന്ദ്രമായി പ്രവര്‍ത്തിച്ചിരുന്ന ഗ്ലോബല്‍ നെറ്റ് എന്ന ചാനലിന്‍റെ റിപ്പോര്‍ട്ടര്‍ ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്.
കോഴിക്കോട് വടകര ഒതയോത്ത് വി പി മമ്മുവിന്റെ മകനാണ്. മാതാവ്: ഒതയോത്ത് ബീവി. ഭാര്യ: ആബിദ. മക്കള്‍: ഫര്‍ഹാന്‍, ഫര്‍ദാന്‍.
മയ്യിത്ത് കോഴിക്കോടു നിന്നും ഓള്‍ ഇന്ത്യ കെഎംസിസി ആംബുലന്‍സില്‍ ബെംഗളൂരുവിലെത്തിച്ചതിന് ശേഷം ശനിയാഴ്ച വൈകുന്നേരം ഏഴു മണിയോടെ മൈസൂരു റോഡ് ഖബര്‍സ്ഥാനില്‍ അടക്കും.
ഫാറൂഖിന്റെ നിര്യാണത്തില്‍ ഓള്‍ ഇന്ത്യ കെഎംസിസി, മലബാര്‍ മുസ്ലിം അസോസിയേഷന്‍, കര്‍ണാടക മലയാളി കോണ്‍ഗ്രസ് എന്നീ സംഘടനകള്‍ അനുശോചിച്ചു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.