പ്രണയത്തിന് തടസ്സം; സഹോദരനെ കാമുകന്റെ സഹായത്തോടെ കൊലപ്പെടുത്തിയ നടി അറസ്റ്റില്‍
ബെംഗളുരു: പ്രണയത്തിന് തടസ്സം നിന്ന സഹോദരനെ കാമുകന്റെ സഹായത്തോടെ കൊലപ്പെടുത്തിയ നടി അറസ്റ്റില്‍. കന്നഡ സിനിമ സീരിയല്‍ നടിയും മോഡലുമായ ഷനായ കത്വേ (24) ആണ് ഹുബ്ബള്ളിയില്‍ പോലീസ് പിടിയിലായത്. നടിയുടെ സഹോദരന്‍ രാകേഷ് കത്വെ (32) ആണ് കൊല്ലപ്പെട്ടത്.
ഏപ്രില്‍ ഒമ്പതിന് രാകേഷിന്റെ മൃതദേഹം ഹുബ്ബള്ളി ഗദഗ് റോഡിന് സമീപത്തുള്ള പ്രദേശങ്ങളിൽ നിന്നും കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്ന് പ്രത്യേക അന്വേഷണ സംഘത്തെ ധാര്‍വാഡ് എസ് പി നിയോഗിച്ചിരുന്നു.
അന്വേഷണ സംഘം നടിയുടെ കാമുകന്‍ നിയാസ് അഹമ്മദ് കാട്ടിഗറും സുഹൃത്തുക്കളുമടക്കം നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തില്‍ സഹോദരിക്കുള്ള പങ്ക് വെളിപ്പെട്ടത്. നിയാസുമായുള്ള ബന്ധത്തെ രാകേഷ് എതിര്‍ത്തതാണ് കൊലപ്പെടുത്താന്‍ കാരണമെന്ന് പോലിസ് പറഞ്ഞു.
ഏപ്രിൽ ഒമ്പതിന് നടി അഭിനയിച്ച ചിത്രത്തിൻ്റെ പ്രമോഷണൽ പ്രവർത്തനങ്ങൾക്കായി നടി ഹുബ്ബള്ളിയിൽ വന്നിരുന്നു. അന്ന് വൈകുന്നേരം നടിയുടെ വീട്ടിൽ വെച്ചാണ് രാകേഷിനെ കാമുകൻ നിയാസ് കഴുത്ത് ഞെരിച്ച് കൊന്നത്. പിറ്റേ ദിവസം നിയാസ് കൂട്ടുകാരെ വിളിച്ചു വരുത്തി മൃതശരീരം കഷണങ്ങളാക്കി ഹുബ്ബള്ളി ഗദഗ് റോഡിന് സമീപത്തുള്ള പ്രദേശങ്ങളിൽ ഉപേക്ഷിക്കുകയായിരുന്നു. നടിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.