യാസ് ചുഴലി തീരത്തേക്ക് ; 11 ലക്ഷംപേരെ ഒഴിപ്പിച്ചു ; ബംഗാൾ, ഒഡിഷ, ജാർഖണ്ഡ് കനത്ത ജാഗ്രതയില്‍
ന്യൂഡൽഹി: യാസ് ചുഴലിക്കാറ്റ് തീരത്തേക്ക് അടുക്കുന്നതിന്റെ മുന്നോടിയായി പശ്‌ചിമബംഗാൾ, ഒഡിഷ തീരദേശങ്ങളിൽനിന്നും പതിനൊന്ന് ലക്ഷത്തോളം ആളുകളെ മാറ്റിപ്പാർപ്പിച്ചു. ബംഗാളിൽ ഒമ്പതുലക്ഷത്തോളം പേരെയും ഒഡിഷയിൽ രണ്ട് ലക്ഷം പേരെയും മാറ്റി. ബുധനാഴ്‌ച രാവിലെ ഒഡിഷയിലെ ഭദ്രാക്ക് ജില്ലയിലെ ധാമ്ര തുറമുഖത്തിന് സമീപം യാസ് നിലംതൊട്ടേക്കുമെന്നാണ് റിപ്പോർട്ട്. വൈകിട്ടോടെ യാസ് അതിതീവ്ര ചുഴലിക്കാറ്റായി മാറുമെന്നാണ് ഐഎംഡി ഡയറക്ടർ ജനറൽ ഡോ. മൃത്യുഞ്‌ജയ്‌മഹാപത്ര അറിയിച്ചത്. നിലം തൊടുന്നതിന് മുമ്പും ശേഷവും ആറ് മണിക്കൂർ നേരത്തേക്ക് ചുഴലിക്കാറ്റ് തീവ്രസ്വഭാവമുള്ളതാകാൻ സാധ്യത. 155 മുതൽ 165 കിലോമീറ്റർ വേഗതയിലായിരിക്കും കാറ്റിന്റെ സഞ്ചാരം.
ബംഗാൾ, ഒഡിഷ, ബിഹാർ, ജാർഖണ്ഡ്, ഛത്തീസ്‌ഗഢ് സംസ്ഥാനങ്ങളിൽ പരക്കെ മഴ ലഭിക്കുന്നുണ്ട്. ഒഡിഷയിലെ നാല് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.. മേഖലയിൽ കടൽ പ്രക്ഷുബ്ധമാണ്. 4 മീറ്ററോളം ഉയരത്തിൽ തിരകൾ അടിക്കുന്നുണ്ട്. ചുഴലിക്കാറ്റിനെ നേരിടാനുള്ള തയ്യാറെടുപ്പുകൾ ഏതാണ്ട് പൂർത്തിയായതായി എൻഡിആർഎഫ് അറിയിച്ചു. ആറു സംസ്ഥാനങ്ങളിലായി ദേശീയ ദുരന്തനിവാരണ സേനയുടെ 115 സംഘത്തെ നിയോഗിച്ചു. കര, നാവിക, വ്യോമ സേനകളും കോസ്‌റ്റ് ഗാർഡും രക്ഷാ പ്രവർത്തനങ്ങൾക്കായി വിവിധ സ്ഥലങ്ങളിൽ നിലയുറപ്പിച്ചു. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ, ബംഗ്ലാദേശിൽ നദീജല ഗതാഗതം രണ്ടു ദിവസത്തേക്കു വിലക്കി.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.