കാമുകന്റെ സഹായത്തോടെ ഭാര്യ ഭര്‍ത്താവിനെ കഴുത്തറുത്തു കൊന്ന് വീട്ടില്‍ കുഴിച്ചിട്ടു
മുംബൈ: കാമുകന്റെ സഹായത്തോടെ ഇരുപത്തെട്ടുകാരി ഭര്‍ത്താവിനെ കഴുത്തറുത്തു കൊന്ന് വീട്ടില്‍ കുഴിച്ചിട്ടു. പ്രതിയായ റഷീദ ഷെയ്ഖിനെ പോലീസ് അറസ്റ്റ് ചെയ്തു. യുവതിയുടെ കാമുകനായ അമിത് മിശ്ര ഒളിവിലാണ്. ഇയാള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജ്ജിതപ്പെടുത്തിയിട്ടുണ്ട്.
റഷീദയുടെ ഭര്‍ത്താവ് റയീസ് ഖാനെ ഒരാഴ്ചയായി കാണാത്തതിനെ തുടര്‍ന്ന് മേയ് 25 ന് അയല്‍വാസി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് സംഭവം പുറത്തു വന്നത്. പന്ത്രണ്ട് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു കൊലപാതകം. റയീസ് ഒരു കടയില്‍ സെയില്‍മാനായി ജോലി നോക്കുകയായിരുന്നു.
മൂര്‍ച്ചയേറിയ ആയുധം കൊണ്ട് റഷീദ ഭര്‍ത്താവിന്റെ കഴുത്തറുക്കുകയായിരുന്നു. ഇവരുടെ മകളുടെ കണ്‍മുന്നിലായിരുന്നു കൊല നടന്നത്. റയീസിന്റെ മൃതദേഹം റഷീദയും അമിതും ചേര്‍ന്ന് വീട്ടിനുള്ളില്‍ തന്നെ കുഴിയെടുത്ത് മൂടി. പിന്നീട് ഇരുവരും സാധാരണ പോലെ അവരവരുടെ പ്രവൃത്തികളിലേക്ക് മടങ്ങി.
കാണാതായ റയീസിന് വേണ്ടി പോലീസ് അന്വേഷണം ആരംഭിച്ചതിനെ തുടര്‍ന്ന് വീട്ടിലെത്തിയ റയീസിന്റെ സഹോദരനോട് റഷീദയുടെ മകള്‍ കൊലപാതകത്തിന്റെ വിവരം പറയുകയായിരുന്നു. റയീസിന്റെ സഹോദരന്‍ പോലീസിനെ ഇക്കാര്യം അറിയിച്ചു. തുടര്‍ന്നാണ് റഷീദയെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് വ്യക്തമാക്കി.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.