Follow the News Bengaluru channel on WhatsApp

ബെംഗളൂരുവിൽ സ്പുട്‌നിക്- വി വാക്സിൻ വിതരണം തുടങ്ങി

ബെംഗളൂരു : ബെംഗളൂരുവിൽ സ്പുട്‌നിക്- വി വാക്സിൻ വിതരണം തുടങ്ങി. മണിപ്പാൽ ആശുപത്രിയിലാണ് ചൊവ്വാഴ്ച മുതൽ റഷ്യൻ നിർമിത വാക്സിനായ സ്പുട്‌നിക് വി വാക്സിനുകളുടെ വിതരണം ആരംഭിച്ചത്. ഹൈദരാബാദിലെ റെഡ്ഡീസ് ലാബ് മുഖേനയാണ് സ്പുട്‌നിക് വാക്സിൻ കുത്തിവെപ്പ് ആരംഭിച്ചത്. ട്രാൻസ്ജെൻഡർ വിഭാഗത്തിനായി പ്രത്യേക ക്യാമ്പ് നടത്തിക്കൊണ്ടാണ് സ്പുട്‌നിക് വാക്സിൻ കുത്തിവെപ്പ് ആരംഭിച്ചത്. അലിയ ഖാൻ എന്ന ട്രാൻ്സ്ജെൻഡര്‍ ആദ്യ വാക്സിൻ സ്വീകരിച്ചു.

ബെംഗളൂരുവിലെ ട്രാൻസ്‌ജെൻഡർ വിഭാഗത്തിന് മുൻഗണനാടിസ്ഥാനത്തിൽ വാക്സിൻ സ്വീകരിക്കാനുള്ള സൗകര്യം ആശുപത്രിയില്‍ ഒരുക്കിയിട്ടുണ്ട്. രാജ്യത്ത് സ്പുട്‌നിക് വാക്സിൻ സ്വീകരിക്കുന്ന ആദ്യ ട്രാൻസ്‌ജെൻഡര്‍ കൂടിയാണ് അലിയ ഖാൻ എന്ന് ആശുപത്രി അധികൃതർ പറഞ്ഞു. വാക്സിൻ ലഭിച്ചതിൽ സന്തോഷമുണ്ടെന്നും എല്ലാവരും വാക്സിൻ സ്വീകരിക്കണമെന്നും ആലിയാ ഖാൻ പറഞ്ഞു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.