മെട്രോ ട്രെയിന്‍ സര്‍വീസുകളുടെ സമയം ദീര്‍ഘിപ്പിച്ചു
ബെംഗളൂരു: കോവിഡിനെ തുടര്‍ന്ന് പരിമിതപെടുത്തിയിരുന്ന സര്‍വീസ് സമയം ദീര്‍ഘിപ്പിച്ച് നമ്മ മെട്രോ. ജൂലൈ ഒന്നു മുതല്‍ നമ്മ മെട്രോ രാവിലെ എഴു മുതല്‍ വൈകിട്ട് ആറു വരെ സര്‍വീസ് നടത്തുമെന്ന് ബി.എം.ആര്‍.സി.എല്‍ അറിയിച്ചു. തിരക്കുള്ള സമയങ്ങളില്‍ അഞ്ചു മിനിറ്റ് ഇടവിട്ടും തിരക്കു കുറഞ്ഞ സമയങ്ങളില്‍ 15 മിനിറ്റ് ഇടവിട്ടുമായിരിക്കും സര്‍വീസ്. എന്നാല്‍, വാരാന്ത്യ കര്‍ഫ്യു നിലനില്‍ക്കുന്നതിനാല്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ മെട്രോ സര്‍വീസ് ഉണ്ടാകില്ലെന്നും ബി.എം.ആര്‍.സി.എല്‍ അറിയിച്ചു.
കോവിഡ് പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ചിരുന്ന ടിക്കറ്റ് ടോക്കണുകള്‍ യാത്രക്കാര്‍ക്ക് ലഭിക്കും. ടിക്കറ്റ് കൗണ്ടറുകളില്‍ നിന്ന് ക്യു.ആര്‍. കോഡ് സ്‌കാന്‍ ചെയ്തോ പണം കൊടുത്തോ ടോക്കണ്‍ വാങ്ങാം. മെട്രോ സ്റ്റേഷന്‍റെ പ്രവേശന കവാടത്തില്‍ യാത്രക്കാരെ തെര്‍മല്‍ സ്‌കാന്‍ ചെയ്യും. യാത്രക്കാര്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ബി.എം.ആര്‍.സി.എല്‍ ആവശ്യപ്പെട്ടു.
ലോക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചതോടെ ജൂണ്‍ 21നാണ് മെട്രോ ട്രെയിന്‍ സര്‍വീസ് പുനരാരംഭിച്ചത്. രാവിലെ ഏഴു മുതല്‍ രാവിലെ 11 വരെയും വൈകിട്ട് മൂന്നു മുതല്‍ ആറുവരെയുമായിരുന്നു സര്‍വീസ് ഉണ്ടായിരുന്നത്. ഇതാണിപ്പോള്‍ കൂടുതല്‍ സമയത്തേക്ക് ദീര്‍ഘിപ്പിച്ചത്. സ്മാര്‍ട്ട് കാര്‍ഡ് ഉപയോഗിച്ചു മാത്രമേ യാത്രക്ക് അനുമതിയുണ്ടായിരുന്നുള്ളൂ.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.