താവര്‍ചന്ദ് ഗെലോട്ട് കര്‍ണാടക ഗവര്‍ണറായി ജൂലൈ 11 ന് ചുമതലയേല്‍ക്കും
ബെംഗളൂരു: കര്‍ണാടകയുടെ പത്തൊമ്പതാമത് ഗവര്‍ണറായി താവര്‍ചന്ദ് ഗെലോട്ട് ഞായറാഴ്ച ചുമതലയേല്‍ക്കും. രാവിലെ 10. 30 ന് രാജ്ഭവനിലെ ഗ്ലാസ് ഹൗസിലാണ് സത്യപ്രതിജ്ഞാ ചടങ്ങുകള്‍. കര്‍ണാടക ഹൈക്കോടതി ചീഫ് ജസ്റ്റീസ് അഭയ് ശ്രീനിവാസ് ഓഖ സത്യവാചകം ചൊല്ലി കൊടുക്കും.
രണ്ടാം മോഡി സര്‍ക്കാറില്‍ കേന്ദ്ര സാമൂഹിക നീതി മന്ത്രിയായിരുന്ന താവര്‍ചന്ദിനെ മന്ത്രിസഭാ പുന:സംഘടനയെ തുടര്‍ന്ന് മന്ത്രി സ്ഥാനത്തു നിന്നും മാറ്റുകയും കര്‍ണാടക ഗവര്‍ണറായി നിയമിക്കുകയുമായിരുന്നു. 73 കാരനായ ഗെലോട്ട് മധ്യപ്രദേശില്‍ നിന്നുള്ള രാജ്യസഭാംഗമായിരുന്നു. 2006ലും 2014 ലിലും കര്‍ണാടക ബിജെപിയുടെ ചുമതല ഗെലോട്ടിനായിരുന്നു. മൂന്ന് തവണ എം.എല്‍.എ ആയിരുന്നു. 4 തവണ മധ്യ പ്രദേശിലെ ഷാജാപൂരിനെ പ്രതിനിധീകരിച്ച് ലോകസഭയിലെത്തിയിട്ടുണ്ട്.
2014- ല്‍ ആണ് ഗുജറാത്തില്‍ നിന്നുള്ള മുതിര്‍ന്ന ബി.ജെ.പി നേതാക്കളിലൊരാളായ വാജുവായി വാല കര്‍ണാടക ഗവര്‍ണറായി ചുമതലയേറ്റത്. 2019 ഓഗസ്റ്റില്‍ അദ്ദേഹത്തിന്റെ കാലാവധി അവസാനിച്ചെങ്കിലും കേന്ദ്രം ഗവര്‍ണര്‍ സ്ഥാനം നീട്ടി നല്‍കുകയായിരുന്നു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.