കോവിഡ് നിയന്ത്രണങ്ങള്‍ ഡിസംബര്‍ വരെ നീട്ടണമെന്ന് കോവിഡ് സാങ്കേതിക സമിതി
ബെംഗളൂരു: സംസ്ഥാനത്ത് നിലവിലുള്ള കോവിഡ് നിയന്ത്രണങ്ങള്‍ ഡിസംബര്‍ വരെ നീട്ടണമെന്ന് കോവിഡ് സാങ്കേതിക സമിതി. രോഗവ്യാപനത്തെ തുടര്‍ന്ന് ലോക് ഡൗണ്‍ അടക്കമുള്ള ചില കര്‍ശന നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചിരുന്നുവെങ്കിലും ഇപ്പോള്‍ ഇളവുകള്‍ നല്‍കിയതോടെ ബെംഗളൂരുവിലടക്കം കേസുകള്‍ വീണ്ടും വര്‍ധിച്ചേക്കുമെന്ന ആശങ്കയും സമിതി അംഗങ്ങള്‍ പങ്കുവെച്ചു. അണ്‍ലോക് ഇളവുകളെ തുടര്‍ന്ന് കേസുകളില്‍ വീണ്ടും വര്‍ധനവുണ്ടായേക്കുമെന്ന് സമിതി അഭിപ്രായപ്പെട്ടു.
രാഷ്ട്രീയ യോഗങ്ങള്‍, ഉത്സവാഘോഷങ്ങള്‍, പൊതുപരിപാടികള്‍, വാണിജ്യമേളകള്‍ എന്നിവ ഒരു കാരണവശാലും 2021 ഡിസംബര്‍ വരെ അനുവദിക്കരുതെന്നാണ് സമിതി സര്‍ക്കാറിന് നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയത്. ഉയര്‍ന്ന രോഗ വ്യാപനമുള്ള പ്രദേശങ്ങളില്‍ അതാത് ജില്ലാ ഭരണാധികാരികള്‍ കര്‍ശന വിലക്കുകള്‍ പുറപ്പെടുവിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
സര്‍ക്കാര്‍ ചില ഇളവുകള്‍ നല്‍കിയിട്ടുണ്ടെങ്കിലും ജനങ്ങള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതിരുന്നാല്‍ രോഗം വീണ്ടും വ്യാപിക്കുമെന്ന് സമിതി അംഗവും പരിശോധന സംവിധാനങ്ങളുടെ നോഡല്‍ ഓഫീസറുമായ ഡോ. സി. എന്‍. മഞ്ജുനാഥ് പറഞ്ഞു. സംസ്ഥാനത്തെ അര്‍ഹരായ എല്ലാവര്‍ക്കും ഇരു ഡോസുകളും നല്‍കിയതിന് ശേഷമേ സംസ്ഥാനത്ത് പൂര്‍ണ അണ്‍ലോക് നല്‍കാന്‍ പാടുള്ളു എന്നും അദ്ദേഹം പറഞ്ഞു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.