പഴനിയില്‍ മലയാളി യുവതിക്ക് ക്രൂര പീഡനം; തമിഴ്നാട് പൊലീസ് അന്വേഷണം തുടങ്ങി
ചെന്നൈ: പഴനി ക്ഷേത്രത്തില്‍ ഭര്‍ത്താവിനൊപ്പം പോയ തലശ്ശേരി സ്വദേശിനിയായ യുവതിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ച സംഭവത്തില്‍ തമിഴ്നാട് പൊലീസ് അന്വേഷണമാരംഭിച്ചു. ഡിണ്ടുഗല്‍ എ.എസ്.പി രമണിപ്രിയയുടെ നേതൃത്വത്തിലെ സംഘത്തിനാണ് അന്വേഷണച്ചുമതല.
ജൂണ്‍ 19നാണ് സംഭവം. ക്ഷേത്ര ദര്‍ശനത്തിനെത്തിയ ദമ്പതികള്‍ പഴനി അടിവാരത്തെ പൂങ്കാ റോഡിലെ ലോഡ്ജില്‍ മുറിയെടുത്ത് താമസിച്ചു. രാത്രി ഭര്‍ത്താവിനൊപ്പം ഭക്ഷണം വാങ്ങാനായി പുറത്തിറങ്ങിയ 40കാരിയെ ഭര്‍ത്താവിന്റെ മുന്നില്‍വെച്ച് മൂന്നംഗസംഘം തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചതായാണ് പരാതി. യുവതിയുടെ രഹസ്യഭാഗങ്ങളില്‍ ബിയര്‍ കുപ്പി കൊണ്ടു പരുക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു. സംഭവത്തിനു ശേഷം ഭര്‍ത്താവ് പഴനി പൊലീസില്‍ പരാതിപ്പെട്ടെങ്കിലും സഹായിച്ചില്ലെന്നും പരാതിയിലുണ്ട്.
ലോഡ്ജിലെ രേഖകള്‍, സി.സി.ടി.വി ദൃശ്യങ്ങള്‍, ലോഡ്ജ് ജീവനക്കാര്‍, ഓട്ടോ ഡ്രൈവര്‍മാര്‍, കടയുടമകള്‍ തുടങ്ങിയവരുടെ മൊഴികള്‍ എന്നിവ അന്വേഷണ സംഘം ശേഖരിച്ചു. നിലവില്‍ യുവതി മെഡിക്കല്‍ കോളജാശുപത്രിയില്‍ ചികിത്സയിലാണ്.
പീഡന കേസില്‍ പൊലീസ് അന്വേഷണം ഊര്‍ജിതപ്പെടുത്തണമെന്ന് പാട്ടാളി മക്കള്‍ കക്ഷി പ്രസിഡന്റ് ഡോ. രാമദാസ് ആവശ്യപ്പെട്ടിരുന്നു. കേസുമായി ബന്ധപ്പെട്ട് കേരള ഡി.ജി.പി തമിഴ്നാട് പൊലീസ് മേധാവിയായ ശൈലേന്ദ്രബാബുവിനെയും ബന്ധപ്പെട്ടിരുന്നു
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.