യുവതിക്കെതിരെ ക്രൂര പീഡനം; ദൃശ്യങ്ങള്‍ വൈറലായി, നാലുപേര്‍ പിടിയില്‍
ബെംഗളൂരു: യുവതിയെ സംഘം ചേര്‍ന്ന് ക്രൂരമായി ഉപദ്രവിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായ സംഭവത്തില്‍ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. വടക്കന്‍ കര്‍ണാടകയിലെ യാദ്ഗിറിലാണ് സംഭവം. യുവതിയെ മര്‍ദിക്കുകയും നഗ്‌നയാക്കി വലിച്ചിഴയ്ക്കുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണ് പ്രചരിച്ചത്. രാത്രിയിലാണ് സംഭവം നടന്നത് അഞ്ചംഗ സംഘം കരിമ്പ് വടികള്‍ക്കൊണ്ട് യുവതിയെ തുരുതുരാ അടിക്കുകയും വേദനയേറ്റ് പുളയുന്ന യുവതി തന്നെ ഉപദ്രവിക്കരുതെന്ന് കേണപേക്ഷിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. മൊബൈലിന്റെ ടോര്‍ച്ച് വെളിച്ചത്തിലും വാഹനത്തിന്റെ ഹെഡ്‌ലൈറ്റ് പ്രകാശത്തിലുമാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. പ്രതികളില്‍ ചിലര്‍ യുവതിക്കു മുന്നില്‍ നിന്ന് സെല്‍ഫി എടുക്കുന്നതിന്റെ ദൃശ്യങ്ങളും വീഡിയോവില്‍ ഉണ്ട്. യാദ്ഗിര്‍ – ഷാഹപ്പൂര്‍ ദേശീയപാതയിലാണ് സംഭവം.
വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ഷാഹപ്പര്‍ പോലീസിന്റെ ശ്രദ്ധയില്‍ പ്പെടുകയും സ്വമേധയാ കേസെടുക്കുകയുമായിരുന്നു. കേസില്‍ നാല് പേരെ പിടികൂടിയതായി യാദ്ഗിര്‍ എസ്.പി. വേദമൂര്‍ത്തി പറഞ്ഞു. ഒന്നര വര്‍ഷം മുമ്പാണ് സംഭവം നടന്നതെന്നാണ് പിടിയിലായ പ്രതികള്‍ പോലീസിനോട് പറഞ്ഞത്. പീഡനത്തിനിരയായ യുവതിയെ ഇനിയും കണ്ടെത്തിയിട്ടില്ല. വരും ദിവസങ്ങളില്‍ സംഭവത്തില്‍ കൂടുതല്‍ വ്യക്തത വരുമെന്നും പ്രതികളെ ചോദ്യം ചെയ്തു വരികയാണെന്നും പോലീസ് പറഞ്ഞു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.