ജ്വാല കൾച്ചറൽ സെന്റർ വെബിനാർ സംഘടിപ്പിച്ചു
ബെംഗളൂരു: സ്വാതന്ത്ര്യ ലബ്ധിയുടെ പ്ലാറ്റിനം ജൂബിലി വര്‍ഷം ആചരിക്കുന്നതിന്റെ ഭാഗമായി ജ്വാല കള്‍ച്ചറല്‍ സെന്റര്‍ ‘സ്വാതന്ത്ര്യ ലബ്ധിയും രാഷ്ട വിഭജനവും’ എന്ന വെബിനാര്‍ സംഘടിപ്പിച്ചു. സ്വാതന്ത്യസമര ചരിത്രത്തിലെ വിവിധധാരകളും വര്‍ഗ താല്പര്യങ്ങളും സ്വാതന്ത്യത്തിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷിക്കുന്ന ഈ അവസരത്തില്‍ നാം നേടിയെടുത്ത സ്വാതന്ത്ര്യത്തെ സംബന്ധിക്കുന്ന സമീപകാലത്തുണ്ടായ ആശങ്കളും വിഭജന സ്മരണാദിനമായി ആഗസ്റ്റ് പതിനാല് ആചരിക്കുന്ന തീരുമാനത്തിനു പുറകിലുള്ള മതതാല്പര്യങ്ങളും മതനിരപേക്ഷവും വൈവിധ്യമാര്‍ന്ന സ്വതന്ത്ര സമൂഹത്തില്‍ സൃഷ്ടിച്ചേക്കാവുന്ന ഭീതികളും വെബിനാറില്‍ പങ്കെടുത്ത മുഖ്യപ്രഭാഷകരായ അഡ്വ. സി.എച്ച്. കുഞ്ഞമ്പു (എംഎല്‍എ ഉദുമ, കാസര്‍കോട് ജില്ല) ഡോ: കെ പ്രകാശ് (സി.പി.ഐ.എം കര്‍ണാടക സംസ്ഥാന കമ്മിറ്റി അംഗം) സുരേഷ് കോടൂര്‍ (പ്രസി. പു.ക.സ. ബെംഗളൂരു) എന്നിവര്‍ പങ്കു വെച്ചു.
ജ്വാല പ്രോഗാം കമ്മററി ചെയര്‍മാന്‍ പി.ഉണ്ണികൃഷ്ണന്‍ മുഖ്യ പ്രഭാഷകരെ സദസ്സിന് പരിചയപ്പെടുത്തി. കെ.ദാമോദരന്‍ ‘ വില്ലുവണ്ടി ‘ എന്ന നാടന്‍ പാട്ട് ആലപിച്ചു. കെ.ആര്‍. കിഷോര്‍, ആര്‍.വി. ആചാരി, ഡെന്നീസ് പോള്‍, ചന്ദ്രശേഖരന്‍നായര്‍, പി. സുബ്രഹ്മണ്യന്‍, ഗീത നിരായണന്‍, പൊന്നമ്മ ദാസ്, വല്ലപ്പുഴ ചന്ദ്രശേഖരന്‍, എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ടി.എം. ശ്രീധരന്‍ അദ്ധ്യക്ഷത വഹിച്ചു. പി.സുരേന്ദ്രന്‍ നന്ദി പറഞ്ഞു..
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.