Follow the News Bengaluru channel on WhatsApp

കര്‍ണാടകയുടെ 31 -മത് ജില്ലയായി വിജയനഗര നിലവില്‍ വന്നു

ബെംഗളൂരു: സംസ്ഥാനത്തെ 31 – മത് ജില്ലായായി വിജയനഗര ഔദ്യോഗികമായി നിലവില്‍ വന്നു. വിജയനഗര സാമ്രാജ്യമടക്കം നിരവധി ചരിത്ര സ്മരണകളുള്ള വിജയനഗര ജില്ലയുടെ ഔപചാരിക ഉദ്ഘാടനം മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ നിര്‍വഹിച്ചു. ജില്ലാ ആസ്ഥാനമായ ഹൊസപേട്ടയില്‍ നടന്ന വര്‍ണാഭമായ, ചടങ്ങില്‍ ജില്ലയുടെ 337 കോടി രൂപയുടെ 56 വികസന പദ്ധതികള്‍ക്ക് മുഖ്യമന്ത്രി തുടക്കം കുറിച്ചു.

മുന്‍ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ, മന്ത്രിമാരായ ആനന്ദ് സിംഗ്, ഗോവിന്ദ് കജ്രോള്‍, മുനിരത്‌ന, ശ്രീരാമുലു, എം.പി.മാര്‍, എം.എല്‍.എമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
മുഖ്യമന്ത്രിയായിരുന്ന ബി.എസ്. യെദിയൂരപ്പയാണ് ജില്ലയുടെ രൂപീകരണത്തിന് നേതൃത്വം നല്‍കിയിരുന്നത്. ജില്ല രൂപീകരിച്ച് ഫെബ്രുവരി എട്ടിനാണ് വിജ്ഞാപനം പുറത്തിറക്കിയത്.

ബെല്ലാരി ജില്ലയുടെ ഭാഗമായിരുന്ന ആറ് താലൂക്കുകള്‍ ചേര്‍ത്താണ് വിജയനഗര ജില്ല രൂപീകരിച്ചത്. ഹൊസപേട്ട, ഹാരപ്പനഹള്ളി, കൂഡ്‌ലിഗി, ഹൂവിനഹഡഗളി, ഹാഗേരി ബൊമ്മനഹള്ളി, കൊട്ടൂരു എന്നീ താലൂക്കുകളാണ് വിജയനഗര ജില്ലയില്‍ ഉള്‍പ്പെടുത്തിയത്. ലോക പൈതൃക പട്ടികയിൽ ഇടം പിടിച്ച ഹംപി വിനോദ സഞ്ചാര കേന്ദ്രമടക്കം നിരവധി ചരിത്ര പ്രാധാനമുള്ള സ്ഥലങ്ങൾ വിജയനഗര ജില്ലയിൽ ഉൾപ്പെടും.

 

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.