കേരളത്തിലേക്ക് ഉള്‍പ്പെടെ ദീര്‍ഘദൂര യാത്രകള്‍ക്കായി കൂടുതല്‍ സ്ലീപ്പര്‍ ബസുകള്‍ ഒരുക്കാനൊരുങ്ങി കര്‍ണാടക ആര്‍.ടി.സി
ബെംഗളൂരു: കേരളമടക്കം വിവിധ സംസ്ഥാനങ്ങളിലേക്കുള്ള ദീര്‍ഘദൂര ബസ് സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 100 മള്‍ട്ടി ആക്‌സില്‍ ബസുകള്‍ സ്ലീപ്പര്‍ ബസുകളാക്കി മാറ്റാൻ ഒരുങ്ങി കര്‍ണാടക ആര്‍.ടി.സി. യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായതിനെ തുടര്‍ന്നാണ് നടപടി. ബെംഗളൂരുവില്‍ നിന്നും കോഴിക്കോട്, എറണാകുളം, തൃശൂര്‍ എന്നിവിടങ്ങളിലേക്ക് ഇത്തരം ബസുകള്‍ ഏര്‍പ്പെടുത്തും. ഹൈദരാബാദ്, ചെന്നൈ, വിജയവാഡ, നെല്ലൂര്‍, കോയമ്പത്തൂര്‍, പൂനെ, പനാജി, കോലാപൂര്‍ എന്നീ നഗരങ്ങളിലേക്കും ഇതോടൊപ്പം സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിക്കും.
ആറ് വര്‍ഷം നിരത്തിലോടിയ വോള്‍വോ, സ്‌കാനിയ, മെഴ്‌സിഡസ് ബെന്‍സ് മള്‍ട്ടി ആക്‌സില്‍ ബസുകളാണ് രൂപമാറ്റം വരുത്തുന്നത്. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് രൂപമാറ്റം പൂര്‍ത്തിയാക്കി ഉടന്‍ തന്നെ ബസുകള്‍ നിരത്തിലിറക്കാനാണ് അധികൃതര്‍ ശ്രമിക്കുന്നത്.
കേരളത്തിലേക്ക് കൂടുതല്‍ സ്ലീപ്പര്‍ ബസുകള്‍ ഏര്‍പ്പെടുത്തുന്നതോടെ മലയാളികളുടെ നാട്ടിലേക്കുള്ള യാത്രക്ക് ഏറെ സഹായകരമാകും. സ്ലീപ്പര്‍ ബസ് ആയതു കൊണ്ടും രാത്രിയില്‍ നടത്തുന്ന സര്‍വീസുകളായതിനാലും യാത്രാ ക്ഷീണമില്ലാതെ നാട്ടിലേക്കെത്താം എന്നതാണ് ഇതിന്റെ നേട്ടം. കൂടുതല്‍ അന്തര്‍സംസ്ഥാന സര്‍വീസുകള്‍ ഏര്‍പ്പെടുത്തുക വഴി വരുമാനം വര്‍ധിപ്പിക്കാനും ആര്‍.ടി.സി.ലക്ഷ്യമിടുന്നു. യാത്രക്കാരെ ആകര്‍ഷിക്കാനായി കഴിഞ്ഞ മാസം കേരളത്തിലേക്കുള്ള എ.സി. ബസുകളുടെ യാത്രാ നിരക്കില്‍ പത്തു ശതമാനം കുറച്ചിരുന്നു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.