വിദ്യാര്‍ഥികളുടെ ടിക്കറ്റ് നിരക്കില്‍ മാറ്റം വരുത്തണമെന്ന് ബസുടമകള്‍; നിരക്ക് കൂട്ടിയില്ലെങ്കിൽ ബസില്‍ കയറ്റാനാവില്ല
തിരുവനന്തപുരം : വിദ്യാര്‍ഥികളുടെ ടിക്കറ്റ് നിരക്കില്‍ മാറ്റം വരുത്തണമെന്ന് ബസുടമകള്‍. ഇന്ധന വിലവർധനവിൽ വിദ്യാര്‍ഥികളുടെ ടിക്കറ്റ് നിരക്ക് കൂട്ടിയില്ലെങ്കിൽ ബസില്‍ കയറ്റാനാവില്ലെന്നും ബസുടമകള്‍ അറിയിച്ചു. തുടര്‍ച്ചയായി ഇന്ധനവില വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു തീരുമാനമെന്നും ബസ് ഉടമകള്‍ പറഞ്ഞു. ഗതാഗത മന്ത്രിക്കും മുഖ്യമന്ത്രിക്കും നിരവധി തവണ നിവേദനം നല്‍കിയിട്ടും അനുകൂല നിലപാടില്ലെന്നും ബസ് ഉടമകള്‍ വ്യക്തമാക്കി.
ഡീസല്‍ വില നൂറിനോടടുത്ത സാഹചര്യത്തില്‍ നിരത്തുകളില്‍ നിന്നും മുഴുവന്‍ ബസ്സുകളും പിന്‍മാറുമെന്നും ഉടമകള്‍ വ്യക്തമാക്കി. നിരക്ക് വര്‍ധിപ്പിക്കാതെ വാഹനങ്ങള്‍ക്ക് മുന്നോട്ട് പോകാനാകില്ല.
ഇന്ധന വില വര്‍ധനവിനനുസരിച്ച് വാഹനങ്ങളുടെ മിനിമം ചാര്‍ജില്‍ ഒരുമാറ്റവും ഉണ്ടാകുന്നില്ല. ഇതേ സ്ഥിതിയില്‍ മുന്നോട്ട് പോകാന്‍ സാധിക്കില്ല. കോവിഡ് മൂലമുള്ള നഷ്ടങ്ങളില്‍ നിന്ന് കരകയറാന്‍ ശ്രമിക്കുമ്പോഴാണ് ഇന്ധന വില തിരിച്ചടിയാകുന്നത്.
മിനിമം ചാര്‍ജ് 10 രൂപയാക്കണമെന്നും അതിന് അനുപാതികമായുള്ള വര്‍ധനവ് വിദ്യാര്‍ഥികളുടെ നിരക്കിലും ഉണ്ടാകണമെന്നും ചൂണ്ടിക്കാട്ടിയാണ് ഗതാഗത മന്ത്രിക്ക് നിവേദനം അയച്ചത്. സ്‌കൂള്‍ തുറക്കുന്നതിന് മുന്‍പേ ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടാകണമെന്നാണ് ബസ് ഉടമകളുടെ ആവശ്യം.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.