വിദേശത്തുനിന്നും എത്തുന്ന എല്ലാ യാത്രക്കാര്‍ക്കും കോവിഡ് പരിശോധനയും ഒരാഴ്ചത്തെ ഹോം ക്വാറന്റയിനും നിര്‍ബന്ധമാക്കി
ബെംഗളൂരു: കര്‍ണാടകയിലേക്ക് എത്തുന്ന എല്ലാ വിദേശയാത്രക്കാര്‍ക്കും കോവിഡ് പരിശോധനയും ഏഴ് ദിവസത്തെ ഹോം ക്വാറന്റയിനും നിര്‍ബന്ധമാക്കി. സംസ്ഥാനത്തെ ബെംഗളൂരു ഉള്‍പ്പെടെയുള്ള വിമാന്നനത്താവളങ്ങളില്‍ എത്തുന്ന എല്ലാ വിദേശത്തു നിന്നുള്ള യാത്രക്കാര്‍ക്കും ഇത് ബാധകമാണെന്ന് ആരോഗ്യ മന്ത്രി ഡോ. കെ. സുധാകര്‍ പറഞ്ഞു. സംസ്ഥാനത്തെ കോവിഡ് സാഹചര്യം വിലയിരുത്താന്‍ കോവിഡ് സാങ്കേതിക ഉപദേശക സമിതിയുമായി നടത്തിയ യോഗത്തിന് ശേഷമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. സംസ്ഥാനത്തെ എല്ലാ വിമാനത്താവളങ്ങളിലും പരിശോധന ഏര്‍പ്പെടുത്തുമെന്നും നെഗറ്റീവായാലും ഏഴ് ദിവസ ക്വാറന്റയിന്‍ നിര്‍ബന്ധമാണെന്നും അഞ്ചാം ദിവസം രോഗലക്ഷണങ്ങളുണ്ടായാല്‍ വീണ്ടും പരിശോധന നടത്തുമെന്നും അതേ സമയം ഏഴു ദിവസം പൂര്‍ത്തിയാക്കുന്നവര്‍ക്ക് വീണ്ടും പരിശോധന നടത്തുമെന്നും മന്ത്രി പറഞ്ഞു.
പ്രതിദിനം 2500 ഓളം യാത്രക്കാരാണ് കര്‍ണാടകയിലേക്ക് എത്തുന്നത്. ഇവരെയെല്ലാം തന്നെ പരിശോധനക്ക് വിധേയമാക്കുമെന്നും മന്ത്രി അറിയിച്ചു. ദക്ഷിണാഫ്രിക്കയില്‍ നിന്നെത്തിയ കോവിഡ് കണ്ടെത്തിയ രണ്ടു പേരില്‍ ഒരാളുടെ സാമ്പിള്‍ ഏത് വകഭേദമാണെന്ന് സ്ഥിരീകരിക്കാനായി ഐ.സി.എം.. ആറിലേക്ക് അയച്ചിട്ടുണ്ടെന്നും ഇതിന്റെ ഫലം രണ്ടോ മൂന്നോ ദിവസത്തിനകം ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.