Follow the News Bengaluru channel on WhatsApp

കല്പവൃക്ഷങ്ങളുടെ കനിവും കരിക്കോലക്കയറും

 

ജാതകത്താളിലെ ജീവിതമുദ്രകൾ
-വിഷ്ണുമംഗലം കുമാര്‍
അധ്യായം : പത്ത്     

🔵ഞങ്ങളുടെ ചെറുപ്പകാലത്ത് നാട്ടില്‍ തെങ്ങുകയറ്റം ഉത്സവം പോലെയായിരുന്നു. ഓരോ വീട്ടുപറമ്പിലും നല്ല കായ്ഫലമുള്ള ധാരാളം തെങ്ങുകള്‍. കല്പവൃക്ഷം തന്നെയായിരുന്നു നാട്ടുകാരുടെ പ്രധാനസമ്പത്ത്. ഓരോ പറമ്പിലും മാസത്തില്‍ ഒരു തവണ തെങ്ങുകയറ്റം ഉണ്ടാവും. വിഷ്ണുമംഗലം ഗ്രാമത്തില്‍ അഞ്ചോ ആറോ തെങ്ങു കയറ്റക്കാര്‍ ഉണ്ടായിരുന്നു. കുനിയില്‍ പൊക്കേട്ടന്‍, അങ്ങേക്കരായില്‍ കണാരേട്ടന്‍, തയ്യുള്ളതില്‍ ചാത്ത്വേട്ടന്‍, കക്കുഴിപറമ്പത്ത് ഗോപാലേട്ടന്‍, ചോയിമടത്തില്‍ കുഞ്ഞിരാമേട്ടന്‍…. (വേറെയും ചിലരുണ്ടായിരുന്നു പേര് ഓര്‍മ്മ വരുന്നില്ല).

രണ്ടു ദിവസം മുന്‍പേ കയറ്റക്കാര്‍ ബന്ധപ്പെട്ട വീട്ടില്‍ വിവരം അറിയിക്കും. ഞാന്‍ ബാല്യം ചിലവിട്ട എടവലത്ത് വീട്ടിലെ കാര്യം പറയാം. അച്ചാച്ചന്‍ കല്ലാച്ചിയില്‍ പോയി ചൂടി വാങ്ങിവരും. അതു നന്നായി പിരിച്ച് ആറു മുളം നീളത്തില്‍ മൂന്നിഴകളുള്ള കരിക്കോലക്കയറുകള്‍ ഉണ്ടാക്കും. നേരം പുലരുമ്പോള്‍ തയ്യുള്ളതില്‍ ചാത്ത്വേട്ടന്‍ എത്തും. ചുമലില്‍ വലിയ ഏണി. അരയിലെ തോര്‍ത്തിന് മേലെ കെട്ടിയ കവുങ്ങിന്‍ പാള ബെല്‍ട്ടില്‍ പിന്‍ഭാഗത്ത്, രാകി മൂര്‍ച്ച വരുത്തിയ കൊടുവാള്‍. മരക്കൊമ്പില്‍ നിര്‍മ്മിച്ച കൊളുത്തില്‍ ചൂടി തളപ്പ്. മുന്‍വശത്തെ ചെറിയ കണ്ടത്തിലെ കായ്ഫലം കുറഞ്ഞ തെങ്ങിലാണ് ആദ്യം കയറുക. ഏണി കഴിഞ്ഞാല്‍ തളപ്പിട്ട് കയറും. മൂന്നാല് ഓല വെട്ടിയിടും. തേങ്ങാക്കുലകള്‍ മൂടിക്കെട്ടാനുള്ള കൊട്ട മെടയാനാണ് ഓല. ഓരോ തെങ്ങിലും ആറേഴു കുലകളില്‍ ആയി നിറയെ തേങ്ങകള്‍ ഉണ്ടാവും. ഇളനീര്‍കുലകളില്‍ ‘ഉമ്മന്‍’ കൊത്താതിരിക്കാനാണ് കൊട്ട കെട്ടി മൂടുന്നത്. കുലകള്‍ ഒടിഞ്ഞു താഴാതെ കെട്ടി നിര്‍ത്താനാണ് കയറ്. അച്ചാച്ചനും മറ്റുള്ളവരും ഓല കീറി ‘തെങ്ങിന് വെക്കുന്ന കൊട്ട ‘മെടയും. കൊട്ട വെക്കേണ്ട ആവശ്യം ഇല്ലാത്ത തെങ്ങില്‍ നിന്നും തേങ്ങാക്കുലകള്‍ വെട്ടിയിട്ട്, കുരള്‍ വൃത്തിയാക്കി ചാത്ത്വേട്ടന്‍ ഇറങ്ങുമ്പോഴേക്കും നാലഞ്ചു കൊട്ട റെഡിയായിട്ടുണ്ടാകും. കൊട്ടയും കരിക്കോലക്കയറും കൂടി കൊളുത്തില്‍ തൂക്കിയാണ് അടുത്ത തെങ്ങില്‍ കയറുക.
(തുടരും )

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.